Friday 11 November 2016

Manusmrithi

മനുസ്‌മൃതി എന്ന ധർമ്മ ശാസ്ത്രത്തിൽ ആധുനിക സമൂഹത്തിന് അംഗീകരിക്കാൻ കഴിയാത്തതും കഴിയുന്നതും ആയിട്ടുള്ള വസ്തുതകൾ ഉണ്ട്. മനുസ്‌മൃതി എന്ന് കേട്ടാൽ ഉടനെ ശൂദ്രന്റെ ചെവിയിൽ ഈയം ഉരുക്കി ഒഴിയ്ക്കുന്ന കാര്യവും (ഇങ്ങനെ ഒന്ന് മനുസ്‌മൃതിയിൽ ഇല്ല എന്നതാണ് വസ്തുത) ന സ്ത്രീ സ്വാതന്ത്ര്യമർഹതി എന്ന ശ്ലോകവും മാത്രം പറയുന്നവരെയെ കണ്ടിട്ടുള്ളൂ.
അങ്ങനെ അനാചാരങ്ങൾ മാത്രം ഉള്ള ഒരു ഗ്രന്ഥമായി അതിനെ കരുതിപ്പോരുന്നു. പക്ഷെ , നാം ഇന്ന് അറിഞ്ഞോ അറിയാതെയോ ആചരിയ്ക്കുന്ന പല സദാചാരങ്ങളും മനുസ്‌മൃതിയിൽ ആണ് പറഞ്ഞിട്ടുള്ളത്.

അന്നത്തെ നിന്ദിയ്ക്കരുത് എന്ന് നമ്മൾ പറയാറില്ലേ. ഇത് മനുസ്‌മൃതി ശ്ലോകം ആണ് (2 -54 ).

പിതൃസഹോദരിയും മാതൃസഹോദരിയും മൂത്തസഹോദരിയും ഗുരു പത്നിയ്ക്കു തുല്യമാണ് (2 -131 ). ഇവരെ അമ്മയെപ്പോലെ കരുതണം (2 -133 ). ജ്യേഷ്ഠപത്നിയുടെ പാദം ദിവസവും വണങ്ങണം.(2 132 ). തന്നെക്കാൾ പ്രായമുള്ളവനെ ജ്യേഷ്ഠനെ പ്പോലെ കരുതണം (2 -134 ).

സ്വയം ദുഖിതനായാലും അന്യനെ ദുഖിപ്പിയ്ക്കുന്ന വാക്കു പറയരുത് . അന്യനു ദ്രോഹം ഉണ്ടാക്കുന്നത് പറയുകയോ ചിന്തിയ്ക്കുകയോ അരുത് (2 161 ).

ബ്രാഹ്മണൻ ആരിൽ നിന്നും സമ്മാനങ്ങൾ വാങ്ങാൻ പാടില്ല. (2 -162 )

വാഹനത്തിൽ പോകുമ്പോൾ ഗുരുവിനെ കാണുന്നു എങ്കിൽ വാഹനത്തിൽ നിന്നും ഇറങ്ങി അഭിവാദ്യം ചെയ്യണം.(2 -202 ).

സന്താനങ്ങളുടെ പോഷണങ്ങൾക്കായി മാതാപിതാക്കൾ സഹിയ്ക്കുന്ന ക്ലേശത്തിനു നിരവധി ജന്മങ്ങൾ കൊണ്ട് പോലും പ്രത്യുപകാരം സാദ്ധ്യമല്ല.(2 227).

വിദ്യയും മോക്ഷമാർഗവും ആരിൽ നിന്ന് വേണമെങ്കിലും ഗ്രഹിയ്ക്കാം. ഉത്തമ സ്ത്രീ എങ്കിൽ നീചകുലത്തിൽ നിന്നുപോലും പരിഗ്രഹിയ്ക്കാം (2 -238 ).

നല്ലതു എവിടെ കണ്ടാലും സ്വീകരിയ്ക്കാം (2 239 ).

സ്ത്രീകൾ ആദരിയ്ക്കപ്പെടുന്നിടത്തു ദേവതകൾ പ്രസാദിയ്ക്കുന്നു.(3 -56 ). കുലസ്ത്രീകൾ ദുഖിയ്ക്കാൻ ഇടവരുന്ന കുലം വേഗം നശിച്ചുപോകുന്നു (3 -57 ).

മാതാപിതാക്കൾ ഗുരു ദേവതാ വിഗ്രഹം തുടങ്ങിയവരുടെ നിഴലിനെ അറിഞ്ഞുകൊണ്ട് ചവിട്ടുകയോ മറികടക്കുകയോ അരുത് (4 -130 ).

സത്യം പറയണം ; പ്രിയമായതു വേണം പറയാൻ, സത്യമെങ്കിലും അപ്രിയമായത് പറയരുത്. പ്രിയം പറയാൻ വേണ്ടി അസത്യം പറയുകയുമരുത്. (4  139 )

നിഷ്‌പ്രയോജനമായ വൈരമോ വാദപ്രതിവാദമോ ആരുമായും  അരുത്. (4 -139 )

ഗൃഹത്തിൽ വരുന്ന ഗുരുനാഥന്മാർ വൃദ്ധന്മാർ തുടങ്ങിയവരെ അഭിവാദ്യം ചെയ്യണം, സ്വന്തം ഇരിപ്പിടം നൽകണം, കൈ കൂപ്പി അടുത്ത് നിൽക്കണം .
അവർ പോകുമ്പോൾ പിന്നാലെ അനുയാത്ര ചെയ്യണം (4 -154 ).

സത്യം ധർമ്മം സദാചാരം ശൗചം ഇവയിൽ സദാ തല്പരനായിരിയ്ക്കണം( 4 -175 ).
ധർമ്മത്തിന് നിരക്കാത്ത
അർത്ഥകാമങ്ങളെ വെടിയണം. (4 -176 ).

മാതാപിതാക്കളും ഗുരുക്കന്മാരും ആയി വാഗ്‌വാദം അരുത്. (4 -180 ).

ജ്യേഷ്ഠ സഹോദരൻ പിതൃതുല്യനാണ് .(4 -184 ).

ദാസന്മാർ തന്റെ തന്നെ ഛായ ആണ് (4 185 ).
ദാസന്മാരെ രക്ഷിയ്ക്കാൻ ആരിൽ നിന്നും ദാനം സ്വീകരിയ്ക്കാം. (4 -251 ).

യാചിയ്ക്കുന്ന ആർക്കും പാത്രാപാത്രം നോക്കാതെ അന്നം നൽകണം (4 -228 ).

ഒരു പ്രാണിയ്ക്കും ഹിംസ ഉണ്ടാകാതെ ധർമ്മം സമ്പാദിയ്ക്കേണ്ടതാണ്.(2 -238 )

പ്രാണികളെ കൊല്ലാതെ മാംസം ഉണ്ടാകില്ല. പ്രാണി ഹിംസ സ്വർഗ്ഗ പ്രാപ്തിയ്ക്കു ഉതകില്ല. ആകയാൽ മാംസം ഭക്ഷിയ്ക്കരുത്.(5 -48 ).

കൊല്ലാൻ അനുവാദം കൊടുക്കുന്നവർ, കൊല്ലുന്നവൻ, മാംസം കഷ്ണമാക്കുന്നവൻ, വിൽക്കുന്നവൻ, വിളമ്പുന്നവൻ, തിന്നുന്നവൻ എല്ലാം
ഘാതകർ  തന്നെ. (5 -51 ).

ഇങ്ങോട്ടു കോപിയ്ക്കുന്നവനോട് അങ്ങോട്ട് കോപിയ്ക്കരുത്. തന്നെ ശകാരിച്ചാലും നല്ല വാക്കേ പറയാവൂ. അസത്യങ്ങളായ വാക്കുകൾ പറയരുത്. (6 -48 )

യുദ്ധം ഒഴിവാക്കണം (6 -199 )

മരിച്ചാലും കൂടെ വരുന്ന ഒരേ ഒരു മിത്രം ധർമ്മം മാത്രം. മറ്റെല്ലാം ശരീര നാശത്തോടെ കാണാതാകുന്നു. (8 17 )

ഒരു വസ്തു മറ്റൊന്നുമായി കലർത്തി വിൽക്കരുത്. (8 -203 ).

ഫല വൃക്ഷങ്ങൾ, വള്ളികൾ തുടങ്ങിയവ കേടു വരുത്തിയാൽ പിഴ അടയ്ക്കണം (8 -285 ).
മൃഗങ്ങളെ പീഡിപ്പിയ്ക്കാനായി തല്ലിയാൽ ദണ്ഡന അനുഭവിയ്ക്കണം. (8 -286 ).
മൃഗങ്ങളെയോ പക്ഷികളെയോ കൊന്നാൽ പിഴ അടയ്ക്കണം (8 -297 ).

ചെയ്ത തെറ്റിന്റെ ഗുണദോഷങ്ങൾ അറിവുള്ള ബ്രാഹ്മണന്  ശൂദ്രനെക്കാൾ 64 ഓ 128 ഓ ഇരട്ടി ശിക്ഷ ലഭിയ്ക്കും. (8 338 )

തന്നെ കൊല്ലാൻ ആയുധമേന്തി വരുന്നവൻ ആരായാലും അവനെ കൊല്ലാം (8 -350 )
ത്രാസ്, പറ തുടങ്ങിയ അളവ് പാത്രങ്ങൾ രാജ മുദ്രയോടു കൂടിയതും ആറു മാസം കൂടുമ്പോൾ പരിശോധിയ്ക്കപ്പെടേണ്ടതുമാകുന്നു (8 -403 ).

വീടുകളിൽ സ്ത്രീയും ശ്രീയും തമ്മിൽ ഭേദം ഇല്ല (9 -26 )

മൂത്ത ജ്യേഷ്ഠൻ അനുജന്മാരെ അച്ഛൻ എന്ന പോലെ പരിപാലിയ്ക്കണം (9 -108 ).

മദ്യം ഉണ്ടാക്കുന്നവരെ നാടുകടത്തണം  (9 -225 )

ഒരേ വില ഈടാക്കി ഗുണത്തിൽ വ്യത്യാസമുള്ള വസ്തുക്കൾ നൽകുകയോ ഒന്നിന് പലരിൽ നിന്നും പല വില ഈടാക്കുകയോ ചെയ്‌താൽ പിഴ അടയ്ക്കണം (9-288)

മുതിർന്ന ആളെ നീ എന്ന് സംബോധന ചെയ്‌താൽ പ്രായശ്ചിത്തം ചെയ്യണം. (11 -204 )
ജലത്തിൽ വിസർജ്ജ്യാദി മാലിന്യങ്ങൾ നിക്ഷേപിച്ചാൽ പ്രായശ്ചിത്തമായി ഒരു മാസം ഭിക്ഷ എടുത്തു ജീവിയ്ക്കണം. (11 -225 ).

അദ്ധ്യാത്മികമായ ചില ശ്ലോകങ്ങളും കൂടി നോക്കാം.

തേരാളി കുതിരയെ എന്ന പോലെ മനസ്സിനെ നാം അടക്കണം.(2 -88 ) ആഗ്രഹ സാഫല്യം കൊണ്ട് ആഗ്രഹം ശമിക്കില്ല. തീയ്യിൽ നെയ്യ് എന്നപോലെ
അത് കൂടി വരുകയേ ഉള്ളൂ. (2 -94 ).

എല്ലാ ഇന്ദ്രിയങ്ങളിലും വച്ച് ഏതെങ്കിലും ഒന്ന് വിഷയാസക്തമായാൽക്കൂടി തോൽക്കുടത്തിൽ ഒരു ദ്‌വാരം ഉണ്ടായിരുന്നാൽക്കൂടിയും
ആ ദ്‌വാരത്തിൽ കൂടി വെള്ളം എല്ലാം ഒലിച്ചു പോകും പോലെ സാധകന്റെ തത്ത്വ ജ്ഞാനമെല്ലാം നഷ്ടമായിപ്പോകുന്നു.(2 -99 ).

സർവഭൂതങ്ങളിലും ആത്മാവിനെയും ആത്മാവിൽ സർവഭൂതങ്ങളെയും കാണുന്ന ആത്മ ജ്ഞാനി ബ്രഹ്മമായി ഭവിയ്ക്കുന്നു. (12 -91 )

സ്‌മൃതികൾ  മുഖ്യമായും ജീവിതത്തിൽ അനുഷ്ഠിക്കേണ്ട കർമ്മങ്ങളെയും ധർമ്മങ്ങളെയും കുറിച്ചാണ് പറയുന്നത്. സമൂഹത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾക്കു അനുസരിച്ചു അതിനു മാറ്റങ്ങൾ വരാം. ഉപനിഷത്ത് ആകട്ടെ എല്ലാകാലത്തെയും സത്യങ്ങൾ ആണ്.

മുകളിൽ പറഞ്ഞ നല്ല വശങ്ങൾ ഒന്നും പരിഗണിയ്ക്കാതെ മനുസ്‌മൃതിയേ വെറും അപരിഷ്‌കൃത ഗ്രന്ഥമായും പിന്തുടരാൻ കൊള്ളാത്തതായും
ആണ് പലരും കാണുന്നത്. ഏതു ഭാരതീയ ഗ്രന്ഥമായാലും അവയിലെ നന്മയെ നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായി ഉൾക്കൊണ്ടു തിന്മയെ തിരസ്കരിയ്ക്കാൻ നമുക്ക് ശ്രമിയ്ക്കാം. ക്ഷീരമുള്ള അകിട്ടിലെ കൊതുകുകൾ ആകാതിരിയ്ക്കാം.

മനുസ്മൃതിയുംസ്ത്രീകളും
             (തുടർച്ച)

സന്താനലാഭം   അഗ്നിഹോത്രം
തുടങ്ങിയ    ധർമ്മകൃത്യങ്ങൾ
പരിചരണം ഉത്തമരതി   പിതൃ
ക്കളുടേയും   തന്റേയും (ഭർത്
താവിന്റെ )  സ്വർഗ്ഗപ്രാപ്തി  ഇ
വയെല്ലാം  ഭാര്യാധീനമാകുന്നു
                               (മനു 9.28 )
ഇനി നമുക്ക് സ്ത്രീകളുടെ സ്വ
ത്തവകാശത്തെക്കുറിച്ച്  മനു
സ്മൃതി  എന്താണ്     പറയുന്ന
തെന്നു നോക്കാം.മാതാവിന്റെ
സമ്പാദ്യം  അത് പെൺകുട്ടിക
ൾക്കുള്ളതാണ്.  (മനു 9.131 )
അമ്മ   മരിച്ചാൽ   അമ്മയുടെ
സ്വത്ത്   സഹോദരീസഹോദര
ന്മാർ  സമമായി വീതിച്ചെടുക്ക
ണം.                       ( മനു9.192)
മരിച്ച  സ്ത്രീയുടെ പെൺമക്ക
ളുടെ പെൺമക്കൾക്ക്കൂടി മാ
താമഹിയുടെ സ്വത്തിൽനിന്നു യഥായോഗ്യം കൊടുക്കണമെ
ന്നും മനു പറഞ്ഞു(മനു9.198)      
ഭാര്യയുടേയൊ       പുത്രിയുടേ
യോ വകയായ ധനം-  സ്ത്രീധ
നം-ഭർത്താവോ  ഭർത്തൃപിതാ
വോ മറ്റോ  ഗ്രഹിച്ചാൽ നരകം
പ്രാപിക്കുമെന്നും മനു  പറഞ്
ഞു വെച്ചു.
സ്ത്രീസംഗ്രഹണം ചെയ്യുന്നവ
ർക്കുളള ശിക്ഷകളും പ്രത്യേക
മായി പറഞ്ഞിരിക്കുന്നു.സ്ത്രീ
കളൊട്  അപമര്യാദയായി പെ
രുമാറുന്നതാണ്   സംഗ്രഹണം
എന്ന് ചുരുക്കിപ്പറയാം.വധശി
ക്ഷവരെ    ഇതിനു പറഞ്ഞിരി
ക്കുന്നു(ശൂദ്രന്).       പരസ്ത്രീ
യോട്    വിലക്കപ്പെട്ട  സംഭാഷ
ണം ചെയ്യുന്നവന്  ഒരു'സുവർ
ണ്ണം' പിഴ വിധിക്കണം.   തന്നെ
കാമിക്കാത്ത കന്യകയെ ദുഷി
പ്പിക്കുന്നവന് വധശിക്ഷ   നൽ
കണം.  ഭർത്രാദികളാൽ രക്ഷി
തയോ ,അരക്ഷിതയോ ആയ
സ്ത്രീയെ  ശൂദ്രൻ പ്രാപിച്ചാൽ
അവന്റെ സർവ്വസ്വത്തും കണ്ട്
കെട്ടുകയും  ലിംഗഛേദം   ചെ
യ്യുകയുംവേണമെന്നും പറഞ്
ഞിരിക്കുന്നു. സ്ത്രീ പുരുഷൻ
മാരുടെ   വർണ്ണാശ്രമമനുസരി
ച്ച് വ്യത്യസ്ത ശിക്ഷകളാണ് പ
റഞ്ഞിരിക്കുന്നത്.  കന്യകയെ
ദുഷിപ്പിക്കുന്ന   സ്ത്രീക്കും ശി
ക്ഷ പറഞ്ഞിട്ടുണ്ട്. വണ്ടിയിൽ
സ്ത്രീക്ക് കാൽപണവും രണ്ടു
മാസത്തിലധികം  ഗർഭിണിയാ
യസ്ത്രീക്ക്    സൗജന്യവും പറ
ഞ്ഞിരിക്കുന്നു.
സ്ത്രീയുടെധർമ്മം അപധർമ്
മം എന്നിവയെക്കുറിച്ചും അക
ന്നു   കഴിയുന്ന   ഭാര്യാഭർത്താ
ക്കന്മാരുടെ കാര്യത്തിലും മനു
സ്മൃതി   വ്യക്തമായ നിർദ്ദേശ
ങ്ങൾ പറഞ്ഞിട്ടുണ്ട്.     യോജി
ക്കുകയും വിയോജിക്കുകയും
ആകാം.
(വിമർശകരോട് മറുപടിപറയാ
നുള്ള ഒരു സാമാന്യ അറിവ് ല
ഭ്യമാക്കുക    എന്നതായിരുന്നു എന്റെ ലക്ഷ്യം .  പണ്ഡിതൻമാ
ർക്ക് ഇതിൽ കൂടുതൽ പറയു
വാൻ ഉണ്ടാകും. )



-^-^-^-^-^-^-^-^-^-^-^-^-^-^-^-^--^-^-^-^-^-^-^-^-^-^-^-^-^-^-^-^--^-^-^-^-^-^-
മനുസ്മൃതി അരുത് എന്നു പറയുന്ന ചില കാര്യങ്ങൾ
-^-^-^-^-^-^-^-^-^-^-^-^-^-^-^-^--^-^-^-^-^-^-^-^-^-^-^-^-^-^-^-^--^-^-^-^-^-^-

(1)ഭാര്യയോടൊപ്പം ഒരേപാത്ര   ത്തിൽ ഭുജിക്കരുത്.
(2)ഭക്ഷിച്ചുകൊണ്ടിരിക്കുമ്പോൾ ഭാര്യയെ നോക്കരുത്.
(3)തുമ്മുകയോ  കോട്ടുവായിടുകയോ സ്വൈര്യമായിരികുകയോ  ചെയ്യുന്നവളെ നോക്കരുത്.
(4)ഏകാന്തതയിൽ പരസ്ത്രീയുമായി    രഹസ്യസംഭാഷ ണം ചെയ്യരുത്.
(4)നാലുംകൂടിയ വഴി തറകെട്ടിയ വൃക്ഷം പൂന്തോട്ടം ദുഷ്ടസ്ത്രീകളുടെ ഗൃഹം എന്നിവിടങ്ങളിൽ   രാത്രികാലങ്ങ ളിൽ പോകരുത്.
(5)രജസ്വലയുമായി   സംഗമിക്കരുത്. അത് പ്രജ്ഞ തേ ജസ്സ്  ചക്ഷുസ്സ്  എന്നിവ ഇ ല്ലാതാക്കും.
(6)ഒറ്റ വസ്ത്രം മാത്രം ധരിച്ച്  ഭക്ഷണം കഴിക്കരുത്.
(7)നഗ്ന/നഗ്നൻ  ആയി സ്നാനം ചെയ്യരുത്.
(8)വഴിയിലോ     ചാമ്പലിലോ  ഗോശാലയിലോ   മൂത്രം ഒഴിക്കരുത്.
(9)ഉഴുത വയലിലും   ജലത്തിലും അഗ്നി പൂജയ്ക്കുള്ള  തിട്ടയിലും പർവ്വതത്തിലും ജീർണിച്ച ദേവാലയത്തിലും മൺപുറ്റിലും ഒരിക്കലും മലമൂത്രവിസർജ്ജനം ചെയ്യരു ത്.
(10)വായകൊണ്ട് തീ ഊതരുത്.
(11)തീയ്ക്ക്   മുകളിൽവെച്ച്  കാല് ചൂടാക്കരുത്.
(12)മൂത്രം  മലം  കഫം  ഇവ പറ്റിയ വസ്ത്രവും വിഷലിപ്ത പദാർത്ഥങ്ങളും ജലത്തിൽ ഇടരുത്.
(13)രുചികരമായ     ഭക്ഷണം ഒരുവൻ  തനിയെ  ഭക്ഷിക്കരുത്.
(14)അതി രാവിലെയും വളരെ  വൈകിയും ഭക്ഷണം കഴിക്കരുത്.
(15)പൊട്ടിയപാത്രത്തിലും ഇഷ്ടപ്പെടാത്ത   പാത്രത്തിലും ഭക്ഷണം കഴിക്കരുത്.
(16)പശു കിടാവിനെ മുല കുടിപ്പിക്കുമ്പോൾ   തടയുകയോ മറ്റാരോടും പറയുകയും ചെയ്യരുത്.
(17)മഴവില്ല്  കണ്ടാൽ   മറ്റാർക്കും കാണിച്ചു കൊടുക്കരുത്.
(18)ആളില്ലാത്ത വീട്ടിൽ ഒറ്റയ്ക്ക് കിടക്കരുത്.
(19)കൈക്കുമ്പിളിൽ  വെള്ളം കുടിക്കുകയോ വൃഥാ ചേഷ്ടകൾ കാണിക്കുകയോ   കൈ   ഞൊടിക്കുകയോ  പല്ല് ഞരിക്കുകയോ   ചെയ്യരുത്.
(20)ഒരുവൻ ഉപയോഗിച്ച ചെരുപ്പ് വസ്ത്രം പൂണൂൽആ ഭരണം എന്നിവ  ധരിക്കരുത്.
(21)ഇളംവെയിൽ ഒടിഞ്ഞ  ഇരിപ്പടം ശവദാഹത്തിന്റെ  പുക  എന്നിവ വർജ്ജി ക്കുക.
(22)രാത്രിയിൽ  വൃക്ഷച്ചുവട്ടിൽ ഇരിക്കരുത്.
(23)മുടി സ്വയമേവ മുറിക്കുകയോ പല്ലുകൊണ്ട്  നഖം  മുറിക്കുകയോ ചെയ്യരുത്
(24)കട്ടിലിലും മടിയിലും വെച്ച്  ഭക്ഷണം കഴിക്കരുത്.
(25)സൂര്യാസ്തമയത്തിനു ശേഷം എള്ളു കലർന്ന  ഭക്ഷണം കഴിക്കരുത്.
(26)സ്വന്തം ചെരിപ്പോ മെതിയടിയോ കൈയ്യിലെടുത്തു  നടക്കരുത്.
(27)കാൽകഴുകാതെ  ഭക്ഷണം കഴിക്കുകയോ ഉറങ്ങു കയോ ചെയ്യരുത്.
(28)രണ്ടു കൈയ്യും ചേർത്ത്  പിടിച്ച് സ്വന്തം തല ചൊറിയരുത്
(29)കോപത്താൽ  സ്വന്തമോ അന്യന്റെയോ  തലമുടി  പിടിച്ചുപറിക്കരുത്.
(30)മഴപെയ്യുമ്പോൾ ഓടരുത്.
(31)ഉദിക്കുമ്പോഴുംഅസ്തമിക്കുമ്പോഴും ഗ്രഹണസമയത്തും   മദ്ധ്യാഹ്നസമയത്തും ജലത്തിൽപ്രതിഫലിച്ചിരിക്കുമ്പോഴും സൂര്യനെ നോക്കരുത്.
(32)വെള്ളത്തിൽ സ്വന്തം നിഴൽനോക്കരുത്.
(33)തലകുളിച്ചതിനുശേഷം  അംഗങ്ങളിൽ എണ്ണ തേക്കരുത്.
(34)ക്ടാവിനെ കെട്ടിയിരിക്കുന്ന കയർ  മറികടക്കരുത്
(35)ധനം ഉള്ളപ്പോൾ   കീറിയതും മുഷിഞ്ഞതുമായ വസ്ത്രങ്ങൾ ധരിക്കരുത്.
(36)എണ്ണയാട്ടുകാരൻ മദ്യവില്പനക്കാരൻ വേശ്യാവൃത് തി ചെയ്യുന്ന വർ എന്നിവരിൽ നിന്നും ദാനം സ്വീകരിക്കരുത്.
(37)വിദ്വാനേയും  പ്രതികാരം  ചെയ്യുവാൻ ശക്തിയില്ലാത്തവനേയും അപമാനി  ക്കരുത്.
(38)ഓട്ടുപാത്രത്തിൽ കാൽകഴുകരുത്.
(39)ആഹാരം  കഴിച്ച    ഉടനെയും  രോഗമുള്ളപ്പോഴും   അർദ്ധരാത്രിയിലും അധികം  വസ്ത്രങ്ങളോടെയും കുളിക്കരുത്.
(40)പരിചയമില്ലാത്ത  ജലാശയത്തിൽ കുളിക്കരുത്.
(41)ശത്രുവിനേയും അയാളുടെ സേവകനേയും(സഹാ യി)  അധാർമ്മികനേയും പരപത്നിയേയും   സേവിക്കരുത്.
(42) നിഷ്പ്രയോജനമായ വാഗ്വാദത്തിനും വൈരത്തിനും ഒരുങ്ങരുത്.
(43)മറ്റൊരാൾക്ക് എന്നു പറഞ്ഞു  വെച്ചിട്ടുള്ള  ഭക്ഷണം കഴിക്കരുത്.
(44)അനുഭവിച്ചു      കഴിഞ്ഞതോ അനുഭവിച്ചുകൊണ്ടിരിക്കുന്നതോ ആയ  ദുരിതങ്ങൾ ശ്വര്യക്ഷയം
      എന്നിവയിൽ മനംമടുത്ത്  ഞാൻ ഭാഗ്യഹീനനാണ് എന്ന് പറയരുത്.
(44)അഗ്നിയെ മറികടക്കരുത്.
(45)മറ്റുള്ളവർ ഉറങ്ങുമ്പോൾ ഒരാൾ മാത്രം ഉണർന്നിരിക്കരുത്.
(46)സത്യം  പറയണം  പ്രിയം പറയണം എന്നാൽ സത്യ മാണങ്കിലും അപ്രിയം പറയരുത്   പ്രിയമാണങ്കിലും  അസത്യം പറയരുത്
.
      ^^^^^^^ശുഭം^^^^^^^^^^^^


മനുസ്മൃതിയുംസ്ത്രീകളും
'''''''''''''''''''''*'''''''''''''''''''''*'''''''''''''''''''*'''''''''''''''''*''''''''''
വളരെ ദീർഘമായി    എഴുതേ
ണ്ട വിഷയമാണിത്.വിസ്താര
ഭയത്താൽ   അധികം കേട്ടിരി
ക്കാൻ ഇടയില്ലാത്ത ചിലകാര്യ
ങ്ങൾ മാത്രം പറയുന്നു.
' ന സ്ത്രീ സ്വാതന്ത്ര്യമർഹതി '
എന്ന  ഒരു  ഉക്തി    മാത്രമെടു
ത്ത് മനുവിനെ സ്ത്രീ വിരോധി
യാക്കിത്തീർത്തിരിക്കുന്നു. എ
ന്നാൽ  'യത്ര നാര്യസ്തു പൂജ്യ
ന്തേ  രമന്തേ  തത്ര   ദേവതാഃ '
എന്ന വാക്യം   ഇക്കൂട്ടർ കണ്ടി
ല്ലന്നു നടിക്കുകയും ചെയ്യുന്നു
2685ശ്ലോകങ്ങളുള്ള മനുസ്മൃ
തിയിൽ   1471ശ്ലോകങ്ങൾ പ്ര
ക്ഷിപ്തങ്ങളാണന്ന്      കണ്ടെ
ത്തിയിട്ടുണ്ട്.ബാക്കി1216ശ്ലോ
കങ്ങളേ     മൗലികമായിട്ടുള്ളു
കുലസ്ത്രീകൾ ദുഃഖിക്കാൻ ഇ
ടവരുന്ന കുലം ശീഘ്രം നശിച്ചു
പോകുന്നു. ഇവർ ദുഃഖിക്കാൻ
ഇടവരാത്ത    കുലങ്ങളിൽ സ
മ്പത്തും  സന്തോഷവും വർദ്ധി
ച്ചു വരുന്നു.(മനു 3.57)
കുലത്തിൽ യഥായോഗ്യംസത്
ക്കാരം കിട്ടാത്ത  കുലസ്ത്രീക
ൾ ശപിച്ചാൽ ആ കുലം  ദുർദ്
ദേവത ബാധിച്ചതുപോലെ  നാ
ശമടയും.(മനു 3.58)
അതിനാൽ ക്ഷേമമാഗ്രഹിക്കു
ന്നവർ  വിവാഹം,    ഉപനയനം
തുടങ്ങിയ  വിശേഷാവസരങ്ങ
ളിൽ സ്ത്രീകളെ ആഭരണം വ
സ്ത്രം ആഹാരം എന്നിവ നൽ
കി    ബഹുമാനിക്കേണ്ടതാകു
ന്നു. (മനു 3.59)
ഏതുകുലത്തിൽ     ഭർത്താവ്
ഭാര്യയാൽ സന്തുഷ്ടനും  ഭാര്യ
ഭർത്താവിനാൽ സന്തുഷ്ടയും
ആണോ ആ കുലത്തിൽസദാ
ശ്രേയസ്സുണ്ടാകും. (മനു 3.60)


  

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home