Saturday 22 June 2019

Panchalimedu cross plantation

ഓരോ ഹൈന്ദവ വിശ്വാസിയും ഷെയർ ചെയ്യുക

പാഞ്ചാലിമേടിന്റെ ചരിത്രം!

മുണ്ടക്കയത്തു നിന്നും ഏകദേശം പതിനഞ്ചു കിലോമീറ്റര്‍ അകലെയാണ് പാഞ്ചാലിമേട് സ്ഥിതി ചെയ്യുന്നത്. മുണ്ടക്കയത്തു നിന്നും കൃത്യം പതിനാറു കിലോമീറ്റര്‍ അകലെയുള്ള വള്ളിയാങ്കാവ് ശ്രീഭദ്രകാളി ക്ഷേത്രത്തിന്റെ മൂലസ്ഥാനമാണിവിടം.

പഞ്ചപാണ്ഡവര്‍ വനവാസക്കാലത്ത് പാഞ്ചാലിമേട്ടില്‍ കഴിയുകയും, ആ സമയം വച്ചാരാധിക്കുകയും ചെയ്തിരുന്നതാണ് ഈ ദേവീചൈതന്യമെന്നാണ് വിശ്വാസം. അക്കാലത്ത് കൊടും വനമായിരുന്നു ഈ പ്രദേശം. പാണ്ഡവര്‍ അവിടെ നിന്നും പോയപ്പോള്‍ ഈ വിഗ്രഹം മലയരയന്മാര്‍ക്കു നല്‍കി. കാലക്രമത്തില്‍ ഈ വംശം കുന്നിന്മുകളില്‍ നിന്നും താഴ്വരയിലേക്കു മാറി. ഇതിനു ശേഷം അമ്മ മഹാകാളി ഒരു വള്ളിയില്‍ തൂങ്ങിയാടി വിജനമായ കുന്നിന്‍മുകളില്‍ നിന്നും താഴ്വരയില്‍ എത്തിയെന്നാണ് ഐതിഹ്യം. അവിടെയാണ് ഇപ്പോള്‍ വള്ളിയാങ്കാവ് മഹാദേവീക്ഷേത്രമുള്ളത്. അമ്മ ആടി വന്നതെന്നു കരുതപ്പെടുന്ന വള്ളിയും, ആ വള്ളിയില്‍ 'വള്ളിക്കെട്ടില്‍ അഞ്ചുമൂര്‍ത്തികള്‍' എന്ന് പഞ്ചപാണ്ഡവന്മാരുടെ സങ്കല്‍പ്പവും, അവിടെ ക്ഷേത്രത്തിനു സമീപം, വലിയ ഗുരുതിക്കളത്തിനും, മലദൈവമായ കരിംകുറ്റിയാന്‍ സ്വാമിക്കും സമീപത്തായി ഇപ്പോഴുമുണ്ട്.

ശാക്തേയസമ്പ്രദായത്തില്‍ പൂജിച്ചു വന്നിരുന്ന അമ്മയുടെ നടയില്‍ അത്യുജ്ജ്വലമായ കാളീചൈതന്യമാണുള്ളത്. 1993ല്‍, അന്നത്തെ അവിടുത്തെ മുഖ്യതന്ത്രിയായിരുന്ന കണ്ടന്‍ കോന്നിയുടെ സമാധിക്കു ശേഷമാണ് ക്ഷേത്രം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് 'കൈയ്യേറുന്നത്'. അന്നു മുതലാണ് അവിടെ കൗളാചാരപ്രകാരമുള്ള ബലികള്‍ നിര്‍ത്തലാക്കുന്നത്. ദുരിതത്തില്‍ അറ്റം പറ്റുന്നവരും, ഉപാസകരുമല്ലാതെ അമ്മയുടെ നടയില്‍ പോകാനോ, ആ നാമം ഉച്ചരിക്കാനോ പോലും ഭയപ്പെട്ടിരുന്ന ഒരു കാലമുണ്ട്. ഇന്നും അത് അങ്ങനെയൊക്കെത്തന്നെയാണ്. തുടര്‍ന്ന് അമ്മയുടെ ചൈതന്യം ഒരു വിഗ്രഹത്തില്‍ ആരാധിക്കാന്‍ കെല്‍പ്പില്ലാതെ, ഭദ്രയായും, ദുര്‍ഗ്ഗയായും രണ്ടു ഭാവത്തില്‍ രണ്ടു ശ്രീകോവിലുകളിലായാണ് അവിടെ അമ്മയെ ആരാധിച്ചു പോരുന്നത്. തരികിടകള്‍ക്കു കണ്ടാല്‍ ഭയവും, ഭക്തര്‍ക്ക് വാത്സല്യം തിരളുന്ന മാതൃഭാവവും ഒരേ വിഗ്രഹത്തില്‍ ദര്‍ശിക്കാന്‍ കഴിയുന്ന പുണ്യസ്ഥലം. ശ്രീഭദ്രകാളി പൂര്‍ണ്ണപ്രഭാവത്തില്‍ അമരുന്നയിടം.

ഈ ക്ഷേത്രവുമായി ഒഴിച്ചു കൂടാനാവാത്ത ബന്ധമാണ് പാഞ്ചാലിമേടിനുള്ളത്. മാത്രവുമല്ല ശബരിമലയുമായും ഈ ക്ഷേത്രത്തിന് താന്ത്രികമായ ബന്ധമുണ്ട്. അതിനുദാഹരണമാണ്, ശബരിമലയില്‍ നട തുറക്കുന്ന മണ്ഡലകാലത്ത് വള്ളിയാങ്കാവില്‍ വലിയ ഗുരുതി നിര്‍ത്തി വയ്ക്കുമെന്നുള്ളത്. തുടര്‍ന്ന് മാളികപ്പുറത്തെ ഗുരുതിക്കു ശേഷമേ മഹാഗുരുതിയോടു കൂടി അവിടെ ഗുരുതിയാരംഭിക്കൂ.

കാലം ഗണിക്കാനാവാത്ത, അതായത് ദ്വാപരയുഗത്തോളമെങ്കിലും പഴക്കമുള്ള ഒരു സംസ്കൃതിയുടെ ചരിത്രമുണ്ട് ആ ഭൂമികയ്ക്ക്. പാഞ്ചാലിമേട്ടില്‍ അമ്മയുടെ മൂലസ്ഥാനത്ത് ഭുവനേശ്വരീസങ്കല്‍പ്പത്തിലുള്ള പ്രതിഷ്ഠയും, ക്ഷേത്രവും, അവിടെ പൂജയുമുണ്ട്. ഇന്നലെ വലിഞ്ഞു കയറി വന്ന കുരിശും, ക്ഷേത്രവും രണ്ടും രണ്ടാണ്. രണ്ടിനും രണ്ടു മൂല്യമാണ്. ക്ഷേത്രത്തിനു ചരിത്രമുണ്ട്. കുരിശിനതില്ല. പണ്ട് നിലയ്ക്കലില്‍ ചുമന്നു കൊണ്ടു വന്നു നാട്ടിയ (ചാണകക്കുഴിയിലിട്ടു കാലപ്പഴക്കം വരുത്തിച്ച) കുരിശു പോലെ ഇതും ചുമന്നു മലയിറങ്ങുകയാണ് വേണ്ടത്. കാരണം പുണ്യസ്ഥലമായ, ഹൈന്ദവരുടെ ആരാധനാകേന്ദ്രമായ അവിടെ ചരിത്രപരമോ, യുക്തിസഹമോ ആയ ഒരു സാധുത ഇല്ലെന്നതു തന്നെ.

Labels:

Sunday 16 June 2019

Rebutting Indian Mulattoes

ഒരു സംവാദത്തിനിടയിൽ എന്റെ ഒരു ക്രിസ്ത്യൻ സുഹൃത്ത്‌ ക്രിസ്റ്റീയ സമുദായം കേരളത്തിലെ  വിദ്യാഭ്യാസത്തിനു നൽകിയ സംഭാവനയെ പറ്റി വാചാലനായി സംസാരിച്ചു.   സംസാരത്തിൽ സ്വല്പം ഖനം ഉണ്ടായിരുന്നു എങ്കിലും വ്യക്തി ബന്ധത്തിൽ വിള്ളൽ വീഴരുത് എന്നു കരുതി ഞാൻ മൗനം പാലിച്ചു. 

ഈയിടെ ഒരു സ്ത്രീ അതേ വിഷയത്തെ പറ്റി വളരെ വൃത്തികെട്ട രീതിയിൽ സോഷ്യൽ മീഡിയയിലും എഴുതി കണ്ടു. അതിനെതിരെ ആയി ആരോ എഴുതി വാട്സാപ്പ് ഗ്രൂപ്പിൽ പ്രചരിപ്പിക്കുന്ന ഭാരതീയ സംസ്‌കൃതി ഇവിടെ കോപ്പി ചെയ്യണം എന്നു എനിക്കും തോന്നി.



ആരെയും വേദനിപ്പിക്കുവാനോ,  ചൊടിപ്പിക്കുവാനോ അല്ല മറിച്ചു സത്യങ്ങൾ നാലുപേരുടെ അറിവിൽ എങ്കിലും എത്തിക്കുക എന്ന ഉദ്ദേശത്തിൽ മാത്രം...

"QUOTE"

 "നീയൊക്കെ വലിച്ചു
നീട്ടി എഴുതുന്ന ഈ മലയാളം അക്ഷരങ്ങൾ ഇന്നീകാണുന്ന രീതിയിൽ കുത്തും കോമയും വള്ളിയും പുള്ളിയുമൊക്കെ ഉപയോഗിച്ച് വാക്കുകളായി തിരിച്ചു വെടിപ്പാക്കിയത് ഒരു ക്രിസ്ത്യൻ മിഷനറി യുടെ സംഭാവനയാണ്
            നീയൊക്കെ പഠിച്ച ഇംഗ്ലീഷും ക്രിസ്ത്യൻസിന്റെ ഔദാര്യമാട.. കേരളത്തിലെ ക്രിസ്താനികൾ മുഴുവൻ സംഘടിച്ചാൽ നീയൊന്നും സ്കൂളിന്റെ പടി കാണില്ല, രോഗം വന്നാൽ ചാണകം മൂടി ചികിത്സാ നടത്തേണ്ടി വരും.  ആണത്തമുണ്ടെങ്കിൽ  ക്രിസ്ത്യാനികളുടെ ഒരു ഔദാര്യവുമില്ലാതെ  ജീവിക്കാൻ നോക്ക്. കാണട്ടെ മിടുക്ക്, പറ്റില്ലെങ്കിൽ വായും പൊത്തി മര്യാദക്ക് ഇരുന്നോണം കേട്ടോടാ നായ്ക്കളെ"......

ഒരു കുമ്പസാരത്തിലെ വരികളാണിത്.

ഇതാണ്  ശരിയായ  തീവ്രവാദം.. എല്ലായിപ്പോഴും ആട്ടിന്തോലണിഞ്ഞു നിൽക്കും.. ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ കഴിയില്ല. അടുത്ത് പോയി നോക്കുന്നവരെ സംഘി എന്ന് വിളിക്കും. ആ വിളി ഏറ്റുപിടിക്കാൻ കുറച്ച് പിതൃ ശൂന്യരും. അതു കൊണ്ടു  അടുത്ത്‌ പോയി നോക്കാറുള്ളവർ  കുറവാണ്.

അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയാൻ ആണ് തോന്നിയത് എങ്കിലും സ്വന്തം സംസ്കാരത്തെ കുറിച്ച് അറിയാത്തവരാണ് നല്ലൊരു വിഭാഗം ജനതയും എന്നതിനാൽ ഇത്തരം ഒരു പോസ്റ്റ് ഇടണം എന്ന് തോന്നി.

അമ്പലത്തിലെ കൽ വിളക്ക് ഇന്ന് പള്ളികളിൽ കാണാം. അമ്പലങ്ങളിലെ നിലവിളക്കും  പള്ളികളിൽ ഇന്നുണ്ട്. യേശു സഹസ്രനാമം എന്ന പേരിൽ പുസ്തകം വരെ ഇറങ്ങിയിരിക്കുന്നു. അമ്പലങ്ങളിൽ കെട്ടുന്ന കുരുത്തോല പള്ളികളിൽ  നമുക്ക് കാണാൻ കഴിയും. യേശു ലക്ഷാർച്ചനയും ഏറെ പഴയതല്ല. യേശു തുലാഭാരം, കണിക്കൊന്നകൾക്കിടയിലെ യേശു എന്നിവയും ക്രിസ്ത്യാനിറ്റിയുടെ ഭാരതീയ രൂപമാണ്. യേശു അരവണ രുചിച്ചവരായി  കുറെ പേർ ഉണ്ടാകും. അമ്പലത്തിലെ കാവി വസ്ത്രമാണ് പള്ളികളിലെ കർദിനാൾമാർ ഉപയോഗിക്കുന്നത്. ഹിന്ദു വിൻറെ രുദ്രാക്ഷമാണ്  അവരുടെ കയ്യിൽ ഉള്ളതും . വൈദികർ  ,പുരോഹിതർ , വേദ പുസ്തകം എന്നി പദങ്ങൾ ഹൈന്ദവീയവുമായി ബന്ധപ്പെട്ടിരിക്കുന്നു.

അമ്പലങ്ങളിലെ ഉത്സവം എന്ന പോലെ വിവിധ പള്ളികളും ആനയെഴുന്നള്ളിപ്പ് നടത്താറുണ്ട്. കുടമാറ്റവും ഉണ്ട്. തിടമ്പും കാണാം.

ഗരുഡന്റെ പുറത്തിരിക്കുന്ന യേശു, വേൽ പിടിച്ച യേശു എന്നിവയും നമുക്കിവിടെ കാണാം. മിശിഹാരാത്രിയും  ഏവർക്കും സുപരിചിതമാണ്.
ഇതെല്ലാം സന്തോഷമുള്ള കാര്യം തന്നെയാണ്.
കാരണം നല്ലവരായ നിരവധി ക്രിസ്ത്യൻ സുഹൃത്തുക്കൾ എനിക്കുണ്ട്. അവരോടൊപ്പം  പള്ളികളിൽ പോകാറുമുണ്ട്.പക്ഷേ ഇതെല്ലാ പ്രശ്നം...കുറച്ചുകാലം കഴിഞ്ഞാൽ ഹിന്ദുക്കൾ തങ്ങളുടെ മതത്തിൽ നിന്ന് കോപ്പി ചെയ്തതാണ് ഇവയെല്ലാം എന്നാണ് മറ്റു ചിലർ അവകാശപ്പെടുന്നത്.

 ശാസ്ത്ര വിഷയങ്ങളിലെ കാര്യവും ഇതുപോലെ തന്നെ. ഭാരതത്തിലെ ഋഷിവര്യന്മാർ എഴുതിയ സംഹിതകൾ (സംഹിത എന്നതിൻറെ അർത്ഥം ശാസ്ത്രം എന്നാണ്) വായിച്ചാണ് പാശ്ചാത്യർ പലതും കണ്ടെത്തിയിരിക്കുന്നത്. അത് അവർ അംഗീകരിക്കുന്നുണ്ട് ഇവിടെയുള്ളവർക്കാണ്‌ കാര്യം തുറന്നു സമ്മതിക്കാൻ ബുദ്ധിമുട്ടു.

ലഘുലേഖ വായിപ്പിക്കാൻ  ഇങ്ങനെ കഷ്ടപ്പെടുന്നതിനു മുമ്പ് മനസ്സിലാക്കുക,
ക്രിസ്ത്യൻ മിഷണറിമാർ അല്ല മലയാളം വികസിപ്പിച്ചത്.
ഹെർമൻ ഗുണ്ടർട്ടിനെ മലയാളം പഠിപ്പിച്ചത് ഊരാച്ചേരി ഗുരുനാഥൻമാർ. തലശ്ശേരിക്കടുത്ത് ചൊക്ലിയിലെ കവിയൂർ ആണ് ഗുരുനാഥൻമാരുടെ ജന്മദേശം.ഇവരെക്കുറിച്ച് കേട്ടറിഞ്ഞ ഹെർമൻ ഗുണ്ടർട്ട് മലയാളം പഠിക്കാൻ  താൻ താമസിച്ചിരുന്ന ഇല്ലിക്കുന്നിലേക്ക് ഊരാച്ചേരി ഗുരുനാഥൻമാരെ ക്ഷണിച്ചു കൊണ്ടുപോയായിരുന്നു മലയാള ഭാഷയിൽ പ്രാവീണ്യം നേടിയത്.

🌺ലോകത്തിലെ ആദ്യത്തെ സർവകലാശാല ഭാരതത്തിൽ ആയിരുന്നു. അന്ന് വിദേശികൾ  അക്ഷരം കൂട്ടി വായിക്കാൻ പോലും പഠിച്ചിട്ടില്ല.

🌺 ആധുനിക വൈദ്യശാസ്ത്രത്തിൻറെ  കേവലം 152 വർഷത്തെ ചരിത്രം കൊണ്ടുതന്നെ   കണ്ടുപിടിക്കപ്പെട്ട 98% മരുന്നുകളും പാർശ്വഫലം ഉള്ളവയാണ് എന്ന കാരണത്താൽ  ആണ് വിദേശികൾ വരെ ഭാരതത്തിൽ ആയുർവേദ ചികിത്സയ്ക്കു വരുന്നത്.

🌺ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് മുൻപ് ശുശ്രുതൻ ഉപയോഗിച്ച  ശസ്ത്രക്രിയ ഉപകരണങ്ങളിൽ നിന്ന് നിന്ന്‌ കാര്യമായ വ്യത്യാസമില്ലാത്തവയാണ് ഇപ്പോഴും ശസ്ത്രക്രിയയ്‌ക്ക് ഉപയോഗിക്കുന്നത്.

🌺ആധുനിക ശാസ്ത്രം കണ്ടെത്തിയ ഇഷ്ടികയ്ക്ക്  നൂറിൽ താഴെ വർഷങ്ങൾ മാത്രമേ നിലനിൽക്കാനാകൂ. ഗുജറാത്തിലെ ലോത്തലിൽ 5500 വർഷം മുൻപു നിർമ്മിക്കപ്പെട്ട കൃത്രിമ തുറമുഖത്തിലെ  ആറ് ലക്ഷം ഇഷ്ടികകൾക്കും
ഇപ്പോഴും ഒരു കുഴപ്പവുമില്ല.

🌺ആധുനിക ശാസ്ത്രം പരമാവധി ടെക്നോളജി ഉപയോഗിച്ച് പണിയുന്ന നിർമ്മിതികൾ നൂറുകണക്കിന് വർഷം നിലനിൽക്കുന്നില്ല.ഭാരതത്തിലെ വിവിധ ക്ഷേത്രങ്ങൾ ദിനം പ്രതി ആയിരക്കണക്കിന് തീർത്ഥാടകർ വന്നിട്ടും ആയിരക്കണക്കിന് വർഷങ്ങളായി ഒരു അറ്റകുറ്റപ്പണി പോലും ഇല്ലാതെ  നിലനിൽക്കുന്നു.

🌺ഭാരതീയ പൗരാണിക ഭാഷയായ സംസ്കൃതമാണ്  കമ്പ്യൂട്ടറിന് ഏറ്റവും സ്വീകാര്യമായ ഭാഷ.

🌺ആധുനികശാസ്ത്രം വെൽഡിങ്  സങ്കെതിക വിദ്യ കണ്ടെത്തുന്നതിന് മുൻപ് തന്നെ ഡൽഹിയിലെ അയൺ പില്ലർ 7 ബ്ലോക്കുകൾ ഉപയോഗിച്ച് തിരിച്ചറിയാൻ കഴിയാത്ത വിധം ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് വെൽഡ് ചെയ്തിരിക്കുന്നു. എങ്ങനെയാണ് ഇത് ചെയ്തത് എന്ന് കണ്ടെത്താൻ പോലും ആധുനികശാസ്ത്രത്തിന് സാധിച്ചിട്ടില്ല.

🌺16-)o  നൂറ്റാണ്ടിലാണ് പശ്ചാത്യർ ടിൻ കണ്ടെത്തിയത് . 4600 വർഷങ്ങൾക്ക് മുൻപ് എഴുതപ്പെട്ട യജുർവേദത്തിൽ ' ത്രപു ' എന്ന പേരിൽ ടിന്നിന്റെ മെറ്റലർജി ഉണ്ടായിരുന്നു.

🌺വിവിധ മൂലകങ്ങൾ ആനന്ദാനുഭവന്റെ രസദീപികാ, ഭോജദേവന്റെ രസരാജമൃഗാങ്കം, ചന്ദ്രസേനന്റെ രസചന്ദ്രോദയം, ചര്‍പ്പടന്റെ ചര്‍പ്പടസിദ്ധാന്തം, ചൂഡാമണിമിശ്രന്റെ രസകാമധേനു, ധനപതിയുടെ ദിവ്യരസേന്ദ്രസാരം, ഗരുഡദത്തസിദ്ധന്റെ രസരത്‌നാവലീ തുടങ്ങിയ വലിയ ശുദ്ധ രസതന്ത്ര ശാസ്ത്ര ഗ്രന്ഥങ്ങളിൽ വിശദീകരിക്കുന്നുണ്ട്.

🌺ന്യൂട്ടൻ ആകർഷണ ബലം കണ്ടുപിടിക്കുന്നതിനു മുൻപ് ഭാരതീയ ജ്യോതി ശാസ്ത്രത്തിൽ ഭാസ്കരാചാര്യർ തൻറെ സിദ്ധാന്തശിരോമണി എന്ന ഗ്രന്ഥത്തിലെ  ' ഭുവന കോശ വർണ്ണനം' എന്ന അധ്യായത്തിൽ ആകർഷണ ബലത്തിന് നിർവചനം നൽകിയിരുന്നു .

🌺ഭൂമിയുടെ ചുറ്റളവും ആകൃതിയും ചരിവും കണ്ടുപിടിച്ച ആര്യഭടൻ ഇവിടെ നിന്ന് വിവിധ ഗ്രഹങ്ങളിലേക്കുള്ള ദൂരവും കണക്കാക്കിയിരുന്നു. അപ്പോഴും ഭൂമി പരന്നതാണെന്ന് പറഞ്ഞിരുന്നവരെയാണ്
ഇപ്പോൾ  എല്ലാ പുരോഗതിയുടെയും പിതൃത്വം ഏൽപ്പിക്കുന്നത്.

🌺ഭാസ്കരാചാര്യന്‍ ലീലാവതിയില്‍ നാമനിര്‍ദേശം ചെയ്തതും യജൂർ വേദത്തിൽ വിശദീകരിക്കപ്പെട്ടതുമായ സംഖ്യ ശ്രേണിയാണ് വ്യാപ്തിയേറിയ സംഖ്യ സമ്പ്രദായം ആയി ആധുനിക ഗണിതശാസ്ത്രം  അംഗീകരിക്കുന്നത്.

🌺ജോമട്രി എന്ന പദം വന്നത് തന്നെ ജ്യാമിതി എന്ന സംസ്കൃത പദത്തിൽ നിന്നാണ്.

🌺സൈൻ തീറ്റ ,കോസ് തീറ്റ തുടങ്ങിയ തുടങ്ങിയ സമ്പ്രദായങ്ങളും  വിവിധ ഗണിത ഫോർമുലകളും കണ്ടെത്തിയത് ഭാരതീയരും പകർത്തിയത് വിദേശികളും ആണ്.

🌺π(പൈ) യുടെ മൂല്യം 3.1416 ആകുന്നു എന്ന് പറഞ്ഞത് നമ്മുടെ രാഷ്ട്രം തന്നെ. വിദേശികൾ അല്ല.

🌺ജ്യാമിതിയിലും ജ്യോതിശാസ്ത്രത്തിലുംബീജഗണിതം ഉപയോഗിക്കാൻ വേണ്ട മാർഗ്ഗനിർദ്ദേശം ആര്യഭടൻ കണ്ടെത്തിയതാണ്.

🌺ശാസ്ത്രീയവും ലളിതവുമായ കാലവിഭജനം  കണ്ടെത്തിയത് നാം തന്നെ.

🌺  ഗ്രഹണങ്ങളെ
ക്കുറിച്ചുള്ള
ശാസ്ത്രീയമായ വിശദീകരണവും
ഭൂമിയുടെ ഭ്രമണത്തേ  പറ്റിയുള്ള വിശകലനവും ഭാരതീയരുടേതാണ് .

 🌺ലംബമായി തറയിൽ
നിർത്തിയിരുന്ന ശങ്കു എന്ന ഒരു കുറ്റിയായിരുന്നു ലോകത്തെ ഏറ്റവും പ്രാചീനമായ ജ്യോതിശാസ്ത്ര ഉപകരണം. ഈ ഉപകരണം ഉപയോഗിച്ച് ദിശയും അക്ഷാംശവും സമയവും നിർണ്ണയിച്ചു പോന്നത്  ഭാരതീയർ.

🌺അടിസ്ഥാന പ്രമാണമായിരുന്ന ഋഗ്വേദം കൃഷിയെ കുറിച്ചും പ്രകൃതി ശക്തികളെ കുറിച്ചും ഉള്ളതാണ്.
കാര്‍ഷിക
വൃത്തിയുമായി ബന്ധപ്പെട്ട മഴയുടെ വരവ്, വേലിയേറ്റം, വേലിയിറക്കം എന്നിങ്ങനെയുള്ള പ്രകൃതി പ്രതിഭാസങ്ങളെ കുറിച്ചും വിശദമായ പഠനം പൗരാണിക ഭാരതത്തിൽ ഇതുവഴി ഉണ്ട്. ഇതെല്ലാം ആധുനിക ശാസ്ത്രം കണ്ടെത്തിയത് ഈയടുത്ത കാലത്ത് മാത്രമാണ്.

🌺 ആറ്റത്തെ കുറിച്ച് കൃത്യമായ വിശദീകരണം നൽകിയത് കണാദ മഹർഷി ആണ്. റോബർട്ട് ഓപ്പൺ ഹീമർ അല്ല.

🌺 ദ്രോണാചാര്യരുടെ പിതാവായ
മഹർഷി ഭരദ്വാജൻ “അംശു ബോധിനി” എന്ന 160 അധ്യായങ്ങളുള്ള  മഹദ്ഗ്രന്ഥം രചിച്ചിട്ടുണ്ട്. ഇത് ഭക്തിയുമായി ഒരു ബന്ധവുമില്ലാത്ത ശുദ്ധ ശാസ്ത്രഗ്രന്ഥമാണ്. ഈ ഗ്രന്ഥത്തിൽ  'ദ്വന്ത പ്രമാപക യന്ത്രം' എന്ന കിരണങ്ങളുടെ ആവൃത്തി അളക്കാൻ അക്കാലത്ത്‌ ഉപയോഗിച്ച  ഉപകരണം
ഉണ്ടാക്കുന്ന വിധം, ഉപയോഗം എന്നിവ വിവരിച്ചിട്ടുണ്ട്‌.

 അന്തതാമ കിരണങ്ങൾ (infrared rays),
 ഗൗധതാമ കിരണങ്ങൾ (visible rays),
  താമകിരണങ്ങൾ (ultraviolet) തുടങ്ങിയ 3 തരം കിരണങ്ങളുടെ ആവൃത്തി അളക്കാൻ അക്കാലത്ത്‌ ഉപയോഗിച്ച ഈ യന്ത്രത്തെ വാരണാസിയിലെ  N G Dongre (sah industrial research centre ) എന്ന പ്രൊഫസ്സർ നിർമ്മിച്ചിട്ടുണ്ട്‌. ഡൽഹി ഐഐടിയിൽ ഉപകരണം ഇപ്പോഴുമുണ്ട്.നിർമ്മിച്ച വ്യക്തി ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട്.

 🌺അധിനിവേശം നടത്തിയ  അലക്സാണ്ടർ  ആദ്യം അന്വേഷിച്ചത് 'ബനാറസ് വാൾ '
 നിർമ്മിക്കാനാവശ്യമായ ഭാരതത്തിൻറെ ലോഹസംസ്കരണ സാങ്കേതികവിദ്യ ആയിരുന്നു.
 വിവിധ ലോഹങ്ങളുടെ മെച്ചപ്പെട്ട സംസ്കരണം ഭാരതത്തിൽ മാത്രമായിരുന്നു കുറ്റമറ്റ  രീതിയിൽ നടന്നിരുന്നത്.

🌺ആധുനികശാസ്ത്രം കണ്ടെത്തിയ പെയിൻറ് നിശ്ചിത കാലത്തിനു ശേഷം നിറം മങ്ങി പോകും എന്നതിനാൽ
വീണ്ടും അടിക്കേണ്ടി വരുന്നു. എന്നാൽ ആയിരക്കണക്കിന് വർഷങ്ങൾക്കു മുൻപ്  മുതൽ നമ്മുടെ പൂർവികർ അജന്ത-എല്ലോറ തുടങ്ങിയ ആയിരക്കണക്കിന് ക്ഷേത്രങ്ങളിൽ വിരചിച്ച ചുവർ ചിത്രങ്ങൾ ഇന്നും മങ്ങാതെ നിലനിൽക്കുന്നു. ആ പെയിൻറിംഗ് ടെക്നോളജി ആധുനിക ശാസ്ത്രത്തിന് ഇന്നും അത്ഭുതമാണ്.

🌺ടെക്സ്റ്റൈൽ അസംസ്കൃത പദാർഥങ്ങളുടെ ഉൽപാദനത്തിലും സംസ്കരണത്തിലും നിർമ്മാണത്തിലും  പാശ്ചാത്യരെക്കാളും മുന്നിലായിരുന്നു നാം.
പതിനാറാം നൂറ്റാണ്ടുമുതൽ  ഇംഗ്ലണ്ടിലെ ടെക്സ്റ്റൈൽ വ്യവസായം നഷ്ടത്തിൽ ആകാൻ കാരണം ഭാരതത്തിലെ തനതായ ബനാറസ് കാഞ്ചീപുരം തുടങ്ങിയ നിരവധി ഇടങ്ങളിൽ നിർമ്മിച്ചിരുന്ന മേന്മയേറിയ തുണിത്തരങ്ങൾ ആയിരുന്നു. ഇതിനെ തുടർന്ന് ബ്രിട്ടീഷ് രാജ്ഞി ഇന്ത്യൻ തുണിത്തരങ്ങൾ  ബ്രിട്ടീഷ് മാർക്കറ്റിൽ നിരോധിച്ചു.

🌺ഭാരതത്തിൻറെ സാമവേദമാണ്
സംഗീതത്തെക്കുറിച്ച് പരിപൂർണ്ണമായി വിശദീകരിക്കുന്ന എഴുതപ്പെട്ട ആദ്യ ഗ്രന്ഥം.

🌺ശാസ്ത്രീയമായ ആയോധനകല യെക്കുറിച്ച്  വിശദീകരിക്കുന്നത് ധനുർവേദത്തിൽ ആണ്. ആയുധങ്ങൾക്കു    വേണ്ട  ലോഹങ്ങളും, നിർമാണരീതിയും ഉപയോഗക്രമവും   ധനുർവേദത്തിൽ  പ്രതിപാദിച്ചിരിക്കുന്നു. അക്കാലത്തുതന്നെ  ലോഹസംസ്കരണ സങ്കേതികവിദ്യ ഇവിടെ ഉണ്ടായിരുന്നു എന്നതിന് തെളിവുകൾ ആണിത്.

🌺സൂര്യപ്രകാശത്തിൽ 7 നിറങ്ങളുണ്ടെന്ന് കണ്ടെത്തിയത് സയണാചാര്യനാണ് .

🌺മ്യൂസിക് തെറാപ്പി (സംഗീത ചികിത്സ) എന്ന പേരിൽ ചികിത്സാ ശൈലി വിദേശ രാജ്യങ്ങളിൽ പോലും നിലവിലുണ്ട്.
വാദ്യോപകരണങ്ങൾ, മന്ത്രധ്വനി, സംഗീതം മുതലായവ കേൾക്കുന്നതിലൂടെ 24 തരത്തിൽപ്പെട്ട ഹോർമോണുകൾ ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്നു. ഹാർട്ട് ബീറ്റ് ,നാഡികൾ, കൊളസ്ട്രോൾ ലെവൽ, അഡ്രിനാലിൻ level, തൈറോയ്ഡ് ലെവൽ, മറ്റു തരത്തിൽപ്പെട്ട ഹോർമോണുകളുടെ കൃത്യമായ ഉൽപ്പാദനവും സന്നിവേശവും  സ്റ്റെബിലൈസ്ഡ് ആക്കുവാൻ ഭാരതീയ സംഗീതത്തിന് കഴിയും എന്നാണ് അമേരിക്കൻ ന്യൂറോ ലിംഗ്വിസ്റ്റിക് ഡിപ്പാർട്ട്മെൻറ് കളിലെ ശാസ്ത്രജ്ഞൻമാർ ഗവേഷണങ്ങളിലൂടെ പ്രസ്താവിക്കുന്നത്.

🌺 വിദേശ സർവകലാശാലകളിൽ ഭാരതീയ പൗരാണിക  ഗ്രന്ഥങ്ങളിലെ വിവരങ്ങൾ  അടിസ്ഥാനപ്പെടുത്തി ഗവേഷണം നടത്തിയാണ് ഡോക്ടറേറ്റ്കൾ പലരും വാങ്ങിക്കൂട്ടുന്നത്.

🌺 ചെറിയ പ്രായം മാത്രമുള്ള ബൈബിൾ 60 തവണ തിരുത്തപ്പെട്ടു.ഇന്ത്യൻ  ഭരണഘടനയ്ക്കും എഴുതപ്പെട്ട ശേഷം നൂറുകണക്കിനു തവണ ഭേദഗതി വരുത്തിയിട്ടുണ്ട്.
എന്നാൽ സൈക്കോളജിയുടെ അവസാനവാക്കായി അറിയപ്പെടുന്ന ഭഗവത്ഗീത 5100 -ൽ അധികം വർഷങ്ങൾക്കുമുൻപ് എഴുതപ്പെട്ടതാണ്. ഇന്നും തിരുത്തലുകൾ അതിൽ ആവശ്യമായി വന്നിട്ടില്ല.

വേദങ്ങള്‍, വേദാംഗങ്ങള്‍, പുരാണങ്ങള്‍,  ഉപപുരാണങ്ങള്‍,ഉപനിഷത്തുകള്‍, ബ്രാഹ്മണങ്ങള്‍, ആരണ്യകങ്ങള്‍, സംഹിതകള്‍, ഇതിഹാസങ്ങള്‍, തത്വങ്ങള്‍ ; ന്യായം, വൈശേഷികം, സാംഖ്യം, യോഗം, മീമാംസ, വേദാന്തം എന്നിങ്ങനെയുള്ള ഷഡ്‌ദർശനങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് നമ്മുടെ നമ്മുടെ സാഹിത്യ പൈതൃകം.അത് യാഥാർത്ഥ്യമെന്ന് വിചാരിക്കുന്നവർക്ക് അങ്ങനെ വിചാരിക്കാം. ഇനി അതെല്ലാം കെട്ടുകഥകളാണ് എന്ന് ചിന്തിക്കുന്നവർക്ക് ഒരു തടസ്സവുമില്ലാതെ അങ്ങനെതന്നെ ചിന്തിക്കാം. മഹത്തായ സാഹിത്യ കൃതികൾ എന്ന് ചിന്തിച്ചാൽ പ്രശ്നം തീർന്നു.

കേവലം കെട്ടുകഥകളും അന്ധവിശ്വാസങ്ങളും അല്ലാത്ത  ശുദ്ധമായ ശാസ്ത്രപാരമ്പര്യം നമുക്കുണ്ട്.

🌺ഉത്‌പത്തിശാസ്‌ത്രം
🌺 സൃഷ്‌ടിക്രമരഹസ്യം
🌺 അധ്യാത്മശാസ്‌ത്രം
🌺മന്ത്രശാസ്‌ത്രം
🌺തന്ത്രശാസ്‌ത്രം
🌺മോക്ഷശാസ്‌ത്രം
🌺ധര്‍മശാസ്‌ത്രം
🌺യോഗശാസ്‌ത്രം
🌺തര്‍ക്കശാസ്‌ത്രം
🌺രാഷ്‌ട്രമീമാംസ
🌺നരവംശശാസ്‌ത്രം
🌺ജന്തുശാസ്‌ത്രം
🌺വൈദ്യശാസ്‌ത്രം
🌺ശബ്‌ദശാസ്‌ത്രം
🌺 ജ്യോതിശാസ്‌ത്രം
🌺ഗോളശാസ്‌ത്രം
🌺ഭൂമിശാസ്‌ത്രം
🌺ശരീരശാസ്‌ത്രം
🌺മനഃശാസ്‌ത്രം
🌺കാമശാസ്‌ത്രം
🌺തച്ചുശാസ്‌ത്രം
🌺 ഗണിതശാസ്‌ത്രം
🌺 വ്യാകരണശാസ്‌ത്രം
🌺 ആണവശാസ്‌ത്രം
🌺വൃത്തശാസ്‌ത്രം
🌺 അലങ്കാരശാസ്‌ത്രം
🌺നാട്യശാസ്ത്രം
തുടങ്ങിയ മറ്റു നിരവധി ശാസ്ത്രങ്ങളുടെ ജന്മദേശമാണ് ഭാരതം. ഇതെല്ലാം വിദേശികൾ ഇന്ത്യയിൽ നിന്ന് പകർത്തി കൊണ്ടു പോയിട്ടുണ്ട്. പേറ്റൻറ് അവരുടെ പേരിൽ എടുത്തിട്ടുമുണ്ട്.

പോസ്റ്റ് ഇട്ട മഹതി പറയും പോലെ അവികസിതമായ പ്രാകൃത ജനതയല്ല ഹിന്ദുക്കൾ.ലോകത്തെ ശാസ്ത്രീയമായ അടിസ്ഥാനം ഉള്ള ഒരേ ഒരു ജീവിത രീതി ആണ് ഹിന്ദുത്വം.

ഈ രാജ്യത്തിന് ഒരു പൈതൃകം ഇല്ല എന്ന അർത്ഥത്തിലാണ് ഒരു മഹതി യാഥാർത്ഥ്യങ്ങളെ വളച്ചൊടിച്ച് പോസ്റ്റ് ഇട്ടിരിക്കുന്നത്.

മതമാണെങ്കിൽ അതിനൊരു സ്ഥാപകൻ വേണം, ഒരു ഗ്രന്ഥം വേണം, അത് സ്ഥാപിതമായ വർഷം പറയണം. ഹിന്ദുത്വം ഒരു മതം മാത്രമല്ല സംസ്കാരം കൂടി ആയതിനാൽ ഒരു വ്യക്തിയിലോ ഗ്രന്ഥത്തിലോ സമയപരിധികളിളോ ഒതുങ്ങുന്നില്ല.

ആയിരക്കണക്കിന് ഋഷിവര്യന്മാരാൽ ആയിരക്കണക്കിന് വർഷങ്ങൾ എടുത്ത് ആയിരക്കണക്കിന് സംഹിതകളാൽ (ശാസ്ത്ര ഗ്രന്ഥങ്ങൾ  ) വിശദീകരിക്കപ്പെട്ട ഒന്നാണ് ഹൈന്ദവം  അഥവാ ഭാരതീയ സംസ്കാരം.

പുതിയ ഒരു ടൂത്ത് പേസ്റ്റ് ഇറങ്ങിയാൽ അതിന്റെ കൂടെ ഒരു ലഘുലേഖയുണ്ടാകും.  ഗുണഗണങ്ങളുടെ വർണ്ണനയായിരിക്കും അതിന്റെ ഉദ്ദേശം . പേസ്റ്റ് എല്ലാവരും വാങ്ങുന്നതിലൂടെ കമ്പനിക്ക് ലാഭമുണ്ടാകണം എന്ന ഒരു ഉദ്ദേശം മാത്രം. അല്ലാതെ നാട്ടുകാരെ ആരോഗ്യവാന്മാരാക്കാനോ എല്ലാവരെയും ശുചിത്വത്തോടെ നടത്താനോ അല്ല !

 നിങ്ങളെല്ലാം പാപികളാണ് അതാണ് ഈ കഷ്ടപ്പാടിന്റെ കാരണം നിങ്ങളെ രക്ഷിക്കാൻ ഈ ലോകത്ത് ഒരാൾക്കെ കഴിയൂ അത് ഞങ്ങളുടെ ദൈവത്തിന് മാത്രം എന്ന് പറയുന്ന ഇവർ മേൽ പറഞ്ഞ പേസ്‌റ്റിന്റെ സ്ഥാനമാണ്  അവരുടെ ദൈവത്തിന് നൽകിയിട്ടുള്ളത് ! ഹിന്ദുവായ ഞാൻ പോലും ആരാധിക്കുന്ന യേശുദേവനെ  ഇങ്ങനെ  വിപണനം നടത്തുന്നത് നിയമപരമായി തന്നെ തെറ്റാണ്.

'തമസോമ ജ്യോതിർഗമയ' എന്ന് പ്രാർത്ഥിച്ചു വിളക്കുകൊളുത്തി ഇരുളിൽ നിന്നും നാം വെളിച്ചത്തിലേക്ക് പോകുമ്പോൾ, കേക്കിനു പുറത്ത് മെഴുകുതിരി ഊതിക്കെടുത്തി കൊണ്ട് 'ജ്യോതിർമാ തമാസോ ഗമയ ,എന്നു പ്രവർത്തിക്കുന്ന ചിലർ അവരുടെ മതത്തിനെ തന്നെ അപമാനിക്കുന്നു.

(എന്തായാലും ഈ സ്ത്രീ ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടത് നന്നായി. അതുകൊണ്ടാണല്ലോ എനിക്ക് ഇങ്ങനെ ഒരു മറുപടി  നൽകാൻ കഴിഞ്ഞത്.വായിക്കുന്ന കുറച്ചുപേർക്ക് എങ്കിലും ഭാരതീയ പൈതൃകത്തെ കുറിച്ച് മനസ്സിലാക്കാൻ കഴിയുമെന്ന സന്തോഷവുമുണ്ട്.എല്ലാ മതത്തിലും പെട്ടവർ ഒത്തൊരുമിച്ച് ജീവിക്കുന്ന ഈ നാട്ടിൽ എന്തിന് ഇങ്ങനെ അപഹാസ്യമായ രീതിയിൽ വീരവാദം മുഴക്കുന്നു ? എൻറെ നല്ലവരായ ക്രിസ്ത്യൻ സുഹൃത്തുക്കൾക്ക് വരെ ഇത്തരം വിഡ്ഢിത്തം എഴുന്നള്ളിക്കുന്നവർ പേര് ദോഷം വരുത്തി വെക്കുന്നതിൽ വിഷമമുണ്ട്. ഈ പോസ്റ്റ് ഒരിക്കലും ഒരു മതത്തിനും എതിരേയല്ല ഒരു അധിക്ഷേപത്തിന് മറുപടിയായി നൽകിയതാണ് എന്ന് മാത്രം ഓർമ്മിപ്പിക്കുന്നു. ക്ഷമിച്ചാലും....)
ഭാരതീയ പൈതൃകം

"UNQUOTE"

കേരളത്തിലെ വിദ്യാഭ്യാസ വ്യവസായം കട്ടു മുടിച്ചു നേടേണ്ടത് നേടി കഴിഞ്ഞു  എല്ലാവരും ചേർന്ന് ഒരു മൂലയ്ക്ക് ഒതുക്കി ഇട്ടിരിക്കുന്ന  അസംഘടിതരായ ഹിന്ദുവിന്റെ നെഞ്ചത്ത് കയറുന്ന വായ പോയ ഇജ്ജാതി  കോടാലികളെ നിലക്ക് നിർത്താൻ സൗഹൃദം ആഗ്രഹിക്കുന്ന ആളുകൾ മുന്നിട്ടിറങ്ങണം.

ഇല്ലാത്ത പക്ഷം സത്യം ഉറക്കെ വിളിച്ചു പറയാൻ മറ്റുള്ളവരും നിർബന്ധിതരാകും..

ജന്മം കൊണ്ട് ഹിന്ദുവായ എനിക്ക് പൈതൃകത്തിലോ, വിശ്വാസത്തിലോ സംശയം ലേശവുമില്ല. എന്റെ വിശ്വാസമാണ് ഭൂമിയിൽ സർവസ്വവും എന്ന മൂഢ ചിന്ത എന്റെ സിരകളെ ഭരിക്കാത്തതിനാൽ എപ്പോഴും എല്ലാവരെയും ഉൾകൊള്ളിച്ചു മുന്പോട്ടു പോകാനും ബുദ്ധിമുട്ടില്ല.   പൊയ്‌മുഖം കൈമുതലല്ലാത്തതിനാൽ ഒന്നും മറച്ചു വക്കുവാനും ഇല്ല...

പക്ഷേ പൊടിമോനേ ചൊറിയരുത്,  ചൊറിഞ്ഞാൽ കയറി അങ്ങ് മാന്തുമേ...

_______
കേരളത്തിലെ കുരിശ് കൃഷികള്‍
1⃣ തിരുവനന്തപുരം
✝ വെള്ളറട കുരിശുമല
✝ ബോണക്കാട് കുരിശുമല
✝ കടുമ്പു കുരിശുമല

2⃣ കൊല്ലം
✝ ഉറുകുന്ന് കുരിശുമല
✝ തെന്മല / പാണ്ഡവന്‍ പാറ

3⃣ പത്തനംതിട്ട
✝ കരുവള്ളിക്കാട് കുരിശുമല

4⃣ ആലപ്പുഴ
✝ മല ഇല്ലാത്തത് കഷ്ടമായിപ്പോയി! 😢

5⃣ ഇടുക്കി
✝ ആലടി കുരിശുമല
✝ എഴുകുംവയല്‍ കുരിശുമല
✝ ഉപ്പുതോട്‌ കുരിശുമല
✝ ചിന്നാർനിരപ്പ് കുരിശുമല
✝ തുമ്പച്ചി കുരിശുമല
✝ പാഞ്ചാലിമേട് കുരിശുമല
✝ പാല്‍ക്കുളമേട്‌ കുരിശുമല
✝ ചെങ്കര കുരിശുമല
✝ പൊന്നാമല കുരിശുമല
✝ ഒട്ടകത്തലമേട്‌ കുരിശുമല

6⃣ കോട്ടയം
✝ കാട്ടാമ്പാക്ക് കുരിശുമല
✝ ഇല്ലിക്കൽ കല്ല് കുരിശുമല [മൂന്നിലവ് ]
✝ വാഗമണ്‍ കുരിശുമല
✝ പെരുംകുന്ന് കുരിശുമല
✝ ഇലവീഴാ പൂഞ്ചിറ കുരിശുമല [Carmel Mount ]
✝ വീരന്‍മല കുരിശുമല

7⃣ എറണാകുളം
✝ മലയാറ്റൂര്‍ / Malayattoor

 8⃣ തൃശ്ശൂർ
✝ മുനിയാട്ടുകുന്ന് കുരിശുമല
✝ കനകമല കുരിശടി

9⃣ പാലക്കാട്
✝ ജെല്ലിപ്പാറ കുരിശുമല, അട്ടപ്പാടി,

🔟 മലപ്പുറം
✝ കക്കാടം പൊയില്‍ കുരിശുമല

1⃣1⃣ കോഴിക്കോട്
✝ കോടഞ്ചേരി കുരിശുമല

1⃣2⃣ വയനാട്
✝ കാഞ്ഞിരങ്ങാട് പൂവരിഞ്ഞി [പിലാക്കാവ്]
✝ കൊളഗപ്പാറ [ശശിമല] കുരിശുമല

1⃣3⃣ കണ്ണൂർ
✝ എലപ്പീടിക കുരിശുമല
✝ കൊട്ടത്തലച്ചി കുരിശുമല
✝ തിരുനെറ്റിക്കല്ല് കുരിശുമല
✝ ജോസ് ഗിരി കുരിശുമല
✝ അയ്യന്‍കുന്ന് കുരിശുമല



മത മാലിന്ന്യങ്ങള്‍ മാറ്റൂ
പ്രകൃതിയെ സംരക്ഷിക്കൂ!!!
കേരളത്തിലെ വന്ന്യജീവികളെയും,
ആവാസവ്യവസ്ഥയേയും സംരക്ഷിക്കാന്‍,
*കുരിശ് കൃഷികള്‍* അവസാനിപ്പിക്കുക!

-------
ഹെർമൻ ഗുണ്ടർട്ട് എന്ന മലയാള ഭാഷയുടെ പുതു പിതാവിനെ കുറിച്ചാണ്...
ചൈന, ജപ്പാൻ, ഇന്ത്യ എന്നിവയടക്കമുള്ള ഏഷ്യൻ രാജ്യങ്ങളിൽ മതപ്രചരണമെന്ന പേരിൽ മതപരിവർത്തനം നടത്താനായി സ്വിറ്റ്‌സർലാണ്ട് ആസ്ഥാനമായി രൂപീകരിക്കപ്പെട്ട ബാസൽ ഇവഞ്ജലിക്കൽ മിഷൻ എന്ന സംഘടന കൽക്കട്ടയിലേക്കയച്ചു വഴിതെറ്റി മദ്രാസിൽ എത്തിയ ഹെർമൻ ഗുണ്ടർട്ട് എന്ന ജർമൻ മിഷണറിയെ കുറിച്ചാണ്...

യൂറോപ്പിനെ ഒന്നടങ്കം  വിറപ്പിച്ചുകൊണ്ട് നെപ്പോളിയൻ ബോണപ്പർട്ട് ലോകം കീഴടക്കാൻ ഒരുമ്പെടുന്ന കാലം...

ജർമനിയും ബ്രിട്ടനും ഓസ്ട്രിയയുമെല്ലാം ചേർന്ന് ഐക്യമുന്നണിയുണ്ടാക്കി നെപ്പോളിയനെതിരെ ഉഗ്രയുദ്ധം നടത്തിക്കൊണ്ടിരിക്കുകയായിരുന്ന 1814-ലെ ഒരു ദിവസം...
 പട്ടാള ഉദ്യോഗസ്ഥരിൽ ചിലരടക്കം ആറുപേർ ബാസലിൽ ഒത്തുകൂടി പരാജയ ഭീതിയിൽ ഒരു നേർച്ച നേരുന്നു. നെപ്പോളിയനെ അടിയറവ് പറയിക്കാൻ സാധിക്കുകയാണെങ്കിൽ ബാസൽ കേന്ദ്രീകരിച്ച് ഒരു മിഷണറിസംഘം രൂപവത്കരിച്ച് ലോകമെങ്ങും സുവിശേഷ പ്രചരണത്തിനായി മതപ്രചാരകരെ അയക്കാം എനായിരുന്നു ആ നേർച്ച.

അങ്ങിനെ 1815ഇൽ വിശ്വവിഖ്യാതമായ വാട്ടർലൂവിൽ നെപ്പോളിയനെ കേണൽ ആർതർ വെല്ലസ്ലി,
കേരളസിംഹം വീരപഴശ്ശി രാജാക്കെതിരെ നിയോഗിച്ച അതേ വെല്ലസ്ലി സായിപ്പിനോട്
പരാജയപ്പെടുന്നു...

1815 സപ്തംബർ 25-ന് റവ. നിക്കോളാസ് വാൻബേണിന്റെ നേതൃത്വത്തിൽ ബാസൽ ജർമൻ ഇവാഞ്ചലിക്കൽ മിഷൻ സൊസൈറ്റി രൂപീകരിക്കപ്പെടുന്നു...

മതപ്രചാരണം ലക്ഷ്യമാക്കി
1815-ൽ രൂപവവത്കരിച്ചെങ്കിലും ബ്രിട്ടീഷ് കോളനി രാജ്യങ്ങളുടെ വാതിലുകൾ ബാസൽ മിഷനു മുമ്പിൽ തുറക്കപ്പെട്ടത് 1833-ൽ മാത്രമാണ്. ഈസ്റ്റ് ഇന്ത്യാ കമ്പനി സംബന്ധിച്ച ചാർട്ടറിൽ ബ്രിട്ടീഷ് പാർലമെന്റ്,
 യൂറോപ്പിലെ എല്ലാ രാജ്യത്തെയും മതപ്രചാരകർക്ക് ഇന്ത്യയിൽ പ്രവർത്തിക്കാൻ അവസരം നൽകുന്ന ഭേദഗതി നടപ്പിൽ വരുത്തിയത് 1833ഇൽ ആയിരുന്നു. അതുവരെ ആംഗ്ലിക്കൻ മിഷണറി സംഘങ്ങളായ എൽ.എം.എസ്സിനും സി.എം.എസ്സിനും മാത്രമേ ഇന്ത്യയിൽ മതപ്രചാരണത്തിന് അവസരം അനുവദിച്ചിരുന്നുള്ളു.

ബ്രിട്ടീഷ് പാർലമെന്റിന്റെ നിയമഭേദഗതിയുടെ ബലത്തിൽ 1834 ജൂലായിൽ മലബാർ എന്ന പേരുള്ള കപ്പലിൽ ബാസൽ ഇവഞ്ജലിക്കൽ മിഷന്റെ മൂന്ന് മിഷണറിമാർ മലബാറിലേക്ക് പുറപ്പെട്ടു. സാമുവൽ ഹെബിക്കും ജോൺ ലെഹ്നറും ക്രിസ്റ്റോഫ് ഗ്രീനറുംആയിരുന്നു ആ 3 മിഷനറിമാർ...
അവർ ആ വർഷം ഒക്ടോബർ 13-ന് കോഴിക്കോട്ട് കപ്പലിറങ്ങി. മലബാർ കളക്ടർ നെൽസൺ അവരെ ഹാർദമായി വരവേൽക്കുകയും മംഗലാപുരം കേന്ദ്രീകരിച്ച് സൗത്ത്കനറയിൽ മിഷണറി സ്റ്റേഷൻ സ്ഥാപിക്കാനായി യാത്രയയക്കുകയും ചെയ്തു. മുംബൈ, കർണാടക, മലബാർ എന്നിവിടങ്ങളിൽ മതപ്രചാരണ പ്രവർത്തനം നടത്തുകയെന്ന ലക്ഷ്യത്തോടെ സാമുവൽ ഹെബിക്കിന്റെ നേതൃത്വത്തിൽ മംഗലാപുരത്ത് 1834 അവസാനം തന്നെ ബാസൽ മിഷൻ സ്റ്റേഷൻ ആരംഭിച്ചു.

1837ൽ  തലശ്ശേരി ജില്ലാ ജഡ്ജി ആയിരുന്ന തോമസ് സ്ട്രെയിഞ്ച് നെട്ടൂർ ഇല്ലിക്കുന്നിലെ ബംഗ്ലാവും മറ്റ് സ്വത്തുക്കളും ബാസൽ മിഷന് സംഭാവനയായി നൽകുന്നു... ഹെബിക്കിന്റെ സഹപ്രവർത്തകനായ "ഡോ. ഹെർമൻ ഗുണ്ടർട്ട് "1839ഇൽ തലശ്ശേരിയിൽ വരുന്നു. ബാസൽ മിഷന്റെ ഒരുശാഖ തലശ്ശേരിയിൽ പ്രവർത്തിക്കുമെങ്കിൽ തലശ്ശേരിയിൽ തനിക്കുള്ള സകലതും നൽകാമെന്ന് ജഡ്ജി സ്ട്രെയിഞ്ച് ഗുണ്ടർട്ട് സായിപ്പിന് വാഗ്ദാനം ചെയ്യൂന്നു. ഹെബിക്കിന്റെ അനുഗ്രഹാശിസ്സുകളോടെ 1839 ഏപ്രിൽ 12ന് ഇല്ലിക്കുന്നിലെ സ്ട്രെയിഞ്ച് ബംഗ്ലാവ് ബാസൽ ജർമൻ മിഷൻ കേന്ദ്രവും ഡോ. ഹെർമൻ ഗുണ്ടർട്ടിന്റെ ഭവനവുമായി മാറുന്നു....

1841ഇൽ മംഗലാപുരത്തുനിന്ന് സാമുവൽ ഹെബിക്ക് കണ്ണൂരിലേക്ക് പ്രവർത്തനകേന്ദ്രം മാറ്റുന്നു. കണ്ണൂരിൽ ഹെബിക്കും തലശ്ശേരിയിൽ ഗുണ്ടർട്ടും മംഗലാപുരത്ത് ഫെർഡിനന്റ് കിറ്റൽ ഉൾപ്പെടെയുള്ളവരും ബാസൽ മിഷന്റെ പ്രവർത്തനം മംഗലാപുരം മുതൽ പാലക്കാട് വരെ വ്യാപിപ്പിക്കുന്നു.

പെൺകുട്ടികൾക്ക് വിദ്യാഭ്യാസം എന്നത് കേട്ടുകേൾവി പോയിട്ട് ചിന്തിക്കുക പോലും അസാദ്ധ്യമായിരുന്ന അക്കാലത്ത് ഗുണ്ടർട്ട് സായിപ്പ് 1839 ആഗസ്റ്റ് 18ന് തലശ്ശേരിയിൽ മിഷൻ ഗേൾസ് സ്കൂൾ തുടങ്ങുന്നു... തലശ്ശേരി തുറമുഖത്തെ മാസ്റ്റർ അറ്റന്റന്റും ഇംഗ്ലീഷുകാരനുമായ എഡ്വേർഡ് ബ്രണ്ണൻ, നാട്ടുകാരിയായ സ്ത്രീയിൽ തനിക്കുണ്ടായ മകൾ ഫ്ളോറയെ താമസിച്ചു പഠിപ്പിക്കുന്നതിനായി നൽകിയ സംഭാവന കൊണ്ടാണ് ഗുണ്ടർട്ട് ഈ ബാലികാ പള്ളിക്കൂടം തുടങ്ങുന്നുത്.   പത്തൊമ്പതാം നൂറ്റാണ്ട് പിന്നിടുമ്പോൾ മലബാറിലാകെ 48 സ്കൂളുകൾ ബാസൽ മിഷന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ടായിരുന്നു.

ബ്രണ്ണൻ കോളേജ്, മലബാർ ക്രിസ്ത്യൻ കോളേജ്, വിക്റ്റോറിയ കോളേജ് ഇവയെല്ലാം ബാസൽ മിഷൻ തുടക്കമിട്ടതും ആയിരുന്നു...

മതപ്രചാരണവും മതത്തിൽ ആളെ ചേർക്കലും ലക്ഷ്യമാക്കിയെത്തിയ മിഷണറിമാർ അവർണ സമുദായങ്ങൾക്കിടയിൽ കേന്ദ്രീകരിച്ചാണ് പ്രവർത്തനം നീക്കിയത്. ക്ഷേത്രത്തിൽ പോകാൻപോലും അവകാശമില്ലാത്ത, ദൃഷ്ടിയിൽപോലും പെട്ടുപോകാൻ പാടില്ലാത്ത, അയിത്തം കൊടികുത്തിവാണ കാലത്ത് മലബാറിൽ സ്കൂളുകളുടെ വാതിലുകൾ അധഃസ്ഥിതർക്ക് മുമ്പിൽ മലർക്കെ തുറക്കപ്പെടുന്നു.

 1845-ൽ ഇല്ലിക്കുന്ന് ബംഗ്ലാവിൽ ഡോ. ഗുണ്ടർട്ട് പ്രസ് സ്ഥാപിച്ചു. 1847 ജൂണിൽ "രാജ്യസമാചാര"വും അതേവർഷം ഒക്ടോബറിൽ "പശ്ചിമോദയ"വും തുടങ്ങിക്കൊണ്ട് ഗുണ്ടർട്ടിന്റെയും എഫ് മുള്ളറുടെയും നേതൃത്വത്തൽ മലയാള പത്രപ്രവർത്തനത്തിന് ബാസൽ മിഷൻ തുടക്കംകുറിച്ചു....

1844ഇൽ കൈത്തറി വ്യവസായത്തിന് തുടക്കമിട്ടു കൊണ്ട് മലബാറിലെ വ്യവസായവൽക്കരിക്കാനും ബാസൽ മിഷൻ തുടക്കമിട്ടു...
മംഗലാപുരത്ത് റവ. വീഗിളിന്റെ നേതൃത്വത്തിൽ അച്ചടിവ്യവസായം, ബയന്റിങ്, പുസ്തകപ്രസിദ്ധീകരണം എന്നിവ തുടങ്ങി.
 മതം മാറിയവർക്ക് മാത്രമാണ് ആദ്യഘട്ടത്തിൽ നെയ്ത്തിലും ചായംമുക്കലിലും തയ്യൽ ജോലികളിലും പരിശീലനം നൽകുകയും ജോലി നൽകുകയും ചെയ്തിരുന്നത്....

 ദരിദ്രരും ജാതീയമായി കടുത്ത പീഡനമനുഭവിച്ചുകൊണ്ടിരുന്നവരുമാണ് ആദ്യകാലത്ത് മതം മാറിയത്. ഇവരുടെ പുനരധിവാസം ഒരു പ്രശ്നമായി മാറിയതോടെയാണ് ബാസൽ മിഷൻ വ്യവസായശാലകൾ തുടങ്ങാനാരംഭിച്ചത്..
മലബാറിൽ ഓട് നിർമാണം വ്യാവസായികാടിസ്ഥാനത്തിൽ ആരംഭിച്ചതും മിഷനാണ്.
പുതിയറ, ഫറോക്ക്, ഒലവക്കോട്, കോട്ടക്കൽ എന്നിവിടങ്ങളിലെ ഓട് നിർമാണ ഫാക്ടറികളും ബാസൽ മിഷൻ സ്ഥാപിച്ചിതാണ്.... അക്കാലത്ത് രണ്ടായിരത്തോളം പേർ മിഷന്റെ ഓട് ഫാക്ടറികളിൽ ജോലി ചെയ്യുന്നുണ്ടായിരുന്നു....

ഇത്രയും പറഞ്ഞത് കുറച്ചു കാര്യങ്ങൾ സൂചിപ്പിക്കാനാണ്...

ഹെർമൻ ഗുണ്ടർട്ട് എന്ന,
മലയാള ഭാഷാ സ്നേഹിയെ കുറിച്ചും,
വിദ്യാഭ്യാസ പരിഷ്കാരിയെ കുറിച്ചും,
വ്യവസായ വിപ്ലവ തുടക്കക്കാരനെക്കുറിച്ചും എല്ലാം വാതോരാതെ പ്രസംഗിക്കുന്ന ചിലർ പറയാതെ പോകുന്ന ചില കള്ളത്തരങ്ങൾ പറയാൻ കൂടെയാണ്...

ഗുണ്ടർട്ട് സായിപ്പ് മലയാള ഭാഷയെ കുത്തും കോമയുമൊക്കെയിട്ടു സുന്ദരിയാക്കുന്നതിനും 4 നൂറ്റാണ്ടുകൾക്കും മുമ്പേ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ എന്ന ഒരു മഹാപ്രതിഭ,

കേരളനാട്ടിലെ തിരൂരിൽ ഇന്നും നഗരകേന്ദ്രത്തിൽ സ്ഥാപിക്കാനായി ഉണ്ടാക്കിയ പ്രതിമ,
മതേതരത്വത്തിന്റെ മഹനീയ മാതൃക മൂലം ഏതോ ഒരു കാട്ടിൽ ആർക്കും വേണ്ടാതെ,കാടുപിടിച്ചു കിടക്കുന്ന  ആ പ്രതിമയുടെ ജീവസ്വരൂപം,

മലയാളഭാഷ പിതാവ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ മനോഹരമാക്കിയ മലയാള ഭാഷയെ,
ബൈബിൾ പരിവർത്തനം ചെയ്ത മലയാളത്തിലാക്കി പ്രചരിപ്പിച്ചുകൊണ്ടു മതപരിവർത്തനം സാദ്ധ്യമാക്കാൻ വേണ്ടി പഠിച്ച വ്യക്തിയാണ് നിങ്ങളുടെ പുതുപിതാവ് ഗുണ്ടർട്ട് സായിപ്പ്....

പിന്നെ ചരിത്രത്തിലാദ്യം മാതൃകാപരം എന്ന് പ്രഘോഷിച്ചു തുടങ്ങിയ ബാലിക സ്കൂളിന്, ബ്രണ്ണൻ സായിപ്പിന്റെ മലയാളി പുത്രിക്ക് വിദ്യാഭ്യാസം നൽകുക എന്നൊരു ഉദ്ദേശവും കൂടെയുണ്ടായിരുന്നു..

വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങുമ്പോൾ,
അക്കാലത്ത് നിലനിന്നിരുന്ന ജാതി വർണ്ണ വിവേചനങ്ങൾ ചൂഷണം ചെയ്തു മുതലെടുത്ത്, ക്ഷേത്രങ്ങളിൽ പോലും പ്രവേശനം വിലക്കപ്പെട്ടിരുന്ന അധകൃതർ എന്നു മുദ്രകുത്തി അവഗണിച്ചു അപമാനിച്ചു നിർത്തപ്പെട്ടിരുന്ന ഒരു ജനതയെ,
അയിത്തവും തൊട്ടുകൂടായ്മയും,
ആരാധന സഞ്ചാര സ്വാതന്ത്ര്യ വിലക്കുകളും പൊറുതിമുട്ടിച്ചിരുന്ന ഭൂരിപക്ഷ ജനതയെ,
മതംമാറ്റുന്നതിന് ഉപയോഗിക്കാവുന്ന കഴുകൻകണ്ണുകൾ കൂടെയായിരുന്നു മലർക്കെ തുറന്നിട്ടിട്ടുള്ള വിദ്യാഭ്യാസ സ്ഥാപന വാതിലുകൾ....

ഇത്തരത്തിലുള്ള ബഹുമുഖ തന്ത്രങ്ങൾ ഉപയോഗിച്ചു മതം മാറിയവരെ പുനരധിവസിപ്പിക്കുന്നതിനുള്ള തൊഴിലിടങ്ങൾ മാത്രമായിരുന്നു വ്യവസായ ശാലകളും...

ചുരുക്കിപ്പറഞ്ഞാൽ,
ഹിന്ദുസ്‌ത്രീകൾക്ക് "ലജ്ജയും നാണവും മാനവും"ഒക്കെ മനസ്സിലാക്കി കൊടുത്ത് അവരെ മുല കാണിച്ചു നടക്കാതെ,
മാറു മറച്ചു നടക്കാൻ ഉദ്ബുദ്ധരാക്കിയത് ക്രിസ്ത്യൻ മിഷണറിമാരാണെന്നു പറഞ്ഞു,
ചാന്നാർ ലഹളയുടെ പിതൃത്വം ഏറ്റെടുക്കുന്ന ചെന്നായ് കൂട്ടം,
മതം മാറി ക്രിസ്ത്യാനിയായവർക്കു മാത്രം പതിച്ചു കൊടുത്ത മാറു മറക്കാനുള്ള അവകാശത്തെ കുറിച്ചു കമാന്നൊരക്ഷരം പറയാത്തത് പോലെയുള്ള ചതികൾ തന്നെയാണ് ഗുണ്ടർട്ട് സായിപ്പിന്റെ മലയാള ഭാഷ പ്രേമത്തിന് പുറകിലെന്നതും പറയാതെ പോകുകയാണ്...

തൊലി ഇരുണ്ട,മുടി കറുത്ത സ്വന്തം പിതാവിന്റെ സ്ഥാനത്തുപോലും
ചെമന്നു തുടുത്ത സ്വർണ്ണ തലമുടിയുള്ള സായിപ്പിനെ പ്രതിഷ്ഠിക്കാൻ മടിക്കാത്ത പുത്രന്മാർക്കും പുത്രിമാർക്കും സായിപ്പിന്റെ അപദാനങ്ങളും പരിഷ്കാരങ്ങളും,
ആസനത്തിന്റെ ആൽമരത്തണലിൽ അഭിമാന പുരസ്സാരം പാടിനടക്കാം...

എന്നാൽ അതിനു സ്വന്തം പൈതൃകത്തിൽ അറിവും അഭിമാനവും ഉള്ള ഒരു ജനതയെ കൂട്ടുപിടിക്കേണ്ട എന്നുമാത്രം...

Labels: