Wednesday 21 October 2020

ദീപാരാധന

 ദീപാരാധന സമയത്ത് പൂജാരി എല്ലാ വാതിലുകളും അടച്ച് ശ്രീകോവിലിനകത്ത് നിറച്ച് വിളക്ക് വച്ച്, ഒരു ദീപാരാധനത്തട്ട് കൈയ്യിലെടുത്ത് നിറച്ച്, പുഷ്പമിട്ട്, അതിനകത്ത് കര്‍പ്പൂരമിട്ട്, ബിംബത്തെ ഉഴിയാറുണ്ട്.


എന്നിട്ട് അത്യുജ്ജലമായ ഒരു മന്ത്രവും ചൊല്ലും .


    "ധ്രുവാദ്ധ്യഔഹു..

     ധ്രുവാ പ്രിഥ്വി

      ധൃവാസപര്‍വതാ ഇമേ ..

       ധ്രുവം വിശ്വമിദം ജഗത്

       ധ്രുവോ രാജാ വിശാമയം 

        ധ്രുവം തേ രാജാ വരുണോ 

         ധ്രുവം ദേവോ ബൃഹസ്പതി

         ധ്രുവം ത ഇന്ദ്രശ്ചാഗ്നിശ്ച

          രാഷ്ട്രം ധാരയതാം ധ്രുവം."


ഇതിന്‍റെ അര്‍ഥം, ആ ക്ഷേത്രത്തില്‍ വരുന്നവര്‍ക്ക് മാത്രം മംഗളം ഭവിക്കട്ടെ എന്നല്ല.


ഹിന്ദുക്കളായവര്‍ക്ക് മാത്രം മംഗളം ഭവിക്കട്ടെ എന്നല്ല.  


10000  വർഷങ്ങൾക്ക്  മുമ്പ് രേഖപ്പെടുത്തപ്പെട്ട   മന്ത്രമാണത്.


(ഹിന്ദുവിനെ ചിലര്‍ മതേതരത്വം പഠിപ്പിക്കുന്നു!)


എനിക്കും എന്‍റെ കുടുംബത്തിനും മംഗളം ഭവിക്കട്ടെ എന്നല്ല.  എനിക്കും ഞാന്‍ വിശ്വസിക്കുന്ന പ്രസ്ഥാനക്കാര്‍ക്കും മാത്രം മംഗളം ഭവിക്കട്ടെ എന്നല്ല.


പൂജാരിയുടെ മന്ത്രം വളരെ ലളിതമാണ്.


(ഇവിടെ നിര്‍മ്മാല്യം സിനിമയിലെ എംടി യുടെ വെളിച്ചപ്പാടിനെപ്പോലെ ബിംബത്തിനു മുന്‍പില്‍ സ്വന്തം കഴിവുകേടിന്‍റെ പ്രതീകമായ രക്തക്കറ നിവേദ്യമായി അര്‍പ്പിക്കുന്നതിനു പൂജാരി ശ്രമിക്കില്ല...പകരം ആ തിരുമേനി പ്രാര്‍ഥിക്കുന്നു....)


    " "ധ്രുവാദ്ധ്യഔഹു..

ഈ പ്രപഞ്ചഗോളം മംഗളകരമായിരിക്കട്ടെ!


" ധ്രുവാ പ്രിഥ്വി"

ഈ ഭൂമി മംഗളകരമായിരിക്കട്ടെ!


"ധൃവാസപര്‍വതാ ഇമേ."

ഭൂമിയിലെ കാലാവസ്ഥയെ നിയന്ത്രിക്കുന്ന പര്‍വതങ്ങള്‍ മംഗളകരമായിരിക്കട്ടെ!


  " ധ്രുവം വിശ്വമിദം ജഗത്"

ലോകത്തില്‍ വസിക്കുന്ന സര്‍വ്വ ജീവജാലങ്ങളും മംഗളകരമായിരിക്കട്ടെ!


"    ധ്രുവോ രാജാ വിശാമയം"

നമ്മുടെ ഭരണകര്‍ത്താക്കള്‍ (മോദിയായാലും പിണറായി ആയാലും കടകംപള്ളി ആയാലും) മംഗളകരമായിരിക്കട്ടെ!


"ധ്രുവം തേ രാജാ വരുണോ"

മഴ പെയ്യിക്കുന്ന വരുണദേവന്‍ മംഗളകരമായിരിക്കട്ടെ (സമുദ്രം)!


 "ധ്രുവം ദേവോ ബൃഹസ്പതി"

ദേവഗുരുവായ ബൃഹസ്പതി മംഗളകരമായിരിക്കട്ടെ!


"ധ്രുവം ത ഇന്ദ്രശ്ചാഗ്നിശ്ച"

ഇന്ദ്രനും അഗ്നിയും മംഗളകരമായിരിക്കട്ടെ!


അവസാനം .................................................................


     "രാഷ്ട്രം ധാരയതാം ധ്രുവം."

എന്‍റെ പരമപവിത്രമായ ഈ രാഷ്ട്രം മംഗളകരമായിരിക്കട്ടെ!


എത്ര മനോഹരമായ ചിന്താധാരയാണെന്നു നോക്കൂ!!!


എന്നിട്ട് പൂജാരി ആ ദീപാരാധനത്തട്ട് താഴെ വച്ച്


    "മംഗള നീരാഞ്ജനം സമര്‍പ്പയാമീ

    സുവര്‍ണ്ണ പുഷ്പം സമര്‍പ്പയാമീ

     ഛത്രചാമാരാദി സമസ്ത

      രാജോപചാരാന്‍ സമര്‍പ്പയാമീ "


എന്നു പറഞ്ഞ്‌ ദീപാരാധനത്തട്ടിലെ അഗ്നിജ്വാലയില്‍ നിന്ന് 3 പ്രാവശ്യം പുഷ്പം കൊണ്ടു അഗ്നിയുടെ അംശത്തെ ബിംബത്തിലെക്കിട്ട്, സ്വയം അഗ്നി തൊട്ടു തലയില്‍ വച്ച് ആ അഗ്നി പുറത്തേക്ക് കൊടുത്ത് നാം ഓരോരുത്തരും ആ അഗ്നി തൊട്ടു തലയില്‍ വക്കുമ്പോള്‍ ഓര്‍ക്കുക, ശ്രീകോവിലിനകത്ത് ബിംബത്തിനു ചൈതന്യം നല്‍കിയ അഗ്നിയുടെ അംശമാണ് നാം തൊട്ടു തലയില്‍ വയ്ക്കുന്നത്!


10000  വർഷങ്ങൾക്ക്  മുമ്പ്  രേഖപ്പെടുത്തപ്പെട്ട  ഈ മന്ത്രവും, ഇതുപോലെ  അർത്ഥം വരുന്ന മറ്റ്മന്ത്രങ്ങളും അടങ്ങിയ  വേദങ്ങളെയും, ഉപനിഷത്തുകളെയും  പഠിക്കുന്ന കാര്യത്തിൽ ഹൈന്ദവ ധർമ്മം അനുഷ്ടിക്കേണ്ട പുതു തലമുറ വഴി തെറ്റി  പോകുന്നതിലും, അവരെ വഴി തെറ്റിപ്പിക്കുവാൻ നടത്തുന്ന ശ്രമങ്ങളിലും  കുണ്ഠിത പെട്ട് നിൽക്കുന്ന  ഭൂരിപക്ഷത്തിന്റെ മുന്നിൽ, വായനക്കായി സമർപ്പിക്കുന്നു.


0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home