Monday 1 May 2017

Malayatoor Shivan

മലയാറ്റൂർ എന്ന ഇന്നത്തെ തീർത്ഥാടനം നടക്കുന്ന പൊന്നു കുരിശ് മുത്തപ്പൻ എന്ന് വിളിക്കുന്ന സ്ഥലം 1930 കളിൽ ശിവക്ഷേത്രമായിരുന്നു .ശിവലിംഗത്തിൽ കുരിശു ഉറയിട്ട് പൊന്നു കുരിശ്ശ് മുത്തപ്പൻ ആക്കി എന്നതാണ് ചരിത്രം (സത്യം ) ലോകം മുഴുവൻ സഭയുടെ കാൽച്ചുവട്ടിൽ ആക്കുവാൻഎവിടെയും ചരിത്രം വളച്ചൊടിച്ച് മാനവകുലത്തെ തെറ്റിദ്ധരിപ്പിക്കലാണല്ലോ ക്രിസ്തീയ സഭയുടെയും അനുയായികളുടെയും ജോലി. ഇതു പോലെ എത്ര എത്ര കളളത്തരങ്ങളാൽ ആണ് സുഖഭോഗ സെമിറ്റിക്ക് മതാന്ധത പടുത്തുയർത്തപ്പെട്ടത് തന്നെ! നമ്മുടെ മലബാറിലെ മുത്തപ്പൻ തന്നെ ശിവനാണെന്നതും ഇവിടെ ചിന്തനീയമാണ്.

ഭാരത ചരിത്രം ആര്യന്മാരുടെ ചരിത്രമാണെന്ന്  വരുത്തി തീർക്കാൻ വിദേശീയ മേലാളന്മാർ ശ്രമിച്ചത് അവർക്കു നമ്മുടെ നാടിനെ ഭരിക്കുന്നതിനും അതോടൊപ്പം  ഭാരതത്തെ ശിഥിലമാക്കി  ഇവാഞ്ചലൈസേഷന് കളമൊരുക്കാനും വേണ്ടിയായിരുന്നു.

 തോമാശ്ലീഹാ കേരളത്തിൽ വന്നുവെന്ന ചരിത്രം തന്നെ കെട്ടുകഥയാണ്. AD 52 ൽ ഇദ്ദേഹം കേരളത്തിൽ വന്നുവെന്നും നമ്പൂതിരിമാരെ ക്രിസ്തു മതത്തിലേക്ക് മതം മാറ്റിയെന്നും എട്ടു പള്ളികൾ സ്ഥാപിച്ച്  പിന്നീട് മൈലാപൂരിലെത്തി രക്തസാക്ഷിത്വം വരിച്ചു എന്നും കഥ ചമച്ചു. തോമസിന്റ പ്രായം, ഭൂമിശാസ്ത്രം, നമ്പൂതിരി സമൂഹത്തിന്റെ രൂപവത്ക്കരണം, പള്ളീ സങ്കല്പം, യുക്തി എന്നിവ  കണക്കിലെടുത്തു  പഠിച്ചാൽ തോമാശ്ലീഹ യുടെ വരവ് കെട്ടിച്ചമച്ചതാണെന്ന് ബോദ്ധ്യപ്പെടും. കേരള ക്രൈസ്തവരെ സംബന്ധിച്ച്  ലഭ്യമായ ഏറ്റവും പഴക്കം ചെന്ന ചരിത്ര രേഖ തരിശാപ്പിള്ളി ചേപ്പാടാണ്. ഇതിന്റെ കാലം AD 847 ആണ്. ലോഗൻ, ഇളംകുളം, എൻ കെ ജോസഫ്  എന്നിവരുടെ ചരിത്ര പഠനത്തിൽ നിന്നും മനസ്സിലാകുന്നത്  കേരളത്തിൽ നമ്പൂതിരി സമൂഹം രൂപപ്പെടുന്നത് AD 700 - 800 കാലയളവിലാണ്. ഇല്ലാത്ത നമ്പൂതിരിയെ വരാത്ത തോമസ് ജനിയ്ക്കാത്ത ക്രിസ്തുവിന്റെ പേരിൽ മതം മാറ്റിപോലും.
  കേരളം  ഗോകർണം മുതൽ കന്യാകുമാരിവരെ ശൂർപ്പാരകം  എന്നും, കൃഷ്ണന്റെ കാലത്തു കരവീരപുരമെന്നും അറിയപ്പെട്ടൂ. സൃഗാല വാസുദേവന്റെ മരുമകൾ ശൈബ്യയെ ശ്രീ കൃഷ്ണൻ വിവാഹം കഴിച്ചു. ഈ നാട് ബി സി 3000  ത്തിൽ മഹാഭാരത യുദ്ധത്തിൽ കൗരവ പക്ഷത്തു നിന്നും യുദ്ധം ചെയ്തു. അന്നൊന്നും കൃസ്തുവിന് ജനിക്കാൻ പായ വിരിച്ചിരുന്നില്ല. അന്നും കേരളത്തിൽ ഹൈന്ദവരുണ്ട്.

രാമായണ കാലത്തു ശബരി തപസ്സു ചെയ്തിരുന്നതും കേരളത്തിലാണ്. രാമൻ ലങ്കയിലേക്ക് പാലം പണിതതും  അക്കാലത്താണ്. അക്കാലയളവ് BC 5000  ത്തിലോ 10000 ത്തിലോ ആണ്.

ഇനി ജോഷ്വാ പ്രൊജക്റ്റ് എന്ന മതം മാറ്റ തന്ത്രം നോക്കാം . ജോൺ പോൾ രണ്ടാമൻ മാർപാപ്പ  ഭാരതത്തിൽ വന്നപ്പോൾ പറഞ്ഞു 19 ആം നൂറ്റാണ്ടു യൂറോപ്പിനെയും 20 ആം നൂറ്റാണ്ടു ആഫ്രിക്കയെയും മതം മാറ്റി 21 ആം നൂറ്റാണ്ടു ഏഷ്യയെ മതം മാറ്റാനുള്ളതാണ്.  എല്ലാ മത തത്വങ്ങളെയും ഒരു പോലെ കാണുന്നുണ്ടോ എന്ന ചോദ്യത്തിന്  മാർപാപ്പ പറഞ്ഞത്  ' എന്റെ സോപ്പാണ് ഏറ്റവും നല്ലതെന്നല്ലേ  ഞാൻ പറയൂ '' എന്നാണ്

1931 ൽ താംബരത്തു കൂടിയ അന്താരാഷ്‌ട്ര മിഷണറി കൌൺസിൽ ന്റെ ലോക സമ്മേളനം ' പള്ളിയുടെ വിശ്വദൗത്യം ' എന്ന ശീർഷകത്തോടുകൂടിയ അതിന്റെ റിപ്പോർട്ടിൽ പറയുന്നു '' വിദ്യാഭ്യാസ സ്ഥാപനങ്ങളും വൈദ്യകീയ സ്ഥാപനങ്ങളിലും സുവിശേഷ പ്രചാരണത്തിനു കേന്ദ്ര സ്ഥാനമുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ് .'' - 1952  ഘർ ബന്ധു പേജ് 5

1979 ൽ തമിഴ് നാട്ടിലെ ചർച്ച്  പാർക്ക് കോൺവെന്റ് സ്കൂളിൽ ക്രൈസ്തവയുവജനവേദി സംഘടിപ്പിച്ച യോഗത്തിൽ അദ്ധ്യക്ഷൻ മതസ്വാതന്ത്ര്യ ബില്ലിനെതിരെ സർക്കാരിന് അന്ത്യശാസനം നൽകി - '' 80 % സ്കൂളുകൾ നടത്തുന്നത് മിഷിനറികളാണ് ആ സ്കൂളുകൾ പൂട്ടിയിടും കുട്ടികളുടെ വിദ്യാഭ്യാസം നിലച്ചുപോകും അപ്പോൾ ഗവണ്മെന്റ് ഞങ്ങളുടെ മുമ്പിൽ മുട്ടുകുത്തി അടിയറവു പറയും. ''

ജസ്റ്റിസ് നിയോഗി കമ്മിറ്റി 1954 ക്രിസ്തു മതത്തിന്റെ ആഗോള നയം വിശകലനം ചെയ്തു പറയുന്നു.  ( Part II Chapter III Christian Post war World Policy )

 1 . കൊളോണിയൽ നാടുകളിൽ സ്വാതന്ത്ര്യാനന്തരം ദേശീയ ഐക്യം വളരുന്നത് തടയുക.
2 . ഇന്ത്യൻ ഭരണഘടന  നൽകുന്ന മത സ്വാതന്ത്ര്യമുപയോഗിച്ചു ഒരു ക്രിസ്ത്യൻ  പാർട്ടിയുണ്ടാക്കുക ഒടുവിൽ പ്രത്യേക രാജ്യമാവശ്യപ്പെടുക.

മതേതരത്വത്തോട് ഇവർക്കുള്ള മനോഭാവം എന്തെന്ന് നോക്കേണ്ടതാവശ്യമാണ്.

'' മതേതരത്വത്തെയും കമ്മ്യൂണിസത്തെയും നേരിടാൻ ഈശ്വരന്റെ കയ്യിലുള്ള ഉപകരണമാണ് പള്ളി . '' - The Missionary Obligation of the Church P 27 .

'' ക്രൈസ്തവേതര മതങ്ങളുടെ പ്രതീക്ഷകളെ അടിപ്പെടുത്താനാണ് പുതിയ മിഷിണറി പ്രസ്ഥാനം ഉടലെടുത്തത്. '' - Elements of Ecumenism P 27 - 28 .

'' ഹൈന്ദവ ബുദ്ധ മതങ്ങൾ കൂടുതൽ ആയുസ്സു നേടിക്കൊണ്ട് എല്ലാ മതങ്ങളും ഒരേ പ്രാപ്യത്തിലെത്തുമെന്നു പ്രചരിപ്പിച്ച് ക്രിസ്തു മതത്തിന്റെ  ഏകാന്ത പദവിയെ നിഷേധിക്കുന്നു. അതുകൊണ്ടു ആ മതങ്ങളെ ഇല്ലായ്മ ചെയ്യേണ്ടത് പള്ളിയുടെ കടമയാണ് എന്ന് ക്രൈസ്തവ സംഘടനകൾ കരുതുന്നു.'' - Christianity and Asian Revolution P 135 136 213 - 215 .

അത്തരുണത്തിൽ ഹൈന്ദവ ധർമ്മത്തെ ഇല്ലായ്മ ചെയ്ത് ക്രിസ്തുമതത്തിന്റെയും സഭയുടെയും ആധിപത്യം ഉറപ്പിക്കുന്നതിനായുള്ള ശ്രമങ്ങളുടെ ഭാഗമാണ് മലയാറ്റൂരടക്കമുള്ള ക്ഷേത്രങ്ങളെ പള്ളികളാക്കി മാറ്റിയതും പിന്നീട് ക്ഷേത്രാചാരങ്ങളെ ടേക്ക് ഓവർ ചെയ്യാനുള്ള പരിശ്രമങ്ങളും !!
സ്വാമിവിവേകാനന്ദൻ ദീർഘ വീക്ഷണത്തോടെ ഇങ്ങനെ പറഞ്ഞത് ഇവിടെ പ്രക്ഷിപ്തമാണ്.

'' ഹേ ബാബു, യേശുവും വന്നില്ല   ജിഹോവയും വന്നില്ല  ഇനിയൊട്ടു വരികയുമില്ല .................... ഇവിടെ ഇപ്പോഴും ആ പണ്ടത്തെ ശിവൻ കുടികൊള്ളുന്നു. കാളീ മാതാവ്, ഓടക്കുഴൽ വിളിക്കുന്ന ഗോപാലൻ കളിയാടുന്നു. ............ ശിവൻ കാളപ്പുറമേറി ഡമരുവും വായിച്ചുകൊണ്ട് ഭാരതത്തിൽ നിന്ന് ഒരു ഭാഗത്തുകൂടി സുമാത്ര ബോർണിയോ സെലിബസ് ആസ്‌ത്രേലിയ എന്നിവിടങ്ങളിലും അമേരിക്കയുടെ തീർത്തും ചെന്നുചേർന്നു. വേറൊരു ഭാഗത്തുകൂടി ടിബറ് ചൈന ജപ്പാൻ സൈബീരിയ എന്നിവിടങ്ങളിൽ കാളയെ നടത്തി. .............. കാളി ഇപ്പോഴും ചൈനയിലും ജപ്പാനിലും പൂജ കൈക്കൊണ്ടുവരുന്നു. .........ശിവന്റെ കേളീരംഗം പത്തുമുഖമുള്ള  ഇരുപതു കൈകളുമുള്ള രാവണന് അനക്കാൻ കഴിഞ്ഞില്ല പിന്നെയോ ഈ പാതിരിമാർക്ക്‌ ?. ...'' വി സ സ VII 244 - 245 .
സഭയും അഭിനവ നസ്രാണികളും തല കുത്തി നിന്നാലും ശരി , എത്ര ക്ഷേത്രങ്ങളുടെ കഥകൾ മാറ്റാൻ ശ്രമിച്ചാലും സനാതന ധർമ്മത്തെ തകർക്കാൻ ഒരിക്കലും സാധ്യമല്ല . കാലാനുസൃതമായ് പ്രതിരോധങ്ങൾ ഉയരുക തന്നെ ചെയ്യും

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home