Tuesday, 17 June 2025

Reconciling Greek Influence in ancient Hinduism

The Heliodorus Pillar in central India is a religious column with a Sanskrit inscription dedicated to Hindu deities that bears the name of a Greek ambassador from over two thousand years ago. At first glance, the appearance of Greek names carved into an ancient South Asian script naturally stirs great excitement and curiosity.


Video                        

But why are Greek names on an ancient Hindu column anyway, and what does that tell us?

The discovery of the Heliodorus Pillar

The pillar was first found in 1877 by British engineer and archaeologist Alexander Cunningham near the ancient city of Besnagar at the junction of the Betwa and Halalia rivers.

At the time, locals coated the column so thickly in a red paste—used in animal sacrifice rituals—that the coating hid much of its detail. Villagers considered the pillar sacred and called it Khamba Baba or Kham Baba.

Despite the lack of visible inscriptions, Cunningham had a hunch. The shape and faint emblems, including a coronation symbol, were suggestive of historical importance. He later described it as “the most curious and romantic” of his finds. His suspicions deepened when he discovered two additional pillars less than a mile away possibly related to the original one.

There was nothing further on this until 1909 to 1910, when a new archeological team led by H.H. Lake returned and began removing the red paste. To everyone’s surprise, they uncovered inscriptions in Brahmi, an ancient South Asian script.

Even more surprisingly, the main inscription named a man, Heliodorus, a 2nd-century BC Greek ambassador in India, along with a dedication to the Hindu deity Vāsudeva. A smaller inscription nearby listed human virtues later found to match the Mahabharata, one of India’s great Sanskrit epics.

This odd combination of Hellenistic and Hindu elements sparked deeper interest, leading to further excavations.

The first inscription describes the private religious dedication of Heliodorus (Translation by Richard Salomon) :

This Garuda-standard of Vāsudeva, the god of gods was constructed here by Heliodora (Heliodoros), the Bhagavata, son of Dion, a man of Takhkhasila (Taxila), the Greek ambassador who came from the Great King Amtalikita (Antialkidas) to King Kasiputra Bhagabhadra, the Savior, prospering in (his) fourteenth regnal year.

A sacred site buried in time

The first major excavation (1913–1915) was never completed. A local priest had built his home on a mound next to the pillar and refused to allow any digging, claiming it as his personal property. Still, archeological researchers led by Dattatraya Balakrishna Bhandarkar and M.D. Khare found evidence of repeated flooding over the past two thousand years, which had deposited thick layers of mud.

They also discovered a large rectangular structure and other ruins, indicating that the pillar was once part of a vast religious site. A fourth excavation (1963–1965) brought better results. The priest had been removed and his house demolished. Underneath, they found brick foundations for an elliptical temple and its halls. In digging deeper, they even found the foundations of an older temple.

As researchers removed the accumulated mud and silt, they realized the pillar’s base extended much deeper than initially believed. This was due to rising ground levels over centuries of floods, which required new foundation layers to support the structure. Eventually, the archeologists realized that the Heliodorus Pillar was one of eight columns that aligned to form a grand north-south temple complex.

Inscription of the Heliodorus Pillar. Credit: PublicResource.org, Flickr Wikimedia Commons, Public Domain.

The lost Garuda capital: Traces of a forgotten symbol

The Heliodorus Pillar stands as a striking testament to early Indo-Greek religious and diplomatic engagement. The original Garuda capital atop the pillar has not survived. However, it may have unknowingly been recovered by Alexander Cunningham and transferred to the Gwalior Museum. A statue fragment there depicting bird talons gripping a serpent atop part of a vedika could be a possible remnant of this lost capital.

Art historian Susan L. Huntington suggests the pillar’s capital likely resembled the Garuda standards seen in Bharhut reliefs from the same period. One such relief depicts a horseman bearing a pillar crowned by a bird-man figure akin to Garuda or a Kinnara. Intriguingly, a resident of Vidisha dedicated this relief, further supporting the idea that the Bharhut carving may reflect or replicate the design of the Heliodorus Pillar’s original Garuda capital.

Coin of king Antialcidas. Credit: Wikimedia Commons, CC-BY-SA-3.0


The Brahmi inscription accompanying the Bharhut relief reads: “Vedisiri bhichuno danam” (“Gift of the monk Vedisiri”).

Why the Heliodorus Pillar matters

One reason the pillar is so significant is because it marks one of the earliest known instances of a Westerner (Heliodorus) making a sacrifice to a Hindu deity. This implies that he may have converted to Vaishnavism, one of the major branches of Hinduism.

However, scholars such as Harry Falk are not convinced that this was a true religious conversion. The dedication could have been a diplomatic gesture, paying respect to local traditions—a common duty of ambassadors like Heliodorus.

Falk also points to Greek religious custom, whereby it was common to honor foreign deities while abroad, even in India. Rather than abandoning Greek religion, Heliodorus may have simply added Vāsudeva to his personal pantheon.

Although the Greek name sparked interest, the pillar’s greatest value lies elsewhere. It offers a fixed chronological anchor in the reign of Indo-Greek King Antialkidas (c. 115–80 BC). This makes the pillar an essential reference point for dating other Indian art and architecture—especially Buddhist complexes such as the nearby Sanchi.


Monday, 28 April 2025

Buddha and Ashtangamarga

 #ചില_ബൗദ്ധിക_അറിവുകൾ - 1..


ബോധോദയത്തിലേക്ക് ഒരു യാത്ര.


ഗൗതമബുദ്ധനെക്കുറിച്ച് ഏറ്റവും ആഴത്തില്‍ പഠിച്ചയാളാണ് ഓഷോ രജനീഷ്. ബുദ്ധന്റെ 'ധര്‍മ്മപദ'യ്ക്ക് 12 വാല്യങ്ങളിലായി അദ്ദേഹം നല്‍കിയ വ്യാഖ്യാനം ലോകപ്രശസ്തമാണ്. ബോധോദയം തേടിയുള്ള സിദ്ധാര്‍ഥന്റെ യാത്രയെക്കുറിച്ചുള്ള ഈ ഭാഗം മൗലികമായ ദര്‍ശനം കൊണ്ട് പുതുമയാര്‍ന്നതാണ്. ചില ഭാഗങ്ങള്‍ ഇവിടെ. ബുദ്ധമത പ്രമാണങ്ങളും അഷ്ടാംഗമാര്‍ഗവും കൂടെ ചേര്‍ത്തിരിക്കുന്നു.


അതിമനോഹരമായ മനുഷ്യകഥയാണിത്.... കൊട്ടാരമുപേക്ഷിച്ചിറങ്ങുന്നതിന് തൊട്ടുതലേദിവസം ഗൗതമബുദ്ധന്റെ പത്‌നി ഒരു കുഞ്ഞിനു ജന്മം നല്‍കി. കൊട്ടാരം വിട്ടിറങ്ങുന്നതിനുമുമ്പ്, തന്റെയും ഭാര്യയുടെയും സ്‌നേഹത്തിന്റെ പ്രതീകമായ ആ കുഞ്ഞിന്റെ മുഖം കാണാന്‍ അദ്ദേഹം ആഗ്രഹിച്ചു. ഭാര്യയുടെ കിടപ്പുമുറിക്കരികിലേക്ക് അദ്ദേഹം പ്രവേശിച്ചു. അവര്‍ നല്ല ഉറക്കത്തിലായിരുന്നു. തൊട്ടടുത്തുതന്നെ കമ്പിളിപുതച്ച് കുഞ്ഞും കിടക്കുന്നു. കമ്പിളി നീക്കി കൊച്ചുകുഞ്ഞിന്റെ മുഖം കാണാന്‍ അദ്ദേഹത്തിന് കൊതിയായിയ്യ ഇനി എന്നെങ്കിലും തിരിച്ചുവരുമോ എന്നുറപ്പുപറയാന്‍ അദ്ദേഹത്തിനാവുമായിരുന്നില്ല.

അജ്ഞാതമായ ഏതോ തീര്‍ഥാടനത്തിനിറങ്ങുകയായിരുന്നു അദ്ദേഹം. തന്റെ ജീവിതത്തില്‍ എന്തുസംഭവിക്കുമെന്നതിനെച്ചൊല്ലി യാതൊരറിവും അദ്ദേഹത്തിനില്ലായിരുന്നു. രാജ്യം, ഭാര്യ, കുട്ടി എന്തിന് തന്നെത്തന്നെയും ബോധോദയത്തിനായുള്ള യാത്രയില്‍ അദ്ദേഹം ഉപേക്ഷിച്ചു. സാധ്യതകള്‍മാത്രമുള്ള ഒരു യാത്ര. ഇതിനുമുമ്പ് അന്വേഷിച്ചുനടന്നവരില്‍ വിരലിലെണ്ണാവുന്നവര്‍ മാത്രം സാധിച്ചെടുത്ത ലക്ഷ്യം.

മറ്റെല്ലാവരെയും പോലെ അദ്ദേഹവും ജിജ്ഞാസുവായിരുന്നു. എന്നാല്‍ തീരുമാനമെടുത്ത ആ നിമിഷം... അദ്ദേഹം മരണം ആദ്യമായി കണ്ട ദിവസം, വാര്‍ധക്യം, രോഗം എല്ലാം ആദ്യമായി കണ്ട ദിവസം, സംന്യാസിമാരെ കണ്ടുമുട്ടിയ ദിവസം... അദ്ദേഹത്തിന്റെ മനസ്സില്‍ ആത്യന്തികമായി ചില ആലോചനകളുണര്‍ന്നു. മരണം എന്നൊന്നുണ്ടെങ്കില്‍ അതിനുമുന്‍പുള്ള ജീവിതം ആ കൊട്ടാരത്തിനുള്ളില്‍ നഷ്ടപ്പെടുത്തുന്നത് ആപത്താണ്. മരണം എന്നെ കീഴടക്കുന്നതിനുമുന്‍പ് മരണത്തിനും അപ്പുറമുള്ളതെന്തെങ്കിലും കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. അദ്ദേഹം രാജ്യമുപേക്ഷിച്ചുപോകാന്‍ തന്നെ തീരുമാനിച്ചു. എന്നാല്‍ മനുഷ്യ സ്വഭാവം, മനുഷ്യമനസ്സ്...... അദ്ദേഹം സ്വന്തം കുഞ്ഞിന്റെ മുഖം കാണാന്‍ കൊതിക്കുന്നു-ഇതുവരെ താന്‍ കാണാത്ത കുഞ്ഞിന്റെ മുഖം. എന്നാല്‍ കമ്പിളി നീക്കുന്നതിനിടയില്‍ ഭാര്യ യശോധര എഴുന്നേല്‍ക്കുമെന്ന് അദ്ദേഹം ഭയന്നു. അവര്‍ എഴുന്നേറ്റാല്‍ തീര്‍ച്ചയായും അന്വേഷിക്കാതിരിക്കില്ല. ''ഈ അര്‍ധ രാത്രിയില്‍ എന്റെ മുറിയില്‍ അങ്ങ് എന്താണ് ചെയ്യുന്നത്? അങ്ങയെക്കണ്ടിട്ട് എവിടെയോ പോകാന്‍ തയ്യാറെടുത്തിരിക്കുന്നതുപോലെയുണ്ടല്ലോ.....?''

രഥം പുറത്ത് കവാടത്തില്‍ കാത്തുനില്‍ക്കുന്നു, പുറപ്പെടാന്‍ സമയമായി. എല്ലാം തയ്യാറാണ്. ഇറങ്ങാന്‍ നേരത്ത് അദ്ദേഹം തന്റെ തേരാളിയോട് പറഞ്ഞിരുന്നു. ''ഒരു നിമിഷം കാത്തുനില്‍ക്കൂ. ഞാന്‍ ഇനിയൊരിക്കലും തിരിച്ചുവരില്ല. അതിനുമുമ്പായി എന്റെ കുഞ്ഞിന്റെ മുഖമൊന്നു കണ്ടോട്ടെ.''

എന്നാല്‍ യശോധര എഴുന്നേല്‍ക്കുമെന്ന പേടിയില്‍ അദ്ദേഹത്തിന് കുഞ്ഞിന്റെ മുഖം കാണാനായില്ല. എഴുന്നേറ്റാല്‍ അവര്‍ കരയും, തേങ്ങിക്കൊണ്ട് ചോദിക്കും .. ''എവിടേക്കാണ് അങ്ങ് പോകുന്നത്? എന്താണങ്ങ് ചെയ്യുന്നത്? എന്താണീ ത്യാഗം? ബോധോദയമെന്നാല്‍ എന്താണ്?''യ്യ -അവരുണര്‍ന്നാല്‍ കൊട്ടാരം മുഴുവന്‍ വിളിച്ചുണര്‍ത്തും. വൃദ്ധനായ പിതാവ് അരികില്‍ വരും. തന്റെ എല്ലാ പദ്ധതികളും പാളും. അതിനാല്‍ത്തന്നെ മകന്റെ മുഖംപോലും കാണാതെ അദ്ദേഹം യാത്രയായി.

പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം ബുദ്ധന് ബോധോദയം കൈവന്ന നാള്‍ അദ്ദേഹം ആദ്യം ചെയ്യാനാഗ്രഹിച്ചത് കൊട്ടാരത്തിലേക്ക് മടങ്ങിച്ചെന്ന് അച്ഛനോടും ഭാര്യയോടും മകനോടും മാപ്പപേക്ഷിക്കുക എന്നതാണ്. അവര്‍ ക്ഷുഭിതരാകുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. എങ്കിലും അദ്ദേഹം കൊട്ടാരത്തിലെത്തി. ആദ്യമായി അച്ഛന്റെ സമീപത്തേക്കാണ് ചെന്നത്. വളരെ ദേഷ്യത്തിലായിരുന്ന അച്ഛന്‍ അരമണിക്കൂറോളം ബുദ്ധനെ ശാസിച്ചു. എല്ലാം കേട്ടിട്ടും തന്നെ ഒന്നും ബാധിക്കുന്നില്ല എന്ന മട്ടില്‍നില്‍ക്കുന്ന മകനെ കണ്ടപ്പോള്‍ അച്ഛന്‍ ശാസിക്കുന്നത് പൊടുന്നനെ നിര്‍ത്തി.

അച്ഛന്‍ തന്നെനോക്കുന്നതു കണ്ട് ഗൗതമ ബുദ്ധന്‍ പറഞ്ഞു, ''ഞാന്‍ ഇതുതന്നെയാണ് ആഗ്രഹിച്ചത്. താങ്കളുടെ കണ്ണീര്‍ ഉണങ്ങട്ടെ. എന്നെ നോക്കൂ, ഈ കൊട്ടാരം വിട്ടിറങ്ങിയ ആ രാജകുമാരനല്ല ഇന്നുഞാന്‍. അങ്ങയുടെ മകന്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് മരിച്ചുപോയി. ഞാന്‍ കാഴ്ചയില്‍ അങ്ങയുടെ മകനെപ്പോലെത്തന്നെയാണ്. എന്നാല്‍ എന്റെ ബോധമനസ്സ് പാടെ മാറിയിരിക്കുന്നു. അങ്ങ് നോക്കിയാലും.''

''ഞാനത് കാണുകയാണ്. കഴിഞ്ഞ അരമണിക്കൂറായി ഞാന്‍ നിന്നെ ശാസിക്കുന്നു. നീ പ്രതികരിച്ചില്ല. നീ മാറിയെന്നുള്ളതിന് ഈ തെളിവുതന്നെ ധാരാളം. അല്ലെങ്കില്‍ നീ എത്രമാത്രം രോഷാകുലനാവുമെന്ന് എനിക്കറിയാം. ഒരിക്കലും ഇത്ര നിശ്ശബ്ദനാവാന്‍ നിനക്കാവുമായിരുന്നില്ല. നിനക്ക് എന്താണ് സംഭവിച്ചത്?'' അച്ഛന്‍ ചോദിച്ചു.

''ഞാന്‍ പറയാം. അതിനുമുമ്പായി ഞാന്‍ എന്റെ ഭാര്യയെയും മകനെയും ഒന്നു കണ്ടോട്ടെ. അവര്‍ എന്നെ കാത്തിരിക്കുകയായിരിക്കും. ഞാന്‍ വന്നെന്ന് അവര്‍ കേട്ടറിഞ്ഞിരിക്കും.'' ബുദ്ധന്‍ ഭാര്യയുടെ അടുത്തേക്കുപോയി.

''അങ്ങ് ഏറെ മാറിയതായി എനിക്ക് മനസ്സിലായി. ഈ നീണ്ട പന്ത്രണ്ടുവര്‍ഷം സഹനത്തിന്റേതായിരുന്നു. അങ്ങ് പോയതിലല്ല, എന്നോട് പറയാതെ പോയതിലാണ് എനിക്ക് വിഷമം. സത്യം അന്വേഷിച്ചുള്ള യാത്രയിലാണെന്ന് എന്നോടു പറഞ്ഞിരുന്നെങ്കില്‍ അങ്ങ് കരുതുന്നുണ്ടോ ഞാന്‍ തടയുമായിരുന്നെന്ന്? അങ്ങ് എന്നെ വളരെ മോശമായ രീതിയില്‍ അപമാനിച്ചു. കഴിഞ്ഞ 12 വര്‍ഷമായി ഞാന്‍ മനസ്സില്‍ കൊണ്ടുനടക്കുന്ന മുറിവാണിത്'' ഞാനും ക്ഷത്രിയരക്തത്തില്‍ പിറന്നവളാണ്. അങ്ങ് കരുതുന്നുണ്ടോ കരഞ്ഞും അലറിവിളിച്ചും ഞാന്‍ അങ്ങയെ തടയുമെന്ന്?

അങ്ങ് എന്നെ വിശ്വസിച്ചില്ല എന്നതുമാത്രമാണ് കഴിഞ്ഞ പന്ത്രണ്ടുവര്‍ഷവും എന്നെ വേദനിപ്പിച്ചത്. ഞാന്‍ അങ്ങയെ പോകാന്‍ അനുവദിക്കുമായിരുന്നു, താങ്കള്‍ക്ക് വിടപറയാന്‍ സാഹചര്യമൊരുക്കുമായിരുന്നു, യാത്രപറയാന്‍ രഥത്തിനരികെ എത്തുമായിരുന്നു. .... തീര്‍ച്ചയായും ഇക്കാലംകൊണ്ട് അങ്ങ് എന്തെല്ലാമോ നേടിയെന്ന് ഞാന്‍ വിശ്വസിക്കുന്നു... ഇവിടം വിട്ടുപോയ ആ പഴയ ആളേയല്ല അങ്ങിപ്പോള്‍. അങ്ങയുടെ മുഖം ഇപ്പോള്‍ ജ്വലിക്കുന്നു. അങ്ങയുടെ സാന്നിധ്യം പുതുമയും സന്തോഷവും പകരുന്നു, അങ്ങയുടെ കണ്ണുകള്‍ കാര്‍മേഘമൊഴിഞ്ഞ നീലവാനം പോലെ, അങ്ങ് അതിസുന്ദരനായിരിക്കുന്നു.... അങ്ങ് എന്നും സുന്ദരനായിരുന്നു, എന്നാല്‍ ഈ സൗന്ദര്യം മറ്റേതോ ലോകത്തിലേതുപോലെ തോന്നിക്കുന്നു. മറ്റെന്തോ തേജസ്സ് അങ്ങയെ വലയം ചെയ്തിരിക്കുന്നു. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷവും എന്റെ മനസ്സില്‍ ഒരു ചോദ്യം കിടന്ന് ഉരുകുകയായിരുന്നു. അങ്ങ് ഇന്ന് നേടിയതെന്തോ അത് ഇവിടെയിരുന്നും അങ്ങേക്ക് സ്വായത്താമാക്കാമായിരുന്നില്ലേ? ഈ കൊട്ടാരം ആ സത്യത്തെ മറയ്ക്കുമായിരുന്നോ?''

തികച്ചും ബുദ്ധിപരമായ ഒരു ചോദ്യമായിരുന്നു അത്. ബുദ്ധന് അതിനോട് യോജിച്ചേ മതിയാകുമായിരുന്നുള്ളു.

''ഇതെനിക്ക് ഇവിടെയിരുന്നും കൈവരിക്കാവുന്നതേയുള്ളായിരുന്നു. അന്ന് അതേക്കുറിച്ച് എനിക്കൊന്നുമറിയില്ലായിരുന്നു. എന്നാല്‍ ഇന്ന് ഞാന്‍ തിരിച്ചറിയുന്നു. പര്‍വതങ്ങളിലേക്കോ മറ്റെവിടേക്കെങ്കിലുമുള്ള യാത്ര അനിവാര്യമേ അല്ല. ഞാന്‍ എന്റെ ഉള്ളിലേക്കുതന്നെയാണ് യാത്ര നടത്തിയത്. ഇവിടെയിരുന്നും എനിക്കത് സാധ്യമായിരുന്നു. ഈ കൊട്ടാരവും മറ്റെവിടെയും പോലെ നല്ലതാണ്. എന്നാല്‍ അന്നു ഞാനത് തിരിച്ചറിഞ്ഞില്ല എന്നുമാത്രം. അതിനാല്‍ നീയെനിക്ക് മാപ്പുതരണം. ഞാന്‍ നിന്നെയോ നിന്റെ ധൈര്യത്തെയോ വിശ്വസിക്കാതിരുന്നതല്ല. എനിക്ക് എന്നെത്തന്നെ സംശയമായിരുന്നു. നീ ഉണര്‍ന്നിരുന്നെങ്കില്‍, കുഞ്ഞിന്റെ മുഖം ഞാന്‍ കണ്ടിരുന്നെങ്കില്‍ ചിലപ്പോള്‍ അത്ഭുതത്തോടെ ഞാന്‍ എന്നോടുതന്നെ പറഞ്ഞെന്നിരിക്കാം. 'ഞാന്‍ എന്താണു ചെയ്യാന്‍ പോകുന്നത്? തന്നെ മാത്രം ധ്യാനിച്ച് സ്‌നേഹിച്ചുകഴിയുന്ന സുന്ദരിയായ ഭാര്യയെയും ഒരു ദിവസം മാത്രം പ്രായമായ കുഞ്ഞിനെയും ഉപേക്ഷിച്ച്.... ഉപേക്ഷിക്കാനായിരുന്നെങ്കില്‍ എന്തിന് അവന് ജന്മം നല്‍കി? ഞാന്‍ എന്റെ കടമകളില്‍നിന്ന് ഒളിച്ചോടുകയാണ്.' പ്രായമായ അച്ഛന്‍ എഴുന്നേറ്റിരുന്നെങ്കില്‍ ആ യാത്ര എനിക്ക് അസാധ്യമായേനെ. ഞാന്‍ നിന്നെ അവിശ്വസിച്ചതുകൊണ്ടല്ല. ഞാന്‍ എന്നെത്തന്നെ അവിശ്വസിച്ചതിനാലാണ്... എന്റെയുള്ളില്‍ ഒരു ചാഞ്ചാട്ടമുണ്ടായിരുന്നു. എന്റെ മനസ്സിന്റെ ഒരു ഭാഗം എപ്പോഴും ഞാന്‍ എന്താണുചെയ്യുന്നതെന്ന് എന്നോടുചോദിച്ചുകൊണ്ടേയിരുന്നു. എന്നാല്‍ ഇതുതന്നെയാണ് സമയമെന്നും ഇപ്പോള്‍ ശ്രമിച്ചില്ലെങ്കില്‍ കൂടുതല്‍ ബുദ്ധിമുട്ടുമെന്നും മനസ്സിന്റെ മറുഭാഗം പറയുന്നുണ്ടായിരുന്നു. അച്ഛന്‍ എന്നെ രാജ്യഭാരമേല്‍പ്പിക്കാനൊരുങ്ങുന്ന സമയമായിരുന്നു. ഒരിക്കല്‍ രാജാവായാല്‍ ഈ ഉദ്യമം കൂടുതല്‍ ദുഷ്‌കരമാവുമെന്നും മനസ്സ് പറഞ്ഞു.''

''എനിക്കിതുമാത്രമേ അങ്ങയോടു ചോദിക്കാനായി ഉണ്ടായിരുന്നുള്ളു.'' 

യശോധര പറഞ്ഞു. ''ഞാനിപ്പോള്‍ തികച്ചും സന്തോഷവതിയാണ്. സത്യം ഇവിടെയും എവിടെയും വെച്ച് കരസ്ഥമാക്കാമെന്നുള്ള അങ്ങയുടെ വാക്കുകള്‍ എന്നെ സന്തോഷിപ്പിക്കുന്നു. അവിടെ നില്‍ക്കുന്ന പന്ത്രണ്ടുവയസ്സായ അങ്ങയുടെ പുത്രന്‍ ഇടയ്ക്കിടെ അങ്ങയെക്കുറിച്ച് അന്വേഷിക്കും. കാത്തിരിക്കൂ. നിന്റെ അച്ഛന്‍ മടങ്ങിവരും. അദ്ദേഹം അത്ര ക്രുരനല്ല, അദ്ദേഹത്തിന് അത്ര ദയയില്ലാതാകില്ല, മനുഷ്യത്വരഹിതമായി അദ്ദേഹം പെരുമാറില്ല. അദ്ദേഹം ഒരുദിനം തിരിച്ചുവരും, അദ്ദേഹം തിരിച്ചറിയാന്‍ അന്വേഷിച്ചുപോയതെന്താണോ അതിന് സമയമെടുക്കും, ഒരിക്കല്‍ അദ്ദേഹമത് തിരിച്ചറിഞ്ഞാല്‍ ആദ്യം ചെയ്യുക നമ്മുടെയരികില്‍ തിരിച്ചെത്തുകയായിരിക്കും എന്ന് ഞാന്‍ അവനോട് പറയുമായിരുന്നു. അങ്ങയുടെ മകന്‍ ഇവിടെയുണ്ട്. ഇനി അങ്ങ് അവന് എന്ത് പൈതൃകമാണ് നല്‍കുന്നതെന്ന് എനിക്കറിയണം. അവനുനല്‍കാന്‍ അങ്ങയുടെ കൈയില്‍ എന്താണുള്ളത്? അങ്ങ് അവന് ജന്മം നല്‍കി. ഇനിയെന്ത്?''

തന്റെ ഭിക്ഷാപാത്രമല്ലാതെ അപ്പോള്‍ മകനുനല്‍കാനായി അദ്ദേഹത്തിന്റെ കൈയില്‍ മറ്റൊന്നുമുണ്ടായിരുന്നില്ല. അദ്ദേഹം മകനെ അടുത്തുവിളിച്ചു. രാഹുല്‍ എന്നായിരുന്നു അവന് രാജ്യംവിടുന്നതിനുമുന്‍പ് ബുദ്ധന്‍ തന്നെ നല്‍കിയ പേര്.

മകന് ഭിക്ഷാപാത്രം കൈമാറിയ ശേഷം ബുദ്ധന്‍ പറഞ്ഞു. ''എന്റെ കൈയില്‍ മറ്റൊന്നുമില്ല. ആകെയുള്ള ഭിക്ഷാപാത്രം നിനക്കുതന്നു. ഇനിമുതല്‍ എന്റെ കൈകള്‍ ചേര്‍ത്തുവെച്ച് ഞാന്‍ ഭിക്ഷ യാചിക്കും, ഈ കൈകളില്‍ത്തന്നെ ഭക്ഷണം കഴിക്കും. ഭിക്ഷാപാത്രം നിനക്കു തന്നതിലൂടെ ഞാന്‍ നിന്നെയും സംന്യാസത്തിലേക്ക് സ്വാഗതം ചെയ്യുന്നു. ഞാന്‍ കണ്ടെത്തിയ ഏക സമ്പാദ്യം അതുമാത്രമാണ്. നീയും അതുതന്നെ കണ്ടെത്തണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.''

തുടര്‍ന്ന് അദ്ദേഹം യശോധരയോടു പറഞ്ഞു. ''നീയും സംന്യാസി സമൂഹത്തിലംഗമാവണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.''

ഈ രംഗങ്ങളെല്ലാം കണ്ടുകൊണ്ട് ബുദ്ധന്റെ പിതാവ് അവിടെയെത്തി. അദ്ദേഹം ചോദിച്ചു. ''എന്നെ മാത്രം നീ എന്തിനുപേക്ഷിക്കുന്നു? നീ കണ്ടെത്തിയതെല്ലാം നിന്റെ ഈ പ്രായമായ പിതാവുമായി പങ്കുവെക്കാന്‍ നീ ആഗ്രഹിക്കുന്നില്ലേ? എന്റെ മരണം ആസന്നമായിരിക്കുന്നു.... എന്നെയും നീ കൂടെച്ചേര്‍ക്കൂ...''

''ഞാന്‍ അങ്ങയേയും ഒപ്പംകൂട്ടുന്നു. നിങ്ങളെയെല്ലാവരെയും ഒരുമിച്ചുകൊണ്ടുപോകാന്‍ ഞാന്‍ തയ്യാറാണ്. ആര്‍ക്കും ഒരിക്കലും ആക്രമിച്ചു കീഴടക്കാനാവാത്ത ഒരു സാനമ്രാജ്യം ഞാന്‍ കാണുന്നു. എന്നന്നേക്കുമായി അവസാനിക്കാന്‍ പോകുന്ന സാനമ്രാജ്യം. ഞാന്‍ ഇവിടെ വന്നത് എന്റെ സാന്നിധ്യം അങ്ങയെ അറിയിക്കുവാനായാണ്. ഞാന്‍ കണ്ടെത്തിയ സത്യം നിങ്ങളില്‍ പകര്‍ന്ന് നിങ്ങളെയും എന്നോടൊപ്പം നടത്താനാണ്.'' അദ്ദേഹം മൂന്നുപേര്‍ക്കും പ്രചോദനം നല്‍കി.

ഇന്ത്യന്‍ പുരാണത്തില്‍നിന്നാണ് രാഹുല്‍ എന്ന പേര് മകനായി ബുദ്ധന്‍ സ്വീകരിച്ചത്. പുരാണത്തില്‍ ചന്ദ്രന്‍ ഒരു ദൈവമാണ്. അദ്ദേഹത്തിന് രണ്ടു ശത്രുക്കളാണുണ്ടായിരുന്നത്. രാഹുവും കേതുവും. രാഹുവും കേതുവും പിടികൂടാനായി വരുമ്പോഴാണ് ചന്ദ്രന്‍ ഗ്രഹണം ആരംഭിക്കുന്നത്. ഓരോ തവണയും ചന്ദ്രന്‍ ഇവരുടെ ആക്രമണത്തില്‍നിന്നും രക്ഷപ്പെടാറാണ് പതിവ്. ഭാവിയില്‍ മകനായിരിക്കും തന്റെ ഏറ്റവും വലിയ ശത്രുവെന്ന് ബുദ്ധന്‍ അന്നുകരുതി. അവനോടുള്ള സ്‌നേഹവും വാത്സല്യവും അടുപ്പവും തന്നെ അവനോട് ചേര്‍ത്ത് നിര്‍ത്തുമെന്നും ഹിമാലയത്തിലേക്കും മറ്റും താന്‍ നടത്തുന്ന യാത്രകള്‍ അവന്‍ എതിര്‍ക്കുമെന്നും അദ്ദേഹം വിശ്വസിച്ചു. അതിനാലാണ് ശത്രുനാമമായ രാഹുല്‍ എന്ന പേര് അദ്ദേഹം മകനായി നല്‍കിയത്.

അവര്‍ നാലുപേരും നഗരത്തിനുപുറത്തുള്ള വനപ്രദേശത്തേക്ക് പോയി. അവിടെയാണ് ബുദ്ധന്റെ അനുയായികള്‍ താമസിച്ചിരുന്നത്. അവിടെ തന്റെ ശിഷ്യരോടൊത്തുള്ള ആദ്യ സംഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു. ''ഇന്ന് ഞാന്‍ നേടിയതെന്തോ അത് കൊട്ടാരത്തിലിരുന്നും സ്വായത്താമാക്കാമായിരുന്നില്ലേയെന്ന് എന്റെ ഭാര്യയായ യശോധര എന്നോടുചോദിച്ചു. വളരെ പ്രാധാന്യമുള്ള ഒരു ചോദ്യമാണിത്. ഞാന്‍ അവരോട് ആ സത്യം പറഞ്ഞു. ഏതെങ്കിലും സ്ഥലമെന്നോ സമയമെന്നോ സത്യാന്വേഷണത്തിന് ബാധകമല്ല. ഒരാള്‍ക്ക് എവിടെയിരുന്നും ബോധോദയമുണ്ടാവാം. എന്നാല്‍ അന്നത് എനിക്ക് പറഞ്ഞുതരുവാന്‍ ആരുമുണ്ടായിരുന്നില്ല. എവിടെ തേടണമെന്നോ ആരോട് ചോദിക്കണമെന്നോ എവിടെ പോകണമെന്നോ എനിക്ക് യാതൊരു രൂപവുമില്ലായിരുന്നു. ഞാന്‍ അജ്ഞതയിലേക്ക് എടുത്തുചാടുകയായിരുന്നു. എന്നാല്‍ ഒരു കാര്യം എനിക്കിപ്പോള്‍ ഉറപ്പിച്ച് പറയാന്‍ സാധിക്കും. നിങ്ങള്‍ എവിടെയുമായിക്കൊള്ളട്ടെ, നിങ്ങള്‍ എല്ലാ ആപത്തിനെക്കുറിച്ച് ബോധവാനും ധൈര്യവാനുമാണെങ്കില്‍ അവിടെ ബോധോദയവുമുണ്ടാകും.''

ബുദ്ധമത പ്രമാണങ്ങള്‍

ജീവിതത്തില്‍ മനുഷ്യനെ അലട്ടുന്ന ഏറ്റവും വലിയ പ്രശ്‌നമായി ഗൗതമബുദ്ധന്‍ കണ്ടത് ദുഃഖമായിരുന്നു. ഈ ദുഃഖത്തെ അകറ്റുക എന്നത് ലക്ഷ്യമാക്കിയായിരുന്നു ബുദ്ധന്റെ പഠിപ്പിക്കലുകള്‍. മനുഷ്യജീവിതസംബന്ധിയായ സാന്മാര്‍ഗ്ഗിക തത്ത്വങ്ങള്‍ക്കാണ് ശ്രീബുദ്ധന്‍ പ്രാധാന്യം നല്‍കിയിരുന്നത്. മറ്റ് മതങ്ങളില്‍ കാണുന്നതുപോലെ ദൈവം, പ്രപഞ്ചം, മനുഷ്യന്‍, മരണം തുടങ്ങിയ ചോദ്യങ്ങളുടെ വിശദീകരണം ബുദ്ധമതത്തില്‍ കാണാന്‍ കഴിയില്ല. ദുഃഖത്തിന്റെ കാരണം, അവയില്‍ നിന്നുള്ള മോചനം, ഇവയെ വിശകലനം ചെയ്യുകയാണ് ബുദ്ധദര്‍ശനത്തിന്റെ കാതല്‍.

ആര്യസത്യ ചതുഷ്ടവം

ദുഃഖത്തിന്റെ കാരണം, സ്വഭാവം എന്നിവയെ ധ്യാനത്തിലൂടെ സൂക്ഷ്മനിരീക്ഷണം മനസ്സിലാക്കുകയും, ദുഃഖത്തെ പരിപൂര്‍ണ്ണമായി നീക്കുവാനുള്ള മാര്‍ഗങ്ങളെ ക്രമപ്പെടുത്തുകയും ചെയ്യുന്ന തത്ത്വങ്ങളാണ് ആര്യ സത്യത്തില്‍ അടങ്ങിയിരിക്കുന്നത്. ബുദ്ധമതത്തിന്റെ അടിസ്ഥാന പ്രമാണമായി കാണുന്ന ആര്യസത്യം നാലാണ്. ദുഃഖം, ദുഃഖസമുദായം, ദുഃഖനിരോധം, ദുഃഖനിരോധ മാര്‍ഗം എന്നിവയാണവ. ദുഃഖമുണ്ടെന്നും അതിന് കാരണമുണ്ടെന്നും, അതിനെ നിരോധിക്കാന്‍ കഴിയുമെന്നും, അതിനായി ഒരു മാര്‍ഗമുണ്ടെന്നും ഉള്ള തിരിച്ചറിവാണ് ആര്യസത്യത്തിലൂടെ ബുദ്ധന്‍ നല്‍കുന്നത്.

ദുഃഖം

മനുഷ്യജീവിതത്തിലെ പ്രധാന പ്രശ്‌നം ദുഃഖമാണ്. മറ്റ് പ്രശ്‌നങ്ങള്‍ എല്ലാം തന്നെ ദുഃഖത്തില്‍ നിറഞ്ഞിരിക്കുന്നു. ജനനം, രോഗം, വാര്‍ധക്യം, മരണം, ആശ, നിരാശ തുടങ്ങി ബന്ധത്തില്‍ നിന്നും ജനിക്കുന്നതെല്ലാം ദുഃഖം കലര്‍ന്നതാണ്. ദുഃഖം സാര്‍വത്രിക സത്യമായി ബുദ്ധന്‍ കാണുന്നു. ദുഃഖത്തിന് മൂന്നു തലങ്ങളുണ്ടെന്ന് ബുദ്ധമതം പഠിപ്പിക്കുന്നു. ജനനം, മരണം, രോഗം, വേര്‍പാട്, നിരാശ തുടങ്ങി ദൈനംദിന ജീവിതത്തില്‍ അനുഭവപ്പെടുന്ന ദുഃഖമാണ് 'ദുഃഖദുഃഖാത്ത'. ഇന്ദ്രിയങ്ങളുടെ പ്രവര്‍ത്തനം വഴിയുണ്ടാകുന്ന ദുഃഖത്തെ 'സങ്കരദുഃഖാത്ത' എന്നു വിളിക്കുന്നു. വസ്തുക്കളുടെ വികാരങ്ങളുടെ ക്ഷണികതയില്‍ നിന്നുണ്ടാകുന്ന ദുഃഖത്തെ 'വിപരിണാമ ദുഃഖാത്ത' എന്നു വിളിക്കുന്നു.

ദുഃഖകാരണ (ദുഃഖസമുദായ)

കാരണം കൂടാതെ ഒരു കാര്യവും സംഭവിക്കുന്നില്ല എന്ന് ബുദ്ധന്‍ പറയുന്നു. ഈ ലോകത്തിലെ എല്ലാം തന്നെ കാര്യകാരണബന്ധത്തില്‍ അടിസ്ഥാനപ്പെട്ടതാണ്. ജനനം മുതല്‍ മരണം വരെ സംഭവിക്കുന്ന ദുഃഖത്തിലടിസ്ഥാനമായ സംഭവങ്ങള്‍ക്ക് കാരണമുണ്ടെന്ന് ബുദ്ധന്‍ വിലയിരുത്തുന്നു. മനുഷ്യജന്മത്തിന്റെ ആഗ്രഹമാണ് ജനനത്തിനുപോലും കാരണം. തൃഷ്ണയില്‍ നിന്നും കാമവും ഭാവവും ഉണ്ടാകുന്നു. നാമവും- രൂപവും വിജ്ഞാനവും ബോധവുമെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. ജനന-മരണ ചക്രത്തെ 12 കണ്ണികളായി ബുദ്ധന്‍ കാണുന്നു. ഇതിനെ ഭാവചക്ര എന്നും ശൃംഖല ദ്വാദശ നിദാന എന്നും അറിയപ്പെടുന്നു. ദുഃഖകാരണമാണ് പ്രതിത്യസമുദ്പാദയെന്ന സിദ്ധാന്തത്തിന് അടിസ്ഥാനം.

ദുഃഖനിരോധം

ദുഃഖനിരോധം ദുഃഖകാരണത്തെ ആശ്രയിച്ചിരിക്കുന്നു. ദുഃഖത്തിന് ഒരു കാരണമുണ്ടെങ്കില്‍ അതിനെ ഒഴിവാക്കാന്‍ കഴിയുമെന്ന് ബുദ്ധന്‍ പറയുന്നു. 'നിര്‍വ്വാണ' അഥവാ തൃഷ്ണയില്‍ നിന്നുള്ള മോചനമാണ് ദുഃഖമൊഴിവാക്കല്‍. നിര്‍വാണ പ്രാപിക്കുക. ഈ ലോകത്തില്‍വെച്ചുതന്നെ, ജീവിച്ചിരിക്കുമ്പോള്‍ തന്നെ പ്രാപിക്കുന്ന ഒന്നാണ് നിര്‍വാണ. നിര്‍വാണ പ്രാപിക്കുന്നവന്‍ ഈ ലോകബന്ധങ്ങളില്‍ നിന്നും മോചനം നേടുന്നു. നിരന്തര ധ്യാനത്തിലൂടെ 12 കാരണ ചക്രത്തില്‍ നിന്നും മോചനം നേടാന്‍ കഴിയുമെന്ന് ബുദ്ധന്‍ പഠിപ്പിക്കുന്നു. ഈ അവസ്ഥ കൈവരിക്കുന്ന മനുഷ്യനെ 'അര്‍വാത്' എന്ന് വിളിക്കുന്നു.

ദുഃഖനിരോധ മാര്‍ഗം

ദുഃഖത്തിന് കാരണമുണ്ടെന്നു പറഞ്ഞ ബുദ്ധന്‍ അവയെ ഒഴിവാക്കുവാനും നിരോധിക്കുവാനുമുള്ള മാര്‍ഗങ്ങളും വെളിവാക്കുന്നു. ദുഃഖത്തില്‍ നിന്നും, 12 ഭാവചക്രത്തില്‍ നിന്നും മോചനം നേടി നിര്‍വാണയില്‍ എത്തിച്ചേരുവാനുള്ള മാര്‍ഗങ്ങളാണിവ. ഇതാണ് ബുദ്ധന്‍ പഠിപ്പിച്ച അഷ്ടാംഗ മാര്‍ഗ്ഗം. ബുദ്ധമത സന്മാര്‍ഗശാസ്ത്രത്തിന്റെയും ആത്മീയാന്വേഷണത്തിന്റെയും അടിസ്ഥാന ശിലയാണ് അഷ്ടാംഗമാര്‍ഗം.

പ്രതിത്യ സമുദ്പാദം 

ബുദ്ധമത തത്ത്വങ്ങളുടെ അടിസ്ഥാനം പ്രതിത്യ സമുദ്പാദം ആണ്. രണ്ടും മൂന്നും ആര്യസത്യയില്‍ ദുഃഖത്തിന് കാരണമായും ദുഃഖമകറ്റാന്‍ കഴിയുമെന്നും പറയുന്നത് ഈ തത്ത്വത്തെ അടിസ്ഥാനമാക്കിയാണ്. പ്രപഞ്ചത്തിലെ എല്ലാം അവയുടെ കാരണത്തെ അടിസ്ഥാനമാക്കിയാണിരിക്കുന്നത്. കാരണമില്ലാതെ ഒരു കാര്യവും സംഭവിക്കുന്നില്ല. ഇങ്ങനെ പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന സ്വാഭാവിക സാര്‍വത്രിക കാര്യ-കാരണ നിയമമായാണ് പ്രതിത്യ സമുദ്പാദ എന്ന് അറിയപ്പെടുന്നത്. കാരണത്തെ ആശ്രയിച്ച് കാര്യം ഉണ്ടാകുന്നു. പ്രതിത്യ സമുദ്പാദത്തെ അടിസ്ഥാനമാക്കിയാണ് മനുഷ്യജീവിതത്തിലെ ജനനം മുതല്‍ മരണം വരെയുള്ള 12 ഭാവചക്രത്തെ ബുദ്ധന്‍ ക്രമീകരിച്ചത്. 

അനാത്മ വാദം 

ആത്മാവ് അനശ്വരമാണെന്നും ഒരു ശരീരം നശിക്കുമ്പോള്‍ അത് മറ്റൊന്നിലേക്ക് പ്രവേശിക്കുമെന്നുമുള്ള വാദത്തെ ബുദ്ധന്‍ അംഗീകരിക്കുന്നില്ല. നിത്യമായ ആത്മാവ് എന്ന സങ്കല്‍പ്പം നിഷേധിക്കുന്നുവെങ്കിലും ജീവിതത്തെ രൂപവത്കരിക്കുന്ന തുടര്‍ച്ചയായ അവസ്ഥകളെ ബുദ്ധമതം അംഗീകരിക്കുന്നു. പുനര്‍ജന്മം എന്നതുകൊണ്ട് ബുദ്ധന്‍ അര്‍ഥമാക്കുന്നത് കഴിഞ്ഞ ജന്മവും ഈ ജന്‍മവും തമ്മില്‍ ഇടമുറിയാത്ത ഒരു ബന്ധമായിട്ടാണ്. ഇതിന് ഉദാഹരണമായി തീനാളത്തിനെ എടുക്കുന്നു. ഒരു നിമിഷത്തില്‍ നാം കാണുന്ന തീനാളമല്ല അടുത്ത നിമിഷത്തേത്. എന്നാല്‍ കാഴ്ചയില്‍ കത്തിനില്‍ക്കുന്നത് ഒരേ തീനാളംതന്നെയാണ്. ജീവിതത്തെ ആത്മാവ് എന്ന സങ്കല്‍പ്പത്തിന് പകരം ഇടമുറിയാത്ത ബോധാവസ്ഥയുടെ പ്രവാഹമായിട്ടാണ് ബുദ്ധന്‍മാര്‍ കാണുന്നത്.

ക്ഷണികവാദം

പ്രപഞ്ചത്തിലെ വസ്തുവകകളുടെ അസ്ഥിരതയെപറ്റിയുള്ള ബുദ്ധന്റെ വെളിപ്പെടുത്തലാണ് ക്ഷണികവാദം. എല്ലാ വസ്തുക്കളും ആപേക്ഷികമാണ്. മാറ്റത്തിനും നാശത്തിനും അവ വിധേയവുമാണ്. എല്ലാറ്റിനും തുടക്കവും ഒടുക്കവുമുണ്ട്. ഒരോ നിമിഷവും വസ്തുക്കള്‍ മാറിക്കൊണ്ടിരിക്കുന്നു. ഓരോ നിമിഷവും ഒരേ ഫലമല്ല വസ്തുക്കള്‍ പുറപ്പെടുവിക്കുന്നത്. ഒരു നിമിഷം കഴിയുമ്പോള്‍ അത് മറ്റൊന്നായി മാറിക്കൊണ്ടിരിക്കും.

കര്‍മ സിദ്ധാന്തം 

കര്‍മ സിദ്ധാന്തം അഥവാ കാര്യകാരണ ചിന്തയാണ് മനുഷ്യന്റെ ഭൗതികവും നൈതികവുമായ ജീവിതത്തെ നിയന്ത്രിക്കുന്നത്. പ്രതിത്യ സമുദ്പാദത്തിന്റെ വിശദീകരണമാണ് കര്‍മ സിദ്ധാന്തത്തില്‍ വെളിവാകുന്നത്. മനുഷ്യന്റെ നന്‍മയോ തിന്‍മയോ ആയ പ്രവര്‍ത്തനങ്ങള്‍ കര്‍മവൃത്തത്തിന്റെ ഫലം അനുഭവിക്കേണ്ടിവരും. എന്നാല്‍ ജീവിതത്തിലെ അനുഭവങ്ങളെ ശരിയായി മനസ്സിലാക്കുന്നതിലൂടെ മനുഷ്യന്റെ സാഹചര്യങ്ങളെ അതിജീവിക്കാന്‍ കഴിയും. കര്‍മത്തെ നിര്‍മാര്‍ജനം ചെയ്യുകയല്ല പക്ഷേ, കര്‍മത്തെ അതിജീവിക്കുകയാണ്, അതില്‍ നിന്നും സ്വതന്ത്രമാവുകയാണ് ചെയ്യുന്നത് എന്ന് ബുദ്ധമതം.

നിര്‍വാണ

ബുദ്ധന്‍ ധ്യാനത്തിലൂടെ നേടിയെടുത്ത ദുഃഖ നിരോധമാണ് നിര്‍വാണ അഥവാ ബോധോദയം ('ൃാഹഷസറവൃൗവൃറ). 'നിര്‍വാണ' എന്നത് സംസ്‌കൃത പദവും 'നിബാന' എന്നത് പാലീപദവും - 'നിര്‍വാണ' എന്നാല്‍ തൃഷ്ണയില്‍ നിന്നുള്ള മോചനം (നി=ഇല്ല, വാണ = തൃഷ്ണ) നിര്‍വാണ അവസ്ഥയില്‍ ദുഃഖമോ തൃഷ്ണയോ ഇല്ല. എന്നാല്‍ നിര്‍വാണ പ്രാപിച്ചയാള്‍ നിഷ്‌ക്രിയനായ ഒരാളല്ല അനുദിന കര്‍മങ്ങളില്‍ വ്യാപൃതനായിരിക്കുന്ന. ധ്യാനി തന്നെയായിരിക്കും. ബുദ്ധന്‍ ഇത് തെളിയിക്കുകയും ചെയ്തു. ജ്ഞാനോദയത്തിന് ശേഷം ബുദ്ധന്‍ അനുദിന കര്‍മത്തില്‍ നിന്ന് വിട്ടുമാറിയിട്ടില്ല. ഈ അവസ്ഥ കൈവരിക്കുന്ന മനുഷ്യനെ ഹീനയാന വിഭാഗം 'അര്‍ഹത്' എന്ന് വിളിക്കും

അഷ്ടാംഗമാര്‍ഗം

1. സമ്യക്ദൃഷ്ടി 

ശരിയായ കാഴ്ചപ്പാടും ശരിയായ അറിവും ദുഃഖത്തില്‍ നിന്ന് അകറ്റും. മിഥ്യാധാരണങ്ങളാണ് ദുഃഖത്തിന്റെ കാരണം. ആര്യസത്യത്തെക്കുറിച്ചുള്ള ജ്ഞാനമാണ് സമ്യക്ദൃഷ്ടികൊണ്ട് അര്‍ത്ഥമാക്കുന്നത്.

2. സമ്യക് സങ്കല്പം 

ലൗകിക സങ്കല്‍പങ്ങളില്‍ മുഴുകുന്നത് ദുഃഖത്തിന് കാരണമാകുന്നു. രാഗദ്വേഷാദികളില്‍ നിന്ന് മുക്തനായി ലോക സുഖങ്ങളില്‍ നിന്ന് മോചനം നേടുന്നതാണ് സമ്യക്‌സങ്കല്പം.

3. സമ്യക് വാക്ക് (ഞഹഷസറ ട്യവവരസ)

വാക്കുകള്‍ വേദനയ്ക്കും ദുഃഖത്തിനും കാരണമാകും. ധ്യാനത്തിന് തയ്യാറാകുന്നവര്‍ നിര്‍വാണം പ്രാപിക്കണമെങ്കില്‍ വാക്കുകളുടെ പ്രയോഗം നിയന്ത്രിക്കണം. സത്യഭാഷണം, സത്യ ഉപദേശം, മിതഭാഷണം എന്നിവ ശീലിക്കുക.

4. സമ്യക്കര്‍മ്മ 

തെറ്റായ കര്‍മങ്ങളില്‍ നിന്നുള്ള മോചനമാണ് സമ്യക്കര്‍മം. ഇതില്‍ പഞ്ചതത്ത്വങ്ങള്‍ അടങ്ങിയിരിക്കുന്നു. സത്യം സംസാരിക്കല്‍ (സത്യ), അഹിംസ, ബ്രഹ്മചര്യ, മോഷ്ടിക്കാതിരിക്കല്‍, ലഹരിവര്‍ജ്ജനം എന്നിവയാണവ. ഉദ്ദേശ ശുദ്ധിയോടുകൂടിയ കര്‍മങ്ങളേ അനുഷ്ഠിക്കാവൂ. 

5. സമ്യക് ജീവിതം 

ജീവിതം നയിക്കേണ്ടത് സത്യസന്ധതയോടെയായിരിക്കണം. മദ്യവില്‍പന, ആയുധവില്‍പന തുടങ്ങിയവ ജീവിക്കാന്‍ പോലും ചെയ്യരുത്. ഇവയെല്ലാം ദുഃഖം വരുത്തിവെയ്ക്കുന്നു. ആയതിനാല്‍ ശരിയായ ജീവിതം നയിക്കണം അത് ദുഃഖം അകറ്റും.

6. സമ്യക്‌വ്യായാമം 

ദുഷ് ചിന്തകളെ ഒഴിവാക്കി ആത്മനിയന്ത്രണത്തിലൂടെ മനസ്സിനെ സദ്ചിന്തകളില്‍ നിറയ്ക്കുന്നതാണ് സമ്യക്‌വ്യായാമം. അത്മനിയന്ത്രണം ധാര്‍മ്മികാധഃപതനത്തില്‍ നിന്നും ഒരുവനെ രക്ഷിക്കുന്നു.

7. സമ്യക്‌സ്മൃതി 

ബന്ധങ്ങളില്‍ നിന്നുള്ള മോചനത്തിനായുള്ള സജ്ജമാകലാണ് സമ്യക്‌സ്മൃതി. ഇന്ദ്രിയങ്ങളെയും ഇന്ദ്രിയവിഷയങ്ങളെയും അവയുടെ ബന്ധങ്ങളെയും കുറിച്ച് മനസ്സിലാക്കി അവയെ ഒഴിവാക്കുവാനുള്ള ശ്രമമാണ് സമ്യക്‌സ്മൃതി.

8. സമ്യക്‌സമാധി 

ഏഴ് പടികളും കടന്ന് സജ്ജമായ സാധകന്‍ ഏകാഗ്രതയില്‍ മുഴുകിയുള്ള ധ്യാനത്തിന് സജ്ജമാവുകയാണ്. ഇവിടെ ആന്തരിക ശാന്തിയും സന്തോഷവും അനുഭവിക്കുന്നു. പരിപൂര്‍ണ്ണ നിസ്സംഗത ഇതിലൂടെ നേടിയെടുക്കുന്ന സാധകന്‍ മുക്തി നേടി സ്വതന്ത്രനാകുന്നു.


ബോധി ധര്‍മ്മന്‍

ഭാരതത്തിന്‍റെ ചരിത്രത്തില്‍ കാലം സുവര്‍ണ്ണ ലിപികളാല്‍ രേഖപ്പെടുത്തിയ ഒരു നാമമാണ് ബോധി ധര്‍മ്മന്‍.അടുത്ത കാലത്ത് പുറത്തിറങ്ങിയ തമിഴ് സിനിമയായ ഏഴാം അറിവ് ബോധി ധര്മ്മനെ പറ്റിയുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമാക്കിയിരിക്കുകയാണ്.ചിത്രത്തില്‍ ബോധി ധര്‍മ്മനെ തമിഴ് നാട്ടിലെ പല്ലവ രാജ വംശവുമായി ബന്ധപ്പെടുത്തിയിരിക്കുന്നു.ആരായിരുന്നു ബോധി ധര്‍മ്മന്‍ ? സത്യത്തില്‍ ബോധി ധര്‍മ്മന്‍ വരുന്നത് തമിഴ് നാട്ടില്‍ നിന്നാണോ?അതറിയുവാന്‍ കുറച്ചു പിന്നിലേക്ക്‌ സഞ്ചരിക്കണം 

ബുദ്ധമതത്തിന്റെ ചരിത്രം

ബുദ്ധമതത്തിന്റെ ചരിത്രം ആരംഭിക്കുന്നത് ക്രി.മു. ആറാം നൂറ്റാണ്ടില്‍ ശ്രീ ബുദ്ധന്റെ ജനനത്തിനു ശേഷമാണ്. ഇന്ന് നിലവിലുള്ളതില്‍ ഏറ്റവും പ്രാചീനമായ മതവിശ്വാസങ്ങളിലൊന്നാണിത്. ഇന്ത്യയില്‍ ഉടലെടുത്ത ബുദ്ധമതം പിന്നീട് നിരവധി രാജ്യങ്ങളിലേക്കും സംസ്കാരങ്ങളിലേക്കും പടര്‍ന്നു പന്തലിക്കുയുണ്ടായി. തന്മൂലം ഇന്ത്യയുടെ സംസ്ക്കാരത്തിനു പുറമേ ഹെല്ലനിക, മദ്ധ്യേഷ്യ, കിഴക്കനേഷ്യ, തെക്കുകിഴക്കനേഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ സംസ്ക്കാരങ്ങള്‍ ഈ മതത്തേയും, ബുദ്ധമതം ഈ സംസ്കാരങ്ങളെയും സ്വാധീനിച്ചു. ഒരു കാലഘട്ടത്തില്‍ ഏഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട മതം ഇതായിരുന്നു. ബുദ്ധമതത്തില്‍ തന്നെയുള്ള തേര്‍വാദ(ഥേര്‍ വാദം), മഹായാന, വജ്രയാന, ഹീനയാന തുടങ്ങിയ സിദ്ധാന്തങ്ങള്‍ വിവിധ ഘട്ടങ്ങളില്‍ രൂപം കൊള്ളുകയും അവ ഒരോന്നും മറ്റുള്ളവക്കുമേല്‍ ശക്തിപ്രാപിക്കുകയോ ക്ഷയിക്കുകയോ ചെയ്തിട്ടുമുണ്ട്.


പശ്ചാത്തലം


ഭാരതീയ സംസ്കാരത്തില്‍ ബുദ്ധ മതത്തിനുള്ള സ്വാദീനം വളരെ വലുതാണ്‌,ഒരു കാലത്ത് ലോകം മുഴുവന്‍ സ്വാദീനമുണ്ടായിരുന്ന ഒരു സംസ്കാരത്തിന്റെ തണലിലാണ് ബുദ്ധ മതം ലോകം മുഴുവനും വളര്‍ന്നു പന്തലിച്ചത്,ഇന്നും അതിന്റെ അലയൊലികള്‍ നമുക്ക് കാണാം,ചൈനയുടെ അധിനിവേശത്തില്‍ നാശോന്മുഖമായ ഭാരത സംസ്കൃതി ത്രിവിഷ്ടപം എന്ന് ദേവ നാഗരിയില്‍ വിളിച്ച തിബറ്റിന്റെ ആത്മീയാചാര്യന്‍ ദലൈലാമയുടെ പലായനമാണ് ഇന്നിന്‍റെ യാദാര്‍ത്ഥ്യം.ഇനി തിരികെ ബോധി ധര്മ്മനിലേക്ക് വരാം.


കളരി പയറ്റും ആയോധനകലകളും


കളരി പയറ്റ് ലോകത്തിന്റെ പല ഭാഗങ്ങളിലും അറിയപ്പെടുന്നത് എല്ലാ ആയോധന കലകളുടെയും മാതാവ് എന്ന പേരിലാണ്,നാം ആധുനിക  കാലത്ത് ബ്രൂസ് ലീ പോലെയുള്ള ആളുകളുടെ സിനിമകളില്‍ കണ്ടു പരിചയിച്ച കുന്ഗ് ഫു പോലെയുള്ള പല ആയോധനകലകളും കളരി പയറ്റില്‍ നിന്നാണ് ആരംഭിച്ചത് എന്ന് പറഞ്ഞാല്‍ നമുക്ക് വിശ്വസിക്കാനാകുമോ ?എന്നാല്‍ സത്യമതാണ്.

കേരളത്തിന്റെ ചരിത്രവുമായി വളരെ അധികം ബന്ധമുള്ള ഈ ആയോധനകല നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഒന്നാണ് ഭാരതത്തില്‍ ഇന്നും കളരി പയറ്റില്‍ അടിസ്ഥാന പരമായി യാതൊരു മാറ്റവും ഉണ്ടായിട്ടില്ല,അത് കൊണ്ട് തന്നെ കളരിയിലെ മുറകളും ചുവടുകളുമെല്ലാം അതിന്റെ ആരംഭ ഘട്ടത്തില്‍ നിന്നും പ്രകടമായ രീതിയില്‍ മാറിയിട്ടില്ല,എന്നാല്‍ ആറാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ചൈനയടക്കമുള്ള വിദേശ രാജ്യങ്ങളില്‍ കളരി പയറ്റ് നിരന്തര മാറ്റങ്ങള്‍ക്കു വിധേയമായിക്കൊണ്ടിരുന്നു,ഏഷ്യയില്‍ ആയോധന കലകളുടെ അവസാന വാക്കും നിരവധി പ്രമുഖ ആയോധന കലകളിലെ നിപുണന്മാരെ സൃഷ്ടിക്കുകയും ചെയ്ത ഷാവോലിന്‍ ടെമ്പിളിന്റെ വേദികളിലാണ് ഈ മാറ്റം നടന്നത്,എങ്ങനെയാണ് കളരി പയറ്റു ചൈനയിലെത്തിയത്?പല വാദങ്ങളും നിലവിലുണ്ട്,പ്രാചീന കാലങ്ങളില്‍ ഭാരതം സന്ദര്‍ശിച്ച വിദേശ സഞ്ചാരികളിലൂടെയും മറ്റും അത് സംഭവിച്ചിരിക്കാം,ആയോധന കലകളില്‍ പ്രമുഖരായ ആളുകള്‍ വിദേശങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരിക്കാം.കാര്യങ്ങള്‍ ഇങ്ങനെ ഒക്കെ ആണെങ്കിലും അഞ്ചാം നൂറ്റാണ്ടിലോ ആറാം നൂറ്റാണ്ടിലോ ചൈന സന്ദര്‍ശിച്ച ആയോധനകലകളില്‍ അതി നിപുണനായ ഒരു ബുദ്ധ സന്യാസിയുടെ പേര് ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.ആ നാമമാണ് ബോധി ധര്‍മ്മന്‍.


ബോധി ധര്‍മ്മന്‍


ഹാന്‍ ചൈനീസ് ഷാവോലിന്‍ ഫിസ്ടിന്റെ പിതാവായി അറിയപ്പെടുന്ന ബോധി ധര്‍മ്മന്‍ ചൈനയില്‍ എത്തിയത് തന്നില്‍ നിക്ഷിപ്തമായ ബുദ്ധ മത പ്രചാരണം എന്ന ലക്ഷ്യത്തോടെയാണ്.കേരളത്തിലെ ബുദ്ധ മതത്തിന്‍റെ സുവര്‍ണ്ണ കാലഘട്ടമായിരുന്നു അത്,കളരി പയറ്റു പോലെയുള്ള ആയോധനകളുടെ ആചാര്യന്‍ എന്ന നിലയില്‍ പ്രശസ്തനായത്തിനു ശേഷമാണ് അദ്ദേഹം തന്‍റെ കടമ നിര്‍വഹിക്കുവാനായി പുറപ്പെട്ടത്.യി ജിന്‍ ജിംഗ്,ബ്രൂസ് ലി വികസിപ്പിച്ച കുന്ഗ് ഫു വിന്‍റെ പിതാവായും ബോധി ധര്മ്മനെയാണ് കാണുന്നത്,കുന്ഗ് ഫു വിനു കളരി പയറ്റുമായുള്ള  സാമ്യവും ബോധി ധര്മ്മനെ കുറിച്ചുള്ള അറിവുമാകണം തനിക്കു കളരി പഠിക്കുവാനുള്ള ആഗ്രഹമുണ്ടെന്ന് ബ്രൂസ് ലീ യെ കൊണ്ട് പറയിപ്പിച്ചത്.ആത്മീയവും ശാരീരിക പരിശീലനവും തമ്മില്‍ ബന്ധിപ്പിച്ചു കൊണ്ടുള്ള ഒരു രീതിയാണ് ബോധി ധര്‍മ്മന്‍ തിരഞ്ഞെടുത്തിരുന്നത് എന്ന് മനസിലാക്കാം.അദ്ദേഹം പിന്നീട് ചൈനയില്‍ നിന്ന് മടങ്ങി വന്നില്ല എന്ന ഒരു നിരീക്ഷണം പ്രബലമാണ്  അദ്ധേഹത്തിന്റെ അവസാന കാലത്തെ കുറിച്ചുള്ള വ്യെക്തമായ ചിത്രങ്ങള്‍ നിലവിളില്ല്ല ഇക്കാര്യത്തെ കുറിച്ച്.ബോധി ധര്‍മ്മന്‍ ദക്ഷിണേന്ത്യയില്‍ ജീവിച്ചിരുന്നു എന്ന കാര്യം എല്ലാ ചരിത്ര ഗവേഷകരും സമ്മതിക്കുന്നു എന്നാല്‍ അതെവിടെയായിരുന്നു എന്ന കാര്യത്തില്‍ അഭിപ്രായ വെത്യാസങ്ങള്‍ ഉണ്ട് ,എന്നാല്‍ അത് തമിഴ് നാടല്ലെന്നും സഹ്യ പര്‍വ്വത്തിനുപ്പരമുള്ള കേരളത്തിലാണെന്നും വിശ്വസിക്കാനുള്ള ഒരു പാട് കാരണങ്ങള്‍ നിലവിലുണ്ട്,ബോധി ധര്‍മ്മന്‍ ജീവിച്ചിരുന്ന കാലഘട്ടത്തില്‍ തമിഴ് നാട്ടില്‍ ബുദ്ധ മതം അധികം പ്രചാരം നേടിയിട്ടില്ലായിരുന്നു എന്നതാണ് വസ്തുത മാത്രവുമല്ല അക്കാലങ്ങളില്‍ കേരളത്തില്‍ അത് പ്രബലവുമായിരുന്നു.കേരളം എന്ന വാക്ക് ആദ്യമായി ഉപയോഗിക്കപ്പെട്ടിരിക്കുന്നത് ബുദ്ധ മത സ്തൂപങ്ങളിലോന്നിലാണ്,ആ കാലഘട്ടത്തിലെ കേരളത്തിലെ ബുദ്ധ മത സ്വാദീനം ഇത് വിവരിക്കുന്നു.ബ്രാഹ്മണനായിരുന്നു ബോധി ധര്‍മ്മന്‍ എന്നാല്‍ ബുദ്ധ മതം സ്വീകരിച്ചതോടെ ജാതീയമായ കെട്ട് പാടുകളില്‍ നിന്നും അദ്ദേഹം മുക്തനായി,ധര്‍മ്മന്‍ എന്ന പേര് അക്കാലങ്ങളില്‍ കേരളത്തിലെ വിവിധ ബുദ്ധ മത പ്രചാരകര്‍ സ്വീകരിച്ചിരുന്നു,അത് കൊണ്ട് തന്നെ ബുദ്ധ മതം സ്വീകരിക്കും മുന്പ് അദ്ധേഹത്തിന്റെ പേര് മറ്റൊന്നായിരുന്നിരിക്കാം,പ്രമുഖ ബുദ്ധ വിഹാരമായിരുന്ന ഇന്നത്തെ കൊടുങ്ങല്ലൂരിനടുത്തുള്ള ഏതോ സ്ഥലത്ത് അദ്ദേഹം ജീവിച്ചിരുന്നു എന്ന അനുമാനം അന്ഗീകരിക്കപ്പെട്ടെക്കാം,തുടര്‍ പഠനങ്ങള്‍ നടത്തുകയാണെങ്കില്‍ ഈ വാദം സംശയാതീതമായി തെളിയിക്കാം.


എന്താണു ബുദ്ധമതം?


നിങ്ങള്‍ നിങ്ങള്‍ക്ക് വെളിച്ചമാകുക-ബുദ്ധന്‍

ചരിത്രപരമായി ബുദ്ധന്‍ അദ്ദേഹം പ്രചരിപിച്ച  ധമ്മത്തിന്റെ മൂര്‍ത്തീ ഭാവമാണ് .പറഞ്ഞ വാക്കുകളെല്ലാം ബുദ്ധന്‍ പ്രവര്‍ത്തിച്ചു .

അദ്ദേഹം കണ്ടെത്തിയ ആത്യന്തിക സത്യങ്ങള്‍ വിശ്രമമില്ലാതെ പ്രചരിപിക്കുകയും അതിന്റെ യഥാര്‍ത്ഥ മാത്രുകയാകുകയും ചെയ്തു .അടിസ്ഥാനപരമായി മനുഷ്യന്റെ ദൌര്‍ബല്യങ്ങള്‍ ഒന്നും തന്നെ ബുദ്ധന്‍ കാണിച്ചില്ല. ലോകം കണ്ടതില്‍ വെച്ച് ഏറ്റവും മഹത്തായ വിജ്ഞാനം ,അനുകമ്പ ,ധാര്‍മികത  തുടങ്ങിയവ പ്രചരിപിച്ചതാണ്  ബുദ്ധന്‍റെ ഗുണങ്ങളായി ലോകം കാണുന്നത് .

ആധ്യാത്മികതയുടെ അത്യുന്നതമായ നെറുകയില്‍ എത്തിയതിന്റെ ഉദാഹരണമായി ബുദ്ധന്‍ പ്രതിനിധാനം ചെയ്യുന്നു.

ലോകത്ത് ആര്‍ക്കും സത്യസന്ധമായ സംപൂരണത  കൈവരിക്കാന്‍ കഴിയുമെന്ന് ബുദ്ധന്‍ പഠിപിച്ചു.ലോകത്ത് ഒരു പ്രവാചകനും മതസ്ഥപകാനും ഇത്തരത്തില്‍ തന്റെ അനുയായികളോട് ഇങ്ങനെ പറഞ്ഞിട്ടില്ല “നിങ്ങള്‍ക്ക് തനിച്ചു സന്തോഷം, സമാധാനം, ധാര്‍മികമായ ഔന്ന്യത്യം എന്നിവ  നേടാന്‍ കഴിയുമെന്ന് “. ശരിയായ രീതിയില്‍ ശീലിച്ചാല്‍ ഞാന്‍ നേടിയ ബോധോദയം നിങ്ങള്‍ക്കും  കൈവരിക്കാന്‍ കഴിയുമെന്ന് ബുദ്ധന്‍ തന്റെ അനുയായികളെ പഠിപിച്ചു.

ചോദ്യം ചെയ്യപെടാത്ത ആചാരങ്ങളും, വിശ്വാസങ്ങളുടെയും പരമോന്നതമായ സത്തയാണ് “മതം” എങ്കില്‍ ബുദ്ധമതം തീര്‍ച്ചയായും ഒരു മതമല്ല. അത് മതങ്ങളുടെ വ്യവസ്ഥാപിതമായ നിരവചനം ത്തിനും അപ്പുറത്താണ് .ബുദ്ധമതം ബുദ്ധിപരമായ സംശയങ്ങളെ  പ്രോത്സാഹിപ്പിക്കുന്നു. മാത്രമല്ല ഒരു വ്യക്തിയുടെ ശക്തിമത്തായ മാഹത്മത്യത്തില്‍ വിശ്വസികുകയും ചെയ്യുന്നു. ആചാരങ്ങളും വിശ്വാസങ്ങളും ഉത്സവങ്ങള്‍ പോലെ നമുക്ക് കാണാം .അത് നമ്മില്‍ പ്രചോദനം  ഉണ്ടാക്കുന്നു .എന്നാല്‍ അതൊരിക്കലും നമുക്ക് വിച്ഞാനവും സന്തോഷവും നല്‍കുന്നില്ല. അതുകൊണ്ടാണ് ഒരു മതത്തിനും അപ്പുറത്താണ് ബുദ്ധമതത്തിന്റെ സ്ഥാനം എന്ന് പറയപെടുനത് .

സര്‍വ്വ വ്യാപിയായ മതം

ബുദ്ധനെ സമ്പന്ധിച്ചിടത്തോളം എല്ലാ ജീവജാലങ്ങളുടെയും യഥാര്‍ത്ഥ സന്തോഷമാണ് പ്രധാനം.ബുദ്ധന്‍റെ വചനങ്ങള്‍ സമൂഹത്തിലെ ആര്‍ക്കും ശീലിക്കാം.അത് തീര്‍ച്ചയായും പരിപൂര്‍ണമായും മുന്‍ വിധി ഇല്ലാത്തതും സത്യസന്ധമായും ലോകോതരമായും എല്ലാവര്ക്കും വേണ്ടി ഉള്ളതുമാണ്.

മനസിന്‍റെ ശുചീകരണം

ബുദ്ധമതം എല്ലാവിധ ദുഷ്ടതകളെയും മനസ്സില്‍നിന്നും ഇല്ലാതാക്കുവാനും നന്മകള്‍  ചെയ്യുവാനും പ്രോത്സാഹിപിക്കുന്നു. ഒരു വ്യക്തിയുടെ മനസിന്റെ ശുചീകരണം എങ്ങിനെയാണ്‌ ?  നന്മകളുടെയും ദുഷ്ടതകളുടെയും യഥാര്‍ത്ഥ അടിസ്ഥാനം, ദുഖത്തിന്റെയും സന്തോഷത്തിന്റെയും യഥാര്‍ത്ഥ കാരണം എന്നിവ കൂടി ബുദ്ധമതം നമ്മെ പഠിപിക്കുന്നു.

സ്വയം വിശ്വാസം

ബോധോദയം ഉണ്ടാകുവനായി ബുദ്ധന്‍ ധ്യാനത്തില്‍ ഇരിക്കുമ്പോള്‍ അദ്ദേഹത്തിന് ഒരു ദൈവവും ഒളിഞ്ഞിരിക്കുന്ന അധ്യാത്മിക ശക്തി പുറത്തെടുത്തു നല്‍കിയില്ല, ഒരാളും ബുദ്ധനു മത നിയമങ്ങള്‍ പഠിപിക്കാനായി അറിവ് നല്‍കിയില്ല .

ബുദ്ധന്‍ പറഞ്ഞു “എനിക്ക് ഒരിക്കലും  ഒരു ടീച്ചര്‍ ഉണ്ടായിരുന്നില്ല, അല്ലെങ്കില്‍ ഒരു മഹാത്മാവോ എന്നെ പഠിപിചില്ല. അതുമല്ലെങ്കില്‍ ബോധോദയം എങ്ങിനെ ഉണ്ടാകുമെന്ന് ആരും പറഞ്ഞു തന്നില്ല. മഹത്തായ വിച്ഞ്ഞാനം ഞാന്‍ നേടിയത് എന്‍റെ സ്വന്തം പ്രയത്നം, എന്‍റെ ശക്തി , എന്‍റെ വിച്ഞാനം , എന്‍റെ മനശുദ്ധി എന്നിവകൊണ്ടാണ് .അതുപോലെ തന്നെ ഈ മഹത്തായ ലക്‌ഷ്യം നേടാനായി നിങ്ങള്‍ക്ക് ഓരോര്തര്കും  പൂര്‍ണത കൈവരിക്കാന്‍ കഴിയും “

ചിന്തയുടെ സ്വാതന്ത്ര്യം

ലോകത്ത് നിലനില്കുന്ന മറ്റു മതങ്ങളില്‍ നിന്നും അവ പ്രചരിപിക്കുന്ന വ്യവസ്ഥാപിതമായ  തത്വങ്ങളില്‍ നിന്നും വ്യത്യസ്തമായി ബുദ്ധമതത്തിന്റെ തത്വ ശാസ്ത്രവും  വിച്ഞാനവും  മനുഷ്യരില്‍ സ്വതന്ത്ര ചിന്ത പ്രോത്സാഹിപിക്കുന്നു .

ബുദ്ധന്‍റെ തത്വങ്ങളെ പരിഗണിക്കാന്‍ അദ്ദേഹം പറഞ്ഞെങ്കിലും അവ സ്വീകരികുമ്പോള്‍ നിയമപരമായ ഒരു കരാറോ ,നിരബന്ധമോ ഇല്ല എന്നതാണ് പ്രധാന തത്വം .

സത്യസന്ധമായ അറിവ്

ബുദ്ധന്‍ സത്യത്തിന്റെ മഹാനായ അധ്യാപകനാണ് .നമ്മെ കുറിച്ചും നമ്മള്‍ ജീവിക്കുന്ന ചുറ്റുപാടുകളെ കുറിച്ചും സമഗ്രമായി അറിയാനുള്ള വഴിയാണ് ബുദ്ധമതത്തിലോറെ  തുറക്കുക. ഇന്ത്യയില്‍ രണ്ടാം നൂറ്റാണ്ട് മുതല്‍ ഒന്ബതാം നൂറ്റാണ്ട് വരെ നിലനിന്നിരുന്ന ലോകത്തെ ആദ്യത്തെ സരവകലസാല – നളന്ദ സര്‍വ്വകലാസാലയെ കുറിച്ച് അറിയുമ്പോള്‍ ഇക്കാര്യത്തിലെ പ്രാധാന്യം നമുക്ക് മനസ്സിലാകും . ലോകത്തെമ്പാടുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഈ കലാശാല തുറന്നുകൊടുത്തിരുന്നു. മാത്രമല്ല ഏറെ കഴിവുള്ള ബുദ്ധസന്യാസിമാര്‍, ബുദ്ധമത പണ്ഡിതര്‍ ഇവിടെ താമസിച്ചു പഠിപിച്ചിരുന്നു.

സമാനതയില്ലാത്ത അധ്യാപകന്‍

ബുദ്ധന്‍ സമാനതയില്ലാത്ത അധ്യാപകനാണ് . അദ്ദേഹം സ്വതന്ത്രമായും കര്മോല്സുകമായും പ്രവര്‍ത്തിച്ചു .തന്റെ അനുയായികളെയും, മറ്റു പ്രമാണങ്ങളില്‍ വിശ്വസിക്കുന്ന എല്ലാവരെയും അധ്യേഹത്തിന്റെ പ്രബോധനങ്ങളെ എല്ലാ അര്‍ത്ഥത്തിലും വെല്ലുവിളിക്കാനും എല്ലാ സംശയങ്ങള്‍ തീര്‍ക്കുവാനും ക്ഷണിച്ചു .ബുദ്ധന്‍റെ സത്യസന്ധമായ നിലപാട് മൂലം അദ്ധേഹത്തിന്റെ തത്വങ്ങളെകുറിച്ച്  അനുയായികള്‍കിടയില്‍ ചര്‍ച്ചകളും വാദ പ്രതിവാദങ്ങളും നടന്നിരുന്നു .വ്യത്യസ്തമായ ബുദ്ധ മത സ്ഥാപനങ്ങള്‍ ഉണ്ടെങ്കിലും അവ തമ്മില്‍ അതിക്രമങ്ങള്‍ ഉണ്ടാകാറില്ല. ഒരാള്‍ ഒരു സത്യം മനസിലാക്കിയാല്‍ അത് സംബന്ധിച്ച് തര്‍ക്കങ്ങള്‍ വരുമ്പോള്‍ ഒരിക്കലും ഭയപെടില്ല. സത്യം എപ്പോഴും വിജയിക്കുമെന്നും ബുദ്ധന്‍ മനസിലാക്കി .വ്യത്യസ്തമായ ചോദ്യങ്ങളും അതിനു അദ്ദ്യേഹം നല്‍കിയ മറുപടികളും മതപരമായി ബുദ്ധ തത്വങ്ങള്‍ക്ക് മുതല്‍ കൂട്ടായി മാറി .ഇന്ന് മനുഷ്യജീവിതവുമായി ബന്ധപെട്ടു ഏതു തരം ചോദ്യങ്ങള്‍ക്കും വളരെ ലളിതമായി ഉത്തരം നല്കാന്‍ ബുദ്ധമത വിശ്വാസികള്‍ക് കഴിയുന്നു .അതുമായി ബന്ധപെട്ടു ബുദ്ധന്‍ പറഞ്ഞ വാക്യങ്ങള്‍ ഉദ്ധരിച്ചുകൊണ്ട്  ബോധ്യപെടുത്താനും കഴിയുന്നു.


അന്ധമായ വിശ്വാസമില്ല

ബുദ്ധന്‍ സ്വര്‍ഗ്ഗമോ അതല്ലെങ്കില്‍ മറ്റെന്തെങ്കിലും പ്രതിഫലമോ തന്റെ അനുയായികള്‍ക് വാഗ്ദാനം ചെയ്തില്ല .ബുദ്ധനില്‍ വിശ്വസിച്ചാല്‍ മോക്ഷം ലഭിക്കുമെന്നും പറഞ്ഞില്ല. അദ്ധേഹത്തിന്റെ അഭിപ്രായത്തില്‍ മതം എന്ന് പറയുന്നത് വില പേശല്‍ അല്ല.മറിച്ച്‌ ഒരു വ്യക്തിക്ക് തനിച്ചും മറ്റുള്ളവര്കും മഹത്തായ ബോധം ഉണ്ടാക്കുന്നതിനും അതിലൂടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകുന്നതിനും ആത്യന്തികമായി ജീവിതത്തില്‍ നിന്നുള്ള മോചനത്തിനായുള്ള മഹത്തായ പാതയാണ് .ബുദ്ധന്‍ പറഞ്ഞ തത്വങ്ങളില്‍ വെറുതെ വിശ്വസിക്കുന്നതിന് പകരം അതിനെകുറിച്ച് കൂടുതല്‍ പഠിക്കാനാണ്

അദ്ദേഹം ആഹ്വാനം ചെയ്തത് .വൈകാരികമായ അന്ധമായ സമീപനത്തോടെ മതത്തെ പഠിക്കുന്നതിനു പകരം അതിനെക്കുറിച്ച്‌ വ്യത്യസ്തമായ വഴികളിലൂടെ പഠിക്കുകയും നിരീക്ഷികുകയും ചെയ്ത്‌ അത് ലോകത്തിനു ഗുണകരമെങ്കില്‍ മാത്രം സ്വീകരിക്കാനും  മറ്റുള്ളവരെ സ്വീകരിക്കാന്‍ പ്രേരിപിക്കാനും ബുദ്ധന്‍ പറഞ്ഞു. ബുദ്ധമതത്തെ മതങ്ങളുടെ വ്യാഖാനം എന്ന് ചിലപോഴെങ്കിലും പറയുന്നത് അതുകൊണ്ടാണ് .മനസ്സിനെയും പ്രവര്ത്തികളെയും കുറിച്ച് പഠിക്കുന്ന ഗവേഷകര്‍ ബുദ്ധമതത്തെ അന്ഗീകരിക്കുന്നതും അതുകൊണ്ടാണ് .

അനുഭവങ്ങളില്‍ വിശ്വസിക്കുന്നു

ബുദ്ധ മതം മാത്രമാണ് ദൈവത്തിന്റെ സന്ദേശം ആണെന്ന് പരിചയപെടുത്താതെ, അത് സ്ഥാപിച്ച മഹാന്‍റെ അനുഭവങ്ങള്‍ യാതാര്ത്യബോധം, വിജ്ഞാനം, ബോധോദയം എന്നിവ ആധാരമാക്കി മനുഷ്യ സമൂഹത്തിനു അറിവ് പകര്‍ന്നുകൊടുക്കുന്ന ഏക മതം .അത് തുടങ്ങുന്നത് അറിവിന്‍റെ അടിത്തറയില്‍ നിന്നും അനുഭവങ്ങളില്‍ നിന്നുമാണ്. അല്ലാതെ അന്ധ വിശ്വാസത്തില്‍ നിന്നല്ല .മനുഷ്യന്‍റെ പ്രശ്നങ്ങള്‍ തീര്‍ച്ചയായും മനസിലാക്കേണ്ടത് അവന്‍റെ അനുഭവത്തില്‍ നിന്നാണെന്നും , അത് പരിഹരിക്കപെടുന്നത് മനുഷ്യന്‍റെ മനസിന്‍റെ മഹത്തായ സ്വഭാവം വികസിപിക്കുന്നത്തിലൂടെയും മനസ്സിന്‍റെ സുചീകരണത്തിലൂടെയും ആണ്.അല്ലാതെ വേറൊരാളില്‍ നിന്നല്ല. അതുകൊണ്ടാണ് ബുദ്ധന്‍ ഞാനൊരു അമാനുഷികനായ രക്ഷകര്‍ത്താവാണ് എന്ന് ഒരിക്കലും പറയാതിരുന്നത്. ബുദ്ധന്‍ ഒരിക്കലും ഒരു രക്ഷകര്‍ത്താവിനെ കണ്ടെത്തിയില്ല. അദ്ദേഹത്തിന്റെ  അഭിപ്രായത്തില്‍ നാം തന്നെയാണ് നമ്മുടെ രക്ഷകര്‍.

അഖണ്ഡമായ സത്യം

കപട വേഷധാരിയായി അഭിനയിക്കാതെ സത്യമെന്താണോ ,അത് എവിടെയാണ് ,എങ്ങിനെയാണോ അത് സ്വീകരിക്കുകയും ജീവിതമെന്ന പരമാര്തത്തെ ധൈര്യപൂര്‍വ്വം നേരിടാനും ബുദ്ധന്‍ നമ്മെ പ്രോത്സാഹിപിക്കുന്നു .സത്യസന്ധത നമ്മില്‍ യഥാര്‍ത്ഥ സന്തോഷം ജനിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ശാസ്ത്രിയത

ബുദ്ധമതത്തിന് അതിന്‍റെ തത്വങ്ങള്‍ക്ക് പുതിയ വ്യാഖ്യാനങ്ങള്‍ ഒരിക്കലും നല്കേണ്ടി വന്നിട്ടില്ല. പുതിയതായി തെളിയിക്കപെട്ട ശാസ്ത്രിയ കണ്ടെത്തലുകള്‍ ഒരിക്കലും ബുദ്ധന്‍റെ തത്ത്വങ്ങളുമായി പരസ്പരം വിരുധങ്ങളാകുകയോ ചെയ്യുനില്ലെന്നു മാത്രമല്ല ബുദ്ധന്‍റെ അധ്യാപന രീതി വളരെ ശാസ്ത്രിയമായി തെളിയിക്കപെടുകയും ചെയ്യുന്നു.ഏതു സാഹചര്യത്തിലും ബുദ്ധന്‍റെ തത്വങ്ങള്‍ അതിന്‍റെ അടിസ്ഥാനപരമായ ആശയങ്ങളില്‍ മാറ്റം വരാതെ നിലനില്‍കുന്നു .ബുദ്ധ മതത്തിന്‍റെ മൂല്യം മനസ്സിലാക്കുന്നതില്‍ മനുഷ്യ മനസ്സില്‍ ചിലപ്പോള്‍ ഏറ്റകുറച്ചിലുകള്‍ ഉണ്ടായേക്കാം. ഒരു ദുഷിച്ച സമൂഹത്തില്‍ ബുദ്ധന്‍റെ തത്വങ്ങള്‍ ജിവിതത്തില്‍ പകര്‍ത്തുമ്പോള്‍ വളരെ വിഷമതകളും നേരിടേണ്ടി വന്നേക്കാം എന്നിരുന്നാലും ബുദ്ധമത തത്വങ്ങുളുടെ മൂല്യം ഉയര്‍ന്ന സാംസ്‌കാരിക നിലവാരം പുലര്തുന്നവരുടെ മനസ്സില്‍ എപ്പോഴും വിലമതിക്കാന്‍ ആകാത്തതാണ്.

ഇരുപതാം നൂറ്റാണ്ടിലെ അറിയപെടുന്ന നോബല്‍ സമ്മാന ജേതാവും ഗണിത ശാസ്ത്രഞ്ഞനുമായ  ആല്‍ബര്‍ട്ട് ഐന്‍സ്ടീന്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധിക്കുക :” ഭാവിയിലെ മതം എന്നുപറയുന്നത് പ്രപഞ്ച സമ്പന്തിയായ മതമാണ്‌ .അതിശയിപിക്കുന്ന വൈക്തി ദൈവങ്ങളും, ചോദ്യം ചെയ്യപെടാത്ത സിദ്ധാന്തങ്ങളും ദൈവ ശാസ്ത്രങ്ങളും ഒഴിവാക്കപെടും. അത് പ്രകൃതിപരവും ആധ്യാത്മികവുമായ കാര്യങ്ങള്‍ കൂട്ടി ഇണക്കുന്നതും എല്ലാവിധ അനുഭവങ്ങളുടെയും വെളിച്ചതിലുള്ളതും, പ്രകൃതി- ആധ്യാത്മികത എന്നിവയുടെ അര്‍ത്ഥപൂര്‍ണമായ ഐക്യതിനെയും ഉള്‍കൊള്ളുന്നതും ആയിരിക്കും .ഇതിന് ബുദ്ധമതം ഉത്തരം നല്‍കുന്നു . ആധുനിക ശാസ്ത്രവുമായി ഒത്തു ചേര്‍ന്ന് പോകാന്‍ കഴിയുന്ന ഏതെങ്കിലും ഒരു മതമുണ്ടെങ്കില്‍ അത് ബുദ്ധമതം ആയിരിക്കും.”


മഹത്തായ തത്വ ശാസ്ത്രം


ഗണിത ശാസ്ത്രഞ്ഞനും തത്വ ജ്ഞാനിയും ,എഴുത്തുകാരനും , സാമൂഹ്യ വിമര്‍ശകനും , നോബല്‍ സമ്മാന ജേതാവും ആയ ബെട്രന്ട്‌ റസ്സലിന്റെ വാക്കുകള്‍ :” ചരിത്രത്തിലെ ഏറ്റവും മഹത്തായ മതങ്ങളില്‍ ഞാന്‍ ബുദ്ധമതത്തെ സ്വീകരിക്കുന്നു . ബുദ്ധമതം ചിന്തയുടെയും, ശാസ്ത്രിയതയുടെയും സമന്വയമായ തത്വ ശാസ്ത്രമാണ് . ശാസ്ത്രീയ സത്യങ്ങള്‍ ഉപദേശിക്കുന്ന മതമാണ്‌ ബുദ്ധമതം . യുക്തിപൂര്‍വമായ ചിന്തകളിലേക്ക് നയിക്കുകവഴി നമ്മുടെ പല രസകരമായ ചോദ്യങ്ങല്കും ഉത്തരം നല്കാന്‍ ബുദ്ധമതത്തിന് കഴിയുന്നു. എന്താണ് മനസ് ,എന്താണ് ശരീരം, ഇതില്‍ ഏതിനാണ് കൂടുതല്‍ പ്രാധാന്യം?, പ്രപഞ്ചം ഒരു ലക്ഷ്യത്തിലേക്ക് നീങ്ങികൊണ്ടിരിക്കുകയാണോ ? ഇവിടെ മനുഷ്യന്‍റെ സ്ഥാനം എന്ത് ? മനുഷ്യന് ശ്രേഷ്ടമായ ജീവിതമാണോ ഉള്ളത് ? ഇത്തരം ചോദ്യങ്ങള്‍ നമ്മളെ ശാസ്ത്രം നയിക്കാത്ത പല മേഖലകളിലേക്കും കൊണ്ടുപോകുന്നു .കാരണം ശാസ്ത്രത്തിനു പല പരിമിതികളുണ്ട് എന്നാല്‍ ബുദ്ധമതം കീഴടക്കുന്നത്‌ മനസ്സിനെയാണ്‌.”


ശ്രേഷ്ടമായ മനശാസ്ത്രം


അനലറ്റിക്കല്‍ മനശാസ്ത്രത്തിന്റെ  സ്ഥാപകനും, ആധുനിക മനശാസ്ത്രത്തിന്റെ പ്രഥമ പ്രവര്‍ത്തകനുമായ ഡോക്ടര്‍ . കാള്‍.ജി . ജങ്ങു ന്‍റെ അഭിപ്രായം നോക്കുക : ” നമ്മള്‍ ബുദ്ധമതത്തോട് വളരെ അടുത്താണ് . ബുദ്ധന്‍റെ തത്വം വായിച്ചാല്‍ മനസ്സിലാകുന്നത്‌ രണ്ടായിരത്തി അഞ്ഞൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ആധുനിക മനശ്സ്ത്രപരമായ പല പ്രശ്നങ്ങളും ബുദ്ധന്‍ മനസിലാക്കുകയും അതിനെല്ലാം പരിഹാരം നിര്‍ദേശിച്ചു എന്നുമാണ് .മതങ്ങളെ കുറിച്ച് താരതമ്യം നടത്തുന്ന വിദ്യാര്‍ഥി എന്ന നിലക്ക് ഏറ്റവും പൂര്‍ണതയുള്ള മതം ബുദ്ധമതം മാത്രമാണ് .പരിണാമ സിദ്ധാന്തവും ,കര്‍മ്മ സിദ്ധാന്തവും മറ്റെല്ലാ മതതെക്കളും മുന്നിട്ടു നില്‍ക്കുന്നത് ബുദ്ധ മതത്തിലാണ്.”. ആ മതത്തിന്‍റെ ചരിത്രമോ അതിന്‍റെ തത്വ ശാസ്ത്രപരമായ പഠനമോ അല്ല എന്നെ ബുദ്ധമതത്തിലേക്ക് അടുപിച്ചത്. പകരം ഒരു ഡോക്ടര്‍ എന്നാ നിലക്കുള്ള എന്‍റെ തൊഴിലിനോടുള്ള താല്പര്യമാണ് . മാനസികമായി ബുദ്ധിമുട്ടുന്ന രോഗികളെ ചികില്സിക്കലാണ് എന്‍റെ ജ്യോലി . അതുകൊണ്ട് തന്നെയാണ് മനുഷ്യത്വത്തെ കുറിച്ച് പഠിപിച്ച മഹാനായ അധ്യാപകനായ ബുദ്ധന്‍റെ തത്വങ്ങളെ പരിചയപെടാന്‍ എന്നെ പ്രേരിപിച്ചത്‌. ബുദ്ധന്‍റെ പ്രധാന തത്വങ്ങള്‍ ഒരു ചങ്ങലയാണ് . ജനനം , വാര്‍ധക്യം, രോഗം , മരണം എന്നിവയുടെ ഒരു ചങ്ങല.”


ഭയമില്ലായ്മ

മതപരമായ അന്ധ വിശ്വാസങ്ങള്‍ക്കെതിരെ യുക്തിപരമായ വിശ്വാസം പ്രോത്സാഹിപിച്ച ഒരു ചരിത്ര പുരുഷനാണ് ബുദ്ധന്‍ .പുരോഹിതന്മാരുടെ ദുഷിച്ച അധികാരത്തില്‍ നിന്നും മനുഷ്യരെ മോചിപിക്കാന്‍ ബുദ്ധന്‍ ശ്രമിച്ചു. മതപരമായ കപടത – ഏകാധിപത്യം എന്നിവയില്‍ നിന്നും സ്വാതന്ത്രത്തിന്റെ വഴിയൊരുക്കിയ ആദ്യത്തെ വ്യക്തിയും ബുദ്ധാനാണ്. ചിന്തക്ക് പ്രാധാന്യം നല്‍കുകയും, ഭയപെടുത്തിയുള്ള വിശ്വാസങ്ങളെ ഒന്നിനെയും അനുസരിക്കേണ്ട്തില്ലെന്നും പറഞ്ഞ വ്യക്തിയാണ് ബുദ്ധന്‍ .

പ്രാപഞ്ചികമായ അനുകമ്പ

ബുദ്ധന്‍റെ അനുകമ്പ പ്രാപഞ്ചികമാണ് . ചെറുതുമുതല്‍ വലുതുവരെയുള്ള എല്ലാ ജീവജാലങ്ങളെയും അദ്ദേഹം അദ്ദേഹം തുല്യമായി കണ്ടിരുന്നു. എല്ലാ ജീവജാലങ്ങല്കും നമ്മെ പോലെതന്നെ വികാരങ്ങള്‍ തിരിച്ചറിയാനുള്ള കഴിവുണ്ടെന്നും ബുദ്ധന്‍ അഭിപ്രായപെട്ടു .

അക്രമ രാഹിത്യം

ബുദ്ധമതത്തിന് യുദ്ധത്തിന്‌ സ്ഥാനമില്ല. ബുദ്ധന്‍ പറഞ്ഞു” വിജയിക്കുന്നവര്‍ വേറുപിനെ പ്രസവിക്കുന്നു, പരാജിതര്‍ ദുഖത്തില്‍ ജീവിക്കുന്നു. ആരാണോ വിജയവും പരാജയവും നിരാകരിക്കുന്നത് അവന്‍ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുന്നു.”

ബുദ്ധന്‍ അക്രമ രാഹിത്യത്തെ കുറിച്ചും സമാധാനത്തെ കുറിച്ചും പഠിപ്പിക്കുക മാത്രമല്ല ചെയ്തത് , അദ്ദേഹം മാത്രമാണ് യുദ്ധം തടയാനായി യുദ്ധകളത്തിലേക്ക് ഇറങ്ങി ചെന്ന ഒരേയൊരു മതസ്ഥപകാനും പ്രവാചകനും.

മനുഷ്യ സമത്വം

സമൂഹത്തിലും വര്‍ഗ്ഗത്തിലും നിലനിന്നിരുന്ന ജാതിപരമായ വിവേചനം, വെറുപ്പ്‌ എന്നിവക്കെതിരെയും വ്യതിപരമായ സ്വതന്ത്രം, സമത്വം, എന്നിവക്കുവേണ്ടിയും സംസാരിച്ച ആദ്യത്തെ വ്യക്തിയും മഹാനായ ബുദ്ധാനാണ്. അദ്ദേഹം സാമൂഹ്യപരമായ സഹകരണവും, സമൂഹത്തിലെ എല്ലാ കാര്യങ്ങളിലും സജീവമായി ഇടപെടാനും ജനങ്ങളെ പ്രോത്സാഹിപിച്ചു. ബുദ്ധന്‍റെ അഭിപ്രായത്തില്‍ എല്ലാ മനുഷ്യരെയും അളക്കേണ്ടത്‌ അവന്‍റെ ധാര്‍മ്മിക മൂല്യങ്ങളുടെ അടിസ്ഥാനത്തിലുള്ള സ്വഭാവത്തെ നോക്കിവേണം.

ബുദ്ധന്‍ പറഞ്ഞു: ” ഭൂമിയുടെ എല്ലാ ഭാഗങ്ങളിലേക്കും കടന്നു ചെല്ലുക ഇത് പ്രചരിപ്പിക്കുക, അവരോടു പറയുക ” ദരിദ്രനും കഷ്ടത അനുഭവിക്കുനവനും, പണക്കാരനും ഉയര്‍ന്നവനും എല്ലാവരും ഒന്നാണ് .എല്ലാ ജാതിക്കാരും ഈ മതത്തില്‍ ഒന്നിക്കുന്നു, സമുദ്രത്തില്‍ പുഴകള്‍ ചെന്ന് ചേരുന്നത് പോലെ.”


ആണ്‍ പെണ്‍ സമത്വം

എല്ലാ കാര്യങ്ങളിലും ആണിനും പെണ്ണിനും തുല്യമായ അവകാശം ബുദ്ധന്‍ കണ്ടിരുന്നു. മതപരമായ ജീവിതത്തില്‍ തുല്യമായ പ്രാതിനിധ്യവും സ്വാതന്ത്രവും ബുദ്ധന്‍ നല്‍കിയിരുന്നു. ബുദ്ധന്‍ സ്ഥാപിച്ച സന്യാസി സംഘത്തില്‍ സ്ത്രീകള്‍ക്ക് സന്യാസിമാരായി ചേരാനുള്ള സ്വാതന്ത്രം നല്‍കിയിരുന്നു. ഇത് ആ കാലഘട്ടത്തില്‍ തികച്ചും മഹത്തരമായ കാര്യവും ആയിരുന്നു


ജനാധിപത്യം

ബുദ്ധന്‍ ജനാധിപത്യപരമായ  നടപടി ക്രമങ്ങളുടെയും കൂടിയാലോജനകളുടെയും വക്താവായിരുന്നു. ബുദ്ധന്‍ സ്ഥാപിച്ച സന്യാസി , സന്യസിനികളുടെ സംഘത്തില്‍ എല്ലാ അംഗങ്ങളുടെയും വ്യക്തിപരമായ അഭിപ്രായ സ്വാതന്ത്രവും, പൊതുവായ കാര്യങ്ങളെ സംബന്ധിച്ച് അഭിപ്രായങ്ങള്‍ മുന്നോട്ടു വെക്കാനുള്ള സ്വതന്ത്രവും നല്‍കിയിരുന്നു. പ്രധാനപെട്ട ചോദ്യങ്ങള്‍ പോന്തിവന്നാല്‍ അത് ഇന്ന് നിലനില്‍ക്കുന്ന പാര്‍ലിമെന്റ്രി സംവിധാനത്തിന്‍റെ രീതിയില്‍ ചര്‍ച്ച ചെയ്യുകയും തീരുമാനം എടുക്കുകയും ചെയ്തിരുന്നു.

പരിസ്ഥിതി സംരക്ഷണം

മനുഷ്യനും പ്രകൃതിയും പരസ്പരം ബന്ധപെട്ടു കിടക്കുന്നതിനാല്‍ പ്രകൃതിയെ സംരക്ഷിക്കാനും, ബഹുമാനിക്കാനും ബുദ്ധന്‍ മനുഷ്യരെ ശരിക്കും പ്രോത്സാഹിപിച്ചിരുന്നു.

മൃഗബലിക്ക് എതിര്

ഒരു വ്യക്തിയുടെ സ്വാത്രപരമായ നേട്ടത്തിന് വേണ്ടി ജീവനുള്ളവയെ കൊല്ലുന്നത്‌ ക്രൂരതയാണെന്ന് ബുദ്ധന്‍ പറഞ്ഞു. അതിനെ അദ്ദേഹം അംന്ഗീകരിച്ചില്ല.

മഹത്തായ അത്ഭുതം എന്നാല്‍ ചൂഷണം അല്ല

ബുദ്ധന്‍ പറഞ്ഞു : അറിവില്ലാതെ ജീവിക്കുന്ന വ്യക്തിയുടെ അറിവിലേക്കുള്ള മാറ്റമാണ് മഹത്തായ അത്ഭുതം എന്ന് പറയുന്നത്. താന്‍ നേടിയ ശാരീരികമായ അത്ഭുതങ്ങള്‍ കാണിച്ച് അന്ധമായ വിശ്വാസം ജനിപിച്ച് അനുയായികളില്‍ വിജയിക്കാന്‍ ബുദ്ധന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ല. ശ്രീ ബുദ്ധന്‍ നേടിയ ശാരീരികമായും മാനസികമായും ഉള്ള കഴിവുകള്‍ അനുകമ്പയിലൂടെ സാന്മാര്‍ഗിക ജീവിതം പഠിപിക്കാനാണ് ഉപയോഗിച്ചത് .

രാഷ്ട്രീയമായ ദുര്‍വിനിയോഗം ഇല്ല

ബുദ്ധന്‍ ജനിച്ചത്‌ ക്ഷത്രിയ കുടുംബത്തില്‍ ആയിരുന്നു .രാജാക്കന്മാരും രാജ്ഞിമാരും, മന്ത്രിമാരും ആയി ഇടപെട്ടു  ജീവിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ സ്വാധീനം അദ്ദേഹം കണ്ടെത്തിയ ആശയങ്ങള്‍ പഠിപ്പിക്കാന്‍ ഉപയോഗിച്ചിട്ടില്ല. മാത്രമല്ല രാഷ്ട്രീയമായ സക്തിയായി മാറാനും അദ്ദേഹത്തിന്റെ ആശയങ്ങള്‍ പ്രചരിപിക്കുന്നതിലൂടെ തെറ്റായി ഉപയോഗിച്ചിട്ടില്ല. എന്നിരുന്നാലും അദ്ദേഹം എല്ലാ രാജാക്കന്മാരെയും  ധാര്‍മികമായി ശക്തിയുള്ളവര്‍ ആക്കി മാറ്റാനും, അത്യാഗ്രഹത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യം ഭരിക്കാതിരിക്കാനും, എന്നാല്‍ ജനങ്ങളോട്  അനുകമ്പയും പരിഗണനയും നല്‍കാനും പഠിപിച്ചു.


പൊറുക്കാതിരികുന്നില്ല

പൊറുക്കാതിരിക്കുന്ന പാപം ബുദ്ധമതത്തില്‍ ഇല്ല. ബുദ്ധന്‍ പറഞ്ഞു :” എല്ലാ പ്രവര്‍ത്തികളും ഒന്നുകില്‍ ബോധത്തോടുകൂടിയോ, അബോധാവസ്ഥയിലോ, കാര്യക്ഷമമായോ  അല്ലാതെയോ ചെയ്യുന്നതാണ്‌. ആയതിനാല്‍ അയാളുടെ തെറ്റ് അയാള്‍ മനസ്സിലാക്കിയാല്‍  നല്ല രീതിയില്‍ തിരുത്താനുള്ള സാധ്യത അവിടെ എപ്പോഴും നിലനില്‍ക്കുന്നുണ്ട് .


മഹത്തായ ലക്‌ഷ്യം

വ്യക്തിക്കും മറ്റുള്ളവര്‍ക്കും യഥാര്‍ത്ഥ സന്തോഷംലഭിക്കുക എന്നുവെച്ചാല്‍  ശരിക്കും കഷ്ടമുള്ള കാര്യമാണ്. കാരണം ബുദ്ധമത തത്വം അനുസരിച്ച് ജീവിക്കുക എന്നുവെച്ചാല്‍ മഹത്തായ അഷ്ടങ്ങ മാര്‍ഗ്ഗം അനുസരിച്ച് ജീവിക്കുക എന്നതാണ്. ബുദ്ധമത വിശ്വാസികള്‍ ഒരുതരത്തിലുള്ള കടന്നുകയറ്റവും ഇഷ്ടപെടുന്നില്ല.

സത്യസന്ധമായ സന്തോഷത്തിലേക്കുള്ള ശരിയായ വഴി

ജീവിതവുമായി ബന്ധപെട്ട മഹത്തരമായ ബ്രിഹുത്തായ പരസ്പര ബന്ധമുള്ള പഠന പദ്ധതിയാണ് ബുദ്ധന്‍റെ തത്വങ്ങള്‍ .

അത് ജീവിതത്തിന്റെ എല്ലാ ഭാഗങ്ങളെയും സ്പര്‍ശിക്കുന്നു. പുരാതനമായ ബുദ്ധമത ഗ്രന്ഥങ്ങളില്‍ പറയുന്നത് ഒന്നിനുമുകളില്‍ ഒന്നായി കയറ്റി നിറുത്തിയിട്ടുള്ള ഏഴു ആനകള്‍ പോലെയാണ് ഇതെന്നാണ്. ബുദ്ധന്‍ നാല്പത്തി അഞ്ച് വര്‍ഷങ്ങള്‍ അദ്ദേഹത്തിന്റെ തത്വങ്ങള്‍ പ്രചരിപിക്കുന്നതിലൂടെ ദുഃഖങ്ങള്‍ അകറ്റാനും യഥാര്‍ത്ഥ സന്തോഷം നേടാനും പഠിപിച്ചു. അദ്ദേഹം തന്‍റെ ആയിരക്കണക്കിന് വരുന്ന അനുയായികളോട് ഞാന്‍ പറഞ്ഞ തത്വങ്ങളില്‍ എന്തെങ്കിലും സംശയം ഉണ്ടോ എന്ന് നിര്‍വാണം പ്രാപിക്കുന്നതിന് മുന്‍പ് മൂന്നു തവണ ചോദിച്ചു.ആര്‍ക്കും ഒരു സംശയവും ഉണ്ടായിരുന്നില്ല .

ഈ ജീവിതത്തിലാണ് സന്തോഷം


ബുദ്ധമതം പൂര്‍ണമായും മറ്റേതോ ലോകത്തിനു വേണ്ടിയുള്ള മതമല്ല. ബുദ്ധന്‍റെ തത്വങ്ങള്‍ ഈ ജീവിതത്തില്‍ പകര്‍ത്തുന്നത്തിലൂടെ ഈ ജീവിതത്തില്‍ തന്നെ ഗുണകരമായ മാറ്റവും ഉണ്ടാകുന്നു. ഈ ജീവിതത്തിലെ മഹത്തായ സന്തോഷത്തിലാണ് ബുദ്ധമതം ഊന്നല്‍ നല്‍കുന്നത് . അത് നിങ്ങള്‍ക്ക് ആസ്വതിക്കാന്‍ ആകുമെന്ന് ബുദ്ധമതം തെളിയിക്കുന്നു.

എല്ലാം സുതാര്യം

ബുദ്ധന്‍റെ അഭിപ്രായത്തില്‍ സത്യം എന്നുപറയുന്നത് യഥാര്‍ഥവും എല്ലാവര്‍ക്കും സ്വയം തുറന്നു പരിശോധിക്കാവുന്ന കാര്യവുമാണ്. നമ്മള്‍ ബുദ്ധനെ കുറിച്ചും അദ്ദേഹത്തിന്റെ തത്വങ്ങളെ കുറിച്ചും പഠിക്കുമ്പോള്‍ എല്ലാം എല്ലാവര്‍ക്കും വേണ്ടി തുറന്നു വെച്ചിരിക്കുന്നത് നമുക്ക് കാണാന്‍ കഴിയും. ചില കാര്യങ്ങള്‍ മനസ്സിലാക്കാന്‍ പ്രാവീണ്യം നേടിയ അധ്യാപകര്‍ ആവശ്യമായി വരാം. എന്നിരുന്നാലും ബുദ്ധമത തത്വങ്ങളില്‍ ഒളിച്ചു വെക്കപെട്ടതായി ഒന്നുമില്ല

ദയയും, മനസ്സിലാക്കലും

ബുദ്ധന്‍റെ സന്ദേശം എല്ലാറ്റിനോടും ഉള്ള അനുകമ്പയും , എല്ലാം മനസ്സിലാക്കാനുമുള്ള ഒരു പ്രാപഞ്ചികമായ സന്ദേശമാണ് .

ലോകം ഇന്ന് ഈ സന്ദേശത്തെ  മനുഷ്യ ചരിത്രത്തില്‍ എന്നത്തെക്കാളും ആഗ്രഹിക്കുകയും ഉറ്റുനോക്കുകയും ചെയ്യുന്നു.


ബുദ്ധ വചനങ്ങള്‍ !

1.കേട്ടതൊക്കെ വിശ്വസിക്കരുത് .


2.അനേകം തലമുറകളായി തുടര്‍ന്നു പോന്നിട്ടുണ്ട് എന്നത് കൊണ്ടുമാത്രം പാരമ്പര്യങ്ങളില്‍ വിശ്വസമാര്‍പ്പിക്കരുത്


3.പലരും പറഞ്ഞു നടക്കുനുന്ടെന്നും കേട്ട് കേള്വിയുന്ടെന്നുമുള്ള കാരണത്താല്‍ ഒന്നും വിശ്വസിക്കരുത്


4.പണ്ട് കാലത്ത് ജീവിച്ചിരുന്ന ഒരു മുനി എഴുതിവേച്ചതാന്നെന്നു കൊണ്ടു മാത്രം യാതൊരു പ്രസ്താവനയിലും വിശ്വസിക്കരുത്


5.ഗുരുക്കളുടെയോ കാരണവരുടെയോ ആധികാരിതയുടെ അടിസ്ഥാനത്തില്‍ മാത്രം ഒന്നും വിശ്വസിക്കരുത്


6.നിരീക്ഷണത്തിനും നന്മയ്ക്കും ഉത്തകുന്നതന്നെങ്കില്‍ അത് സ്വീകരിക്കുകയും അനുസരിച്ച് ജീവിക്കുകയും ചെയ്യുക .


ആര്യ സത്യങ്ങള്‍!

നാല് ആര്യ സത്യങ്ങള്‍ ഉണ്ട് .


ദുഖമുണ്ട് ,ദുഖത്തിന് കാരണമുണ്ട് ,ദുഖത്തെ ഇല്ലാതാക്കാം ,ദുഃഖം ഇല്ലാതാക്കാന്‍ ഉള്ള വഴി ,ഇതിനെ ആര്യ സത്യങ്ങള്‍ എന്ന് വിളിക്കുന്നു .


1.ആദ്യതെത് ദുഖമുണ്ട് എന്നതാകുന്നു .ജനനവും വാര്‍ദ്ധക്യവും ,രോഗവും ,മരണവും ദുഖമാണ് .,ദുഃഖം,കോപം ,അസൂയ ,worry,  അസ്വസ്ഥത ,ഭയം ,നിരാശ ദുഖമാണ് .ഇഷ്ട്ടപെടുന്നവരെ വേര്‍പിരിയല്‍ ദുഖമാണ് .വെറുക്കുന്നവരുംയുള്ള  സഹയോഗം ദുഖമാണ് .


2.അറിവില്ലായ്മ കാരണം മാനുഷര്‍ ജീവിതത്തെ പറ്റിയുള്ള സത്യത്തെ കാണാനാവുന്നില്ല.അതുകൊണ്ട് അവര്‍ ആഗ്രഹത്തിന്റെയും കോപത്തിന്റെയും അസൂയയുടയൂം ദുഖത്തിന്റെയും നിരാശയുടെയും അഗ്നിയില്‍ കുടുങ്ങി പോകുന്നു .


3.മൂന്നാമത്തെ സത്യം ദുഖത്തിന്റെ ഇല്ലായ്മയാണ് .ജീവിതത്തിന്റെ സത്യത്തെ പറ്റിയുള്ള ധാരണ ഓരോ ദുഖത്തിനും സന്തപതിനും അറുതി വരുത്തി ശാന്തിയും ആനധവും നല്‍കുന്നു


4.നാലാമത്തെ സത്യം അറുതി വരുത്താന്‍ ഉള്ള മാര്‍ഗ്ഗമാണ്  .അഷ്ട്ടന്ഗ മാര്‍ഗ്ഗം .


ജാഗ്രത എകാഗ്രതയിലെക്കും ധാരനയിലെക്കും നയിച്ച്‌ നിങ്ങളെ എല്ലാ വേദനയില്‍ നിന്നും ദുഃഖത്തില്‍ നിന്നും മോചിപ്പിച്ച് ശന്തിയിലെക്കും സന്തോഷതിലെക്കും നയിക്കുന്നു..


ബൗദ്ധദർശനം

ഇരിക്കുന്ന ബുദ്ധൻ, ചൈനയിലെ ടാംഗ് വംശത്തിലെ ഹേബീ പ്രവിശ്യയിൽ നിന്നും ക്രിസ്തുവിനു മുൻപ് ആറാം ശതകത്തിൽ ജീവിച്ചിരുന്ന ഗൗതമബുദ്ധന്റെ പ്രബോധനങ്ങളിൽ നിന്ന് ഉത്ഭവിച്ചതും വേദങ്ങളെ പ്രമാണങ്ങളായി അംഗീകരിക്കാത്തതും ആയ (നാസ്തികമായ,Heterodox) പ്രധാനപ്പെട്ട ഒരു ഭാരതീയതത്ത്വചിന്താധാരയാണ് ബുദ്ധദർശനം.


മനുഷ്യജീവിതത്തിൽ ദുഃഖങ്ങൾക്കു കാരണമെന്ത്, അവയ്ക്ക് എന്തു പരിഹാരമുണ്ട് എന്നുള്ള അന്വേഷണങ്ങൾക്കൊടുവിൽ‌ ഗൌതമബുദ്ധനു ലഭിച്ച ജ്ഞാനദർശനങ്ങളാണ് ഈ ദർശനധാരയുടെ ആധാരം. ആദ്യകാലത്ത്, വാമൊഴികളായി പ്രചരിച്ചിരുന്ന ബുദ്ധന്റ പ്രഭാഷണങ്ങളും സം‌വാദങ്ങളും പിന്നീട് ‘ത്രിപിടക’ങ്ങൾ എന്ന പേരിൽ ഗ്രന്ഥങ്ങളായി, പാലി ഭാഷയിൽ സമാഹരിക്കപ്പെട്ടു. അവയിൽ, ‘അഭിധമ്മപിടക’ ത്തിലാണ് തത്ത്വദർശനങ്ങൾ പ്രധാനമായി വിവരിച്ചിരിക്കുന്നത്. എങ്കിലും ‘സുത്തപിടക’ത്തിലും ‘വിനയപിടക’ത്തിലും, ബുദ്ധദർശനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.


കാലക്രമേണ, ബുദ്ധമതവും ദർശനങ്ങളും ഏഷ്യയിലാകമാനം പ്രചരിക്കുകയും അതിന് ധാരാളം അനുയായികൾ ഉണ്ടാവുകയും ചെയ്തു. ഓരോരോ പ്രദേശത്ത് ബുദ്ധമതം സ്വീകരിച്ചവരുടെ ആദിമവിശ്വാസങ്ങളും ചിന്തകളും ബുദ്ധദർശനത്തെ സ്വാധീനിക്കുകയും, വിവിധ ശാഖകളായി വളരുകയും വികസിക്കുകയും ചെയ്തു. ഇന്ത്യയിലും വിദേശത്തുമായി വികസിച്ച ഏതാണ്ട് മുപ്പതോളം പ്രധാനശാഖകളും നിരവധി ചെറുശാഖകളും ബൗദ്ധദർശനത്തിലുണ്ട്. അനവധി ഭാഷകളിൽ, അതിവിപുലമായ കൃതികൾ ബുദ്ധദർശനത്തിലുണ്ട്.


ബുദ്ധനും ദാർശനികനിലപാടുകളും


ബുദ്ധൻ, ഒരു നീതിബോധകനും പരിഷ്കർത്താവുമായിരുന്നു, തത്വചിന്തകനായിരുന്നില്ല. ദാർശനികപ്രശ്നങ്ങളിൽ അദ്ദേഹം വിമുഖനായിരുന്നു. അപര്യാപ്തമായ തെളിവുകൾ മാത്രമുള്ള പ്രശ്നങ്ങൾക്ക് ഉത്തരമന്വേഷിക്കുന്നത്, കുരുടന്മാർ ആനയെക്കണ്ടതുപോലെയാണ് എന്ന് അദ്ദേഹം കരുതി. അവയുടെ ഉത്തരം അപൂർണ്ണവും പരസ്പരവിരുദ്ധവുമായിരിക്കും. ഇന്ദ്രീയാനുഭവങ്ങളെയും, ആർത്തിയെയും ആഗ്രഹങ്ങളേയും അവരുടെ ഭയങ്ങളെയും ഒക്കെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് അത്തരം ദാർശനികാന്വേഷണങ്ങൾ. അവയൊന്നും മനുഷ്യനെ ദുഃഖങ്ങളിൽ നിന്നു മോചിപ്പിക്കാൻ പര്യാപ്തമല്ല. അത്തരം പ്രശ്ങ്ങൾക്ക് ഉത്തരം അന്വേഷിക്കുന്നവർ സ്വന്തം സിദ്ധാന്തനൂലാമാലകളിൽ കുരുങ്ങിക്കിടക്കുന്നു. താത്വികവിഷയങ്ങളേക്കാൾ പ്രധാനം മനുഷ്യജീവിതത്തിലെ ദുഃഖങ്ങൾക്കു പരിഹാരം കണ്ടെത്തലാണ്. ഇടുപ്പിൽ തുളച്ചു കയറിയ അമ്പു വലിച്ചൂരാൻ നോക്കാതെ, അമ്പിൻറെ ഉറവിടവും ഉടയോനെയും മറ്റും അന്വേഷിക്കുന്നത് പാഴ്‍വേലയാണ്, വിഡ്ഢിത്തമാണ്. പ്രപഞ്ചം ശാശ്വതമോ നശ്വരമോ ? സാന്തമോ അതോ അനന്തമോ ? ആത്മാവും ശരീരവും ഒന്നോ അതോ പലതോ ? എന്നു തുടങ്ങിയ പത്തോളം ദാർശനികപ്രശ്നങ്ങൾ 'അവ്യക്ത'ങ്ങളാണ് എന്നും, അതുകൊണ്ട് അവ ബുദ്ധൻ വ്യകതമാക്കിയിട്ടില്ല എന്നും പ്രതിപാദിച്ചിട്ടില്ല ദർശനകൃതികളിൽ പറയുന്നു. അത്തരം അവ്യക്തപ്രശ്നങ്ങൾ ആലോചിക്കുന്നതിനു പകരം മനുഷ്യൻറെ ജീവിതക്ലേശങ്ങളെക്കുറിച്ചും അവയുടെ നിവാരണമാർഗ്ഗങ്ങളെക്കുറിച്ചും അദ്ദേഹം ചിന്തിച്ചു. അവയാണ്, നാലു ശ്രേഷ്ഠസത്യങ്ങൾ (ചത്വാരി ആര്യസത്യാനി).


നാലു ശ്രേഷ്ഠസത്യങ്ങൾ


ഒന്നാമത്തെ ശ്രേഷ്ഠസത്യം: ജീവിതം ദുരിതപൂർണ്ണമാണ്, ദുഃഖമയമാണ്. ജനനം, രോഗങ്ങൾ, നിരാശ, വാർദ്ധക്യം, മരണം (ജരാമരണങ്ങൾ) ഇവയെല്ലാം ആഗ്രഹങ്ങൾ കൊണ്ടുണ്ടാവുന്ന ദുരിതങ്ങളാണ്.


രണ്ടാമത്തെ ശ്രേഷ്ഠസത്യം: ലോകത്തിൽ ഒന്നും തന്നെ അകാരണമായി സംഭവിക്കുന്നില്ല, ഉണ്ടാവുന്നില്ല. ദുരിതങ്ങളും അകാരണമായി സംഭവിക്കുന്നവയല്ല. അവയ്ക്ക് കാരണങ്ങൾ ഉണ്ട്. ഒന്നിനു പുറകിൽ മറ്റോന്നായി, കാരണങ്ങളുടെ ശൃംഖല തന്നെയുണ്ട്. ജനനമാണ് (‘ജാതി’ എന്നു ബൗദ്ധഗ്രന്ഥങ്ങളിൽ) ദുഃഖങ്ങളുടെ കാരണം. ജനിക്കാത്തവന് ദുഃഖങ്ങളില്ല. ജനനത്തിനു കാരണം ജനിക്കാനുള്ള അനുഭാവമാണ് (‘ഭാവം’ എന്നു ബൗദ്ധഗ്രന്ഥങ്ങളിൽ). അതിനു കാരണം ലൌകിക വസ്തുക്കളോടുള്ള ഉപാദാനമാണ് (Mental clinging). സുഖങ്ങളോടുള്ള ‘തൃഷ്ണ’ യാണ് ഉപാദാനം ഉണ്ടാക്കുന്നത്. പൂർവജന്മത്തിലെ ഇന്ദ്രീയസുഖാനുഭവങ്ങളാണ്, സം‌വേദനങ്ങളാണ് (‘വേദന’ ബൗദ്ധചിന്തയിൽ) തൃഷ്ണയ്ക്കു കാരണം. അഞ്ച് ഇന്ദ്രീയങ്ങളും മനസും (‘ഷഡായതന’ങ്ങൾ) ഇല്ലെങ്കിൽ സം‌വേദനം സാധ്യമല്ല. അവയുള്ളത് മനശ്ശരീരമെന്ന ‘നാമരൂപ’ത്തിലാണ് (Mind-Body Organism). ബോധമില്ലാതെ (Consciousness, 'വിജ്ഞാനം' എന്നു ബൗദ്ധചിന്തയിൽ) അപ്രകാരം ഒരു രൂപത്തിന് ജന്മമെടുക്കുവാൻ സാദ്ധ്യമല്ല. പഴയജന്മത്തിലെ ‘സംസ്കാര’മാണ് (Impressions) മാതാവിൻറെ ഉദരത്തിൽ ബോധത്തെ എത്തിക്കുന്നത്. മുജ്ജന്മത്തിലെ അന്ത്യാവസ്ഥയിൽനിന്നാണ് പുതിയൊരു ജന്മമുണ്ടാവുന്നത്. മുജ്ജന്മപ്രവൃത്തികളുടെ പ്രഭാവങ്ങൾ (Effects) സംസ്കാരത്തിൽ ഗാഢരൂപത്തിൽ സ്ഥിതി ചെയ്യുന്നു. സത്യത്തെക്കുറിച്ചുള്ള അവിദ്യയാണ് സംസ്കാരത്തിനു കാരണമാകുന്നത്, പുനർജന്മത്തിനിടയാക്കുന്നത്. ഇപ്രകാരം, പന്ത്രണ്ടോളം കാരണങ്ങൾ (‘ദ്വാദശനിദാന’ങ്ങൾ)ളുടെ ഒരു ശൃംഖലയാണ് പുനർജന്മം ഉണ്ടാക്കുന്നത് എന്നാണ് ബൗദ്ധർ വിശ്വസിക്കുന്നത്. 'പ്രതീത്യസമുത്പാദം' (മറ്റോന്നിനെ ആശ്രയിക്കുന്ന ജനനം) എന്നാണ് കാര്യകാരണബന്ധത്തെപറ്റിയുള്ള ഈ ഈ സിദ്ധാന്തം അറിയപ്പെടുന്നത്. എന്നാൽ, ബുദ്ധൻറെ എല്ലാ പ്രഭാഷണങ്ങളിലും (Sermon) കാരണങ്ങളുടെ എണ്ണം നൽകിയിരിക്കുന്നത് ഒരു പോലെയല്ല. എന്നാൽ, പ്രചാരം ലഭിച്ചത് മേൽസൂചിപ്പിച്ച പന്ത്രണ്ടു നിദാനങ്ങൾ‍ക്കാണ്. പ്രതിദിനാരാധനാവേളകളിൽ‍, ചില ബുദ്ധമതാനുയായികൾ ദ്വാദശനിദാനങ്ങൾ അഥവാ ‘ഭവചക്രം’ ഓർമ്മപ്പെടുത്തുന്ന വസ്തുക്കൾ തിരിക്കുന്ന പതിവുണ്ട്.


മൂന്നാമത്തെ ശ്രേഷ്ഠസത്യം: ജീവിതദുരിതങ്ങൾ അവസാനിപ്പിക്കാൻ. രാഗ-ദ്വേഷ-മോഹങ്ങളാൽ കുരുങ്ങി നയിക്കുന്ന ജീവിതം മോഹത്തിനും പുനർജനനത്തിനും ഇടയാക്കുന്നു. ആഗ്രഹങ്ങളെ പൂർണ്ണമായി അടക്കിക്കൊണ്ട്, സത്യത്തെ സദാപര്യാലോചിച്ചുകൊണ്ട്, ഉൾക്കഴ്ച നേടിക്കൊണ്ട് ദുരിതച്ചങ്ങലയിൽ നീന്നു മോചനവും നിർവ്വാണവും നേടാനാവും. എന്നാൽ അതിനർത്ഥം, മോചനംനേടി ‘അർഹത’നായ ആൾ ഉദാസീനനായിരിക്കണം എന്നല്ല. ആഗ്രഹനിയന്ത്രണത്തിനും, സത്യസ്മരണയ്ക്കും വേണ്ടിയുള്ള ഉൾവലിയൽ താത്കാലികമാണ്. വിമോചനം നേടിയ ആൾ, ദുരിതസാഗരം മറികടക്കാൻ സ്വയം നിർമ്മിച്ച യാനം, അയാൾ‌ മറ്റുള്ളവർക്കും പ്രയോജനപ്പെടുത്തണം. അതിനായി പ്രയത്നിക്കണം. സ്വന്തം ജീവിതത്തിലൂടെ ബുദ്ധൻ അതു കാണിച്ചു തന്നു. നിർ‌വാണം എന്നാൽ 'പൊലിഞ്ഞത്, അണഞ്ഞുപോയത്' എന്നൊക്കെ അർത്ഥമുണ്ട്. അതടിസ്ഥാനമാക്കി, ചില ദാർശനികർ, മരണാനന്തരമാണ് അർഹതന് നിർ‌വാണം ലഭിക്കുന്നത് എന്നും അത് ജനനമരണങ്ങളില്ലാത്ത, അസ്ഥിത്വം പൂർ‌ണ്ണമായി ഇല്ലാതെയാകുന്ന അവസ്ഥയാണ് എന്നും വ്യാഖ്യാനിച്ചിട്ടുണ്ട്. അതു ശരിയായിരിക്കാനിടയില്ല. ബുദ്ധൻ പറഞ്ഞത് ജനനമരണങ്ങളിൽ നിന്നും ദുഖങ്ങളിൽ നിന്നും ശാശ്വതമായി എങ്ങനെ മോചനം സാധ്യമാണെന്നു മാത്രമാണ്. മുൻപു പറഞ്ഞ അവ്യക്തങ്ങളിൽ ഉൾപ്പെടുന്നതുകൊണ്ട്, മരണാനന്തരാവസ്ഥയെക്കുറിച്ച് അഭിപ്രായം പറയാൻ അദ്ദേഹം തുടർ‌ച്ചയായി വിസമ്മതിച്ചിരുന്നു. ലോകാനുഭവങ്ങളുടെ അടിസ്ഥാനത്തിൽ, അത് വ്യാഖ്യാനിക്കാൻ അസാധ്യമായതിനാലാവണം ബുദ്ധൻ മൗനം പാലിച്ചതെന്ന് ഡോ. എസ്. രാധാകൃഷ്ണൻ സൂചിപ്പിച്ചിട്ടുണ്ട്.


നാലാമത്തെ ശ്രേഷ്ഠസത്യം: ജീവിതദുഃഖങ്ങളിൽ നിന്ന് മോചനം നേടാൻ സാധ്യമാണ്. അതിനു മാർഗ്ഗമുണ്ട്. അതാണ് അഷ്ടാംഗികമാർഗ്ഗം. ബൗദ്ധധർമ്മശാസ്ത്രത്തിന്റെ സംക്ഷിപ്തരൂപം അതിൽ കാണാൻ കഴിയും. അത് ഇപ്രകാരമാണ്: (1) സമ്യഗ്ദൃഷ്ടി (ശരിയായ വീക്ഷണം) - അജ്ഞതയും അതുകൊണ്ടുണ്ടാവുന്ന മിഥ്യാദൃഷ്ടിയും ദുഃഖകാരണങ്ങളാണ്. അതുകൊണ്ട്, സത്യമായ അറിവും ശരിയായവീഷണവും നേടുക എന്നതാണ് ആദ്യപടി. അത് സൈദ്ധാതികവിചിന്തനത്തിലൂടെയല്ല, മറിച്ച് നാലു ശ്രേഷ്ഠസത്യങ്ങളെക്കുറിച്ചുള്ള അറിവുനേടലാണ്. അതിലൂടയാണ് ധാർമ്മികപരിവർത്തനവും നിര്‌വാണവും ലഭിക്കുന്നത്. (2) സമ്യക്സങ്കല്പം (ശരിയായ, ദൃഢമായ തീരുമാനം) - നിത്യജീവിതത്തിൽ പകർത്തിട്ടില്ലെങ്കിൽ, ശരിയായ അറിവ് പ്രയോജനരഹിതമാണ്. അതുകൊണ്ട് ലൗകികസുഖാഗ്രഹങ്ങളും അന്യരോടുള്ള ദുർ‌വികാരങ്ങളും ദ്രോഹചിന്തകളും ത്യജിക്കാൻ ബുദ്ധൻ ഉപദേശിക്കുന്നു. (3) സമ്യഗ്‌വാക് (ശരിയായ വാക്ക്) - അസത്യവും അപകീർത്തികരവും, നിർ‌ദ്ദയവുമായ വാക്കുകളും നിസ്സാരവമായ സംസാരവും ഉപേക്ഷിക്കണം, ശരിയായ വാക്കുകൾ മാത്രം പറയുണം. (4) സമ്യക്‌കർമാന്തം (ശരിയായ കർമ്മം) - ശരിയായ കാര്യങ്ങൾ മാത്രം ചെയ്യണം. പഞ്ചശീലങ്ങൾ (മോഷ്ടിക്കാതെ, ലഹരി ഉപയോഗിക്കാതെ, വിഷയാസ്ക്തിയില്ലാതെ, അഹിംസയോടെ ഇരിക്കൽ‍) പാലിക്കണം. (5) 'സമ്യഗാജീവ'നം (ശരിയായ ജീവിതം നയിക്കൽ) - ജീവിക്കാനായി ശരിയായ മാർഗ്ഗം മാത്രം സ്വീകരിക്കണം. വിലക്കപ്പെട്ട രീതികൾ ഉപയോഗിക്കില്ലെന്ന് ദൃഢനിശ്ചയം ചെയ്യണം. (6) സമ്യഗ്‌വ്യായാമം (ശരിയായ പ്രയത്നം). ദുഷ്ചിന്തകൾ മനസിലെത്തുന്നത് നിരന്തരം നിരോധിക്കണം, അതിന് കഠിനമായി പ്രയത്നിക്കണം. (7) സമ്യക്സ്മൃതി (ശരിയായ വിചാരം) - 'ഇതു ഞാൻ, ഇത് എന്റേത്' എന്ന വിചാരം ഇല്ലാതെയാക്കണം. നശ്വരമായ സ്വന്തം ശരീരത്തോടുള്ള സ്നേഹവും വസ്തുക്കളോടുമുള്ള ആഗ്രഹങ്ങളും ഇല്ലാതെയാക്കണം. അവ നഷ്ടപ്പെടുമ്പോഴുള്ള ദുഃഖത്തിൽ നിന്ന് അതു മോചനം നൽകും. (8) സമ്യക്‌സമാധി - (ശരിയായ ധ്യാനം) - സമചിത്തതയോടെ യുക്തിയോടെ അന്വേഷണബുദ്ധിയോടെ സത്യമെന്താണെന്ന് ധ്യാനിച്ചറിയണം. അപ്പോൾ, സംശയങ്ങളെല്ലാമകറ്റി ശ്രേഷ്ഠങ്ങളായ നാലു സത്യങ്ങൾ വെളിപ്പെടും. അത് ധ്യാനത്തിന്റെ ആദ്യപടി. തുടർന്ന് ശുദ്ധധ്യാനത്താൽ സമാധാനവും ശാന്തതയും ആനന്ദവും ലഭിക്കും. മുന്നാം ഘട്ടത്തിൽ, നിർമ്മമമായ, ഏകാഗ്രമായ ധ്യാനത്തിൽ നിന്നു കിട്ടിയ ആനന്ദവും ഉപേക്ഷിക്കണം.നാലാം ഘട്ടത്തിലാണ് അപ്രകാരം ലഭിച്ച ശാന്തി പോലും ത്യജിക്കുന്നത്. അനായാസമായ, പൂർണ്ണമായ സമചിത്തതയുടെ ഒരവസ്ഥയാണത്. സർ‌വ്വവേദനകളിൽ നിന്നും ദുഃഖങ്ങളിൽ നിന്നും അപ്പോൾ വിമോചിതനാകുന്നു; നിർ‌വ്വാണം ലഭിക്കുകയും ചെയ്യന്നു.



Patthaamudayam

 


മേടം പത്തിനാണു പത്താമുദയം. അന്നേദിവസം സൂര്യൻ അത്യുച്ചരാശിയിൽ വരുന്നു എന്ന് ജ്യോതിശാസ്ത്രം പറയുന്നു. സൂര്യൻ ഏറ്റവും ബലവാനായി വരുന്നത് ഈ  ദിവസമാണത്രേ. മേടം രാശി സൂര്യന്റെ ഉച്ചരാശിയാണ്. അതിൽ മേടം പത്തിന് സൂര്യൻ അത്യുച്ചത്തിൽ നിൽക്കുന്നു..  ഈ വർഷം പത്താമുദയം 2025 ഏപ്രിൽ 23


ഏതു ശുഭകാര്യവും ആരംഭിക്കാവുന്ന ഉത്തമ ദിനമാണിത്. ശുഭകാര്യം തുടങ്ങുന്നതിനു  മുന്നേ ഗണപതിയെ പ്രാർത്ഥിക്കുന്ന പോലെ സാക്ഷാൽ നാരായണ സ്വരൂപമായ  സൂര്യഭഗവാനെ സ്മരിക്കുന്നത്  പ്രാർത്ഥിക്കുന്നത് ഉത്തമമാണ്.പത്താമുദയ ദിനത്തിൽ സൂര്യോദയത്തിനുമുമ്പേ കുളിച്ചു ശുദ്ധിയായി  നിലവിളക്കു കൊളുത്തി ദീപം കണികാണുന്നത് നന്ന്.  ദീര്‍ഘകാലത്തെ  പ്രവൃത്തികള്‍ക്ക്‌ തുടക്കമിടുന്ന ശുഭദിനമാണിത്.  

സൂര്യഭഗവാന് ഏറ്റവും പ്രാധാന്യമുള്ള ദിനമായ പത്താമുദയദിനത്തിൽ ഭക്തിയോടെ  സൂര്യദേവനെ സ്മരിച്ചാൽ രോഗദുരിതങ്ങൾ അകന്നുപോവും എന്നാണ് വിശ്വാസം   .പ്രപഞ്ചനിലനിൽപ്പിന്റെ ഉറവിടമായ സൂര്യദേവൻ നവഗ്രഹങ്ങളുടെ നായകനാണ്.  ഊർജ്ജകേന്ദ്രവും ത്രിമൂർത്തീചൈതന്യം നിക്ഷിപ്തവുമായിരിക്കുന്ന സൂര്യദേവനെ  ഭജിക്കുന്നവർക്ക് ജീവിതപ്രശ്നങ്ങളെ എരിച്ചു കളയുവാനുളള ആത്മവീര്യം വർദ്ധിക്കും. ഗ്രഹദോഷങ്ങളുടെ കാഠിന്യം  കുറയ്ക്കുവാൻ സൂര്യഭജനം ഉത്തമമത്രേ. സൂര്യഭഗവാന്റെ ഏറ്റവും ശക്തിയേറിയ മന്ത്രമാണ് സൂര്യഗായത്രിയും  ആദിത്യഹൃദയ മന്ത്രവും ഒപ്പം ഗായത്രി മന്ത്രവും സൂര്യ സ്തോത്രവും സൂര്യാഷ്ഠകവും ജപിക്കുക. പ്രഭാതസ്നാനം ചെയ്ത് ഉദിച്ചുയരുന്ന സൂര്യഭഗവാനെ നോക്കി ദിവസേന ഒരു തവണയെങ്കിലും ജപിക്കുകയാണെങ്കിൽ അജ്ഞതയും വിഷാദവും അലസതയുമകന്ന് ഹൃദയശുദ്ധി  കൈവരും. ജീവിതത്തിൽ നിത്യവിജയിയാവാൻ  ചെറുപ്പം മുതലേ നമ്മുടെ കുട്ടികളെ ഇത് പഠിപ്പിക്കുക


#സൂര്യഗായത്രി


ഓം ആദിത്യായ വിദ്മഹേ

സഹസ്രകിരണായ ധീമഹി

തന്നോ സൂര്യ പ്രചോദയാത്


ഓം ഭാസ്ക്കരായ വിദ്മഹേ

മഹാദ്യുതികരായ ധീമഹി

തന്നോ ആദിത്യ പ്രചോദയാത്


#ആദിത്യഹൃദയം


സന്താപനാശകരായ നമോനമഃ 

അന്ധകാരാന്തകരായ നമോനമഃ.

ചിന്താമണേ! ചിദാനന്ദായ തേ നമഃ  

നീഹാരനാശകരായ നമോനമഃ.

മോഹവിനാശകരായ നമോനമഃ

 ശാന്തായ രൗദ്രായ സൗമ്യായ ഘോരായ

കാന്തിമതാംകാന്തിരൂപായ തേ നമഃ സ്ഥാവരജംഗമാചാര്യായ തേ നമഃ

ദേവായ വിശ്വൈകസാക്ഷിണേ തേ നമഃ 

സത്വപ്രധാനായ തത്ത്വായ തേ നമഃ 

സത്യസ്വരൂപായ നിത്യം നമോ നമഃ.


#സൂര്യാഷ്ഠക०


ആദിദേവ നമസ്തുഭ്യ०

പ്രസീദ മമ ഭാസ്കര

ദിവാകര നമസ്തുഭ്യ०

പ്രഭാകര നമോസ്തുതേ


സപ്താശ്വ രഥ० ആരൂഢ०

പ്രചണ്ഡ० കശ്യപാത്മജ०

ശ്വേത പത്മധര० ദേവ०

ത० സൂര്യ० പ്രണമാമ്യഹ०


ലോഹിത० രഥ० ആരൂഢ०

സർവ്വലോക പിതാമഹ०

മഹാ പാപഹര० ദേവ०

ത० സൂര്യ० പ്രണമാമ്യഹ०


ത്രൈകുണ്യ ശ്ച മഹാശൂര०

ബ്രഹ്മവിഷ്ണു० മഹേശ്വര०

മഹാ പാപഹര० ദേവ०

ത० സൂര്യ० പ്രണമാമ്യഹ०


ബൃ०ഹിത० തേജഃ പുഞ്ജശ്ച

വായു ആകാശമേവ ച

പ്രഭു० ച സർവ്വലോകാനാ०

ത० സൂര്യ० പ്രണമാമ്യഹ०


ബന്ധൂക പുഷ്പ സങ്കാശ०

ഹാരകുണ്ഡല ഭൂഷിത०

ഏകചക്രധര० ദേവം

ത० സൂര്യ० പ്രണമാമ്യഹ०


ത० സൂര്യ० ലോകകർത്താര०

മഹാ തേജഃ പ്രദീപന०

മഹാപാപഹര० ദേവ

ത० സൂര്യ० പ്രണമാമ്യഹ०


ത० സൂര്യ० ജഗതാ० നാഥ०

ജ്ഞാന പ്രകാശ മോക്ഷദ०

മഹാപാപഹര० ദേവ०

ത० സൂര്യ० പ്രണമാമ്യഹം


സൂര്യസ്തോത്രം 


ജപാകുസുമസങ്കാശം 

കാശ്യപേയം മഹാദ്യുതിം 

തമോരീം സര്‍വ്വപാപഘ്നം 

പ്രണതോസ്മി ദിവാകരം.


ഏത് ശുഭകാര്യങ്ങൾക്കും നല്ല ദിനമായ പത്താമുദയത്തിൽ വിഷുവിനു ഒരുക്കി വച്ച വിത്തുകൾ എല്ലാം കർഷകൻ വയലിലിറക്കുന്നു. കർഷകരുടെ സന്തോഷത്തിന്റെ ദിനം കൂടി ആയ ഈ പത്താമുദയത്തിൽ എല്ലാ പ്രിയപ്പെട്ടവർക്കും ആശംസകൾ.


🙏

Sunday, 23 February 2025

The Warriors of Kumbh

 കുംഭമേള രാഷ്ട്ര വിരുദ്ധർക്ക് എക്കാലത്തും വലിയ വെല്ലുവിളികൾ ഉയർത്തിയിട്ടുണ്ട്. ഇന്ന് കുംഭമേളയെ കമ്മ്യൂണിസ്റ്റുകളും ഇസ്ലാമിക ഭീകരവാദികളും അവഹേളിക്കുന്നതിന്റെ കാരണവും ഇത് തന്നെ..


ഭാരതത്തിലെ 13 അഘാഡകള്‍ ഒരുമിച്ചാണ് കുംഭമേള നടത്തുന്നത്.


നവീകരണങ്ങളുടെ പൊൻവെളിച്ചമാണ് മഹാകുംഭമേള. കുംഭമേളകളും അഖാഡകളും രാഷ്ട്ര നവോത്ഥാനത്തിന്റെ ഇതിഹാസ ചരിത്രമാണ്. സ്വാതന്ത്ര്യസമരവും അധിനിവേശ പ്രതിരോധവും ഭാരതത്തിൽ ശക്തിപ്പെടുത്തിയത് ഈ സന്യാസി വിപ്ലവങ്ങളാണ്. കുഭമേള വെറുമൊരു ഉത്സവ വൈബല്ല. അതൊരു രാഷ്ട്രത്തെ ഉണർത്തിച്ച സ്വാതന്ത്ര്യ പ്രഖ്യാപനമാണ്.


ശ്രീ ശങ്കരന്റെ രാഷ്ട്രബോധം കൂടി ചേർന്നപ്പോൾ അതൊരു സ്വത്വ സ്വാഭിമാനത്തിന്റെ ദേശീയത സംഗമം കൂടി ആയി തീർന്നു. ഭാരതത്തിന്റ അഖണ്ഡതയും ഐക്യവും സമന്വയവും ഉറപ്പിച്ചെടുക്കുന്നതിൽ കുംഭമേളകൾ വലിയ സ്ഥാനം വഹിച്ചു.


അഘാഡകളിലെ സംന്യാസിമാര്‍ക്കും അവരുടെ പിന്തുണയുള്ള ആശ്രമങ്ങളിലെ സംന്യാസിമാര്‍ക്കും സ്‌നാനം ചെയ്യാനുള്ള പദ്ധതിയുടെ ഭാഗമാണ് കുംഭമേള.


ധർമ്മസംരക്ഷണത്തിനുള്ള ആത്മീയ ശാരീരിക സമ്പ്രദായത്തില്‍ പരിശീലനം ഉള്ള സംന്യാസി സമൂഹമാണ് അഘാഡകൾ.


ക്ഷേത്രങ്ങള്‍, ഭാരതീയ സംസ്‌കാരം, ആരാധനാ സമ്പ്രദായം, സംന്യാസ മഠങ്ങള്‍, ആശ്രമങ്ങള്‍ എന്നിവയ്‌ക്കെതിരെ ഏതാക്രമണത്തേയും നേരിടാന്‍ വേണ്ടിയാണ് ഇങ്ങനെ ഒരു സന്യാസ സൈനിക വിഭാഗം രൂപപ്പെട്ടത്. ഭാരതത്തില്‍ വൈദേശിക അക്രമികള്‍ നടത്തിയ ആക്രമണങ്ങള്‍ നേരിടുന്നതില്‍ അഘാഡകള്‍ വലിയ പങ്ക് വഹിച്ചു.


13 അഘാഡകളാണുള്ളത്. ഇതില്‍ ഏഴെണ്ണം ശങ്കരാചാര്യര്‍ സ്ഥാപിച്ച ദശനാമി പരമ്പരയില്‍പ്പെട്ടവരാണ്. ജൂന അഘാഡയാണ് ഭാരതത്തിലെ ഏറ്റവും വലുതും പുരാതനവുമായ അഘാഡ. മഹാനിര്‍വ്വാണി, നിരഞ്ജിനി അഘാഡകളും പ്രധാനപ്പെട്ടവയാണ്. ശൈവ ബ്രഹ്മചാരികളുടേതാണ് അഗ്‌നി അഘാഡ. ജൂന, മഹാനിര്‍വ്വാണി, നിരഞ്ജിനി, അഗ്‌നി, ആവാഹന്‍, ആനന്ദ്, അടല്‍ എന്നിവയാണ് ശൈവ അഘാഡകള്‍. ദിഗംബര്‍ അനി, നിര്‍മ്മോഹി അനി, ശ്രീ നിര്‍വ്വാണി അനി എന്നീ മൂന്നെണ്ണം വൈഷ്ണവ അഘാഡകള്‍. രണ്ടെണ്ണം ഉദാസീനുകളുടേതാണ്, നയാ ഉദാസീന്‍, ബഡാ ഉദാസീന്‍. സിഖ് ഗുരുവായ ഗുരുനാനാക് ദേവിനെ ആചാര്യനായി കരുതി ആദരിക്കുന്നവരാണിവര്‍. ഇനിയൊന്നുള്ളതാണ് നിര്‍മ്മല്‍ അഘാഡ. മൊത്തം 13 അഘാഡകള്‍ ആണ് കുംഭമേളയില്‍ പങ്കെടുക്കുന്നതും അതിന്റെ നടത്തിപ്പില്‍ പ്രധാന പങ്ക് വഹിക്കുന്നതും.


എട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തന്നെ പൂജനീയ ജഗത്ഗുരു ശങ്കരാചാര്യർ ഏഴ് അഖാഡകൾ സ്ഥാപിച്ചു. മഹാനിർവാണി, നിരഞ്ജനി, ജുന, അടൽ, അവഹൻ, അഗ്നി, ആനന്ദ് അഖാഡ എന്നിവ എട്ടാം നൂറ്റാണ്ടിന്റെ ആരംഭത്തിലാണ്. 547 ൽ അബാന സ്ഥാപിച്ചതാണ് അഖാഡയുടെ ആദ്യകാല സ്ഥാപനം. 


സിഖ് ഗുരുക്കന്മാരുടെ "നിർമ്മൽ പന്ഥ്" നിർമ്മൽ അഖാഡ. "സിഖ് സമൂഹത്തെ താണ്ടി വേണം സനാതന ധർമ്മത്തെ തൊടാൻ" എന്നതായിരുന്നു ഗുരു നാനാക്ക് മുതൽ ഗുരു ഗോവിന്ദസിംഹൻ വരെയുള്ളവർ സിഖ് സമൂഹത്തെ പഠിപ്പിച്ചത്. അയോദ്ധ്യ രാമക്ഷേത്ര പ്രക്ഷോഭത്തിലെ ആദ്യത്തെ FIR ബാബാ ഫക്കീർ സിംഗ് ഖൽസയുടെ പേരിലായിരുന്നു.


കിന്നർ അഖാഡയുടെ മഹാമണ്ഡലേശ്വർ ലക്ഷിമി നാരായണ ത്രിപാഠിയാണ്, ട്രാൻസ് ജെൻഡർ ആണ്.


ദേശീയ നവോത്ഥാന പ്രവർത്തനവും ഭാരതം നേരിടുന്ന വെല്ലുവിളികളേയും ഒരേ പോലെ നേരിട്ടവരാണ് ഈ സന്യാസി ശ്രേഷ്ഠന്മാർ. ആക്രമണങ്ങൾ നേരിട്ട് ഇന്നും ധർമ്മോദ്ധാരണത്തിനായി നിലനിൽക്കുന്ന പരമ്പരയാണ് ജൂനാ അഖാഡ. 


ഭാരതത്തിലെ മുസ്ലീം ബ്രിട്ടീഷ് അധിനിവേശ ഭരണത്തിനെതിരെ അഖാഡകൾ ഒത്തുചേർന്ന് പ്രവർത്തിച്ചു.


1565 ൽ മധുസൂദന സരസ്വതിയുടെ നേതൃത്വത്തിൽ അക്രമങ്ങളെ ചെറുക്കാനും ജനങ്ങളെ സംരക്ഷിക്കാനുമുള്ള സായുധ സൈനിക ശക്തിയായി അഖാഡകൾ തയ്യാറാക്കാൻ തുടങ്ങി. 


1915 ൽ ഹരിദ്വാറിലെ കുംഭമേളയിൽ മദൻ മോഹൻ മാളവ്യജി, സ്വാമി ശ്രദ്ധാനന്ദൻ, ലാല ലജ്പത് റായി മഹാത്മാ ഗാന്ധി എന്നിവരടങ്ങുന്ന പ്രൗഡഗംഭീരമായ വേദിയിലാണ് ഹിന്ദു മഹാസഭ പിറന്നത്.


1664 ൽ ഔറംഗസീബ് വാരാണസി ആക്രമിച്ചപ്പോൾ കാത്തു രക്ഷിച്ചത് ഈ സന്യാസിമാരാണ്. അന്ന് ഔറംഗസീബിന്റെ മുഗളപ്പട തോറ്റോടി. പിന്നീട് 1669 ൽ വീണ്ടും ഔറങ്ങസീബ് വലിയൊരു സൈന്യത്തെ വാരാണസി കീഴടക്കാനയച്ചു, 40000 അധികം നാഗസാധുകളാണ് ആ യുദ്ധത്തിൽ കൊല്ലപ്പെട്ടത്. ഔറങ്ങസീബ് വാരാണസി കീഴടക്കിയ അഹങ്കാരത്തിൽ പ്രയാഗ് കുംഭമേള തടയാൻ ശ്രമിച്ചുവെങ്കിലും നാഗ സാധുകളുടെ ത്രിശൂലത്തിന് മുൻപിൽ പിടിച്ചു നിൽക്കാനായില്ല. സാധുക്കൾക്കൊപ്പം മറാത്താ സൈന്യം കൂടി ചേർന്നതോടെ സാധുകൾ കാശി തിരിച്ചു പിടിച്ചു. പിന്നീടാണ് ഉജ്ജയിനിയിലെ അഹല്യാ ഭായ് ഹോൾക്കറുടെ നേതൃത്വത്തിൽ കാശി ക്ഷേത്രം പുനർനിർമ്മിച്ചത്.


1666 ൽ ഹരിദ്വാറിലെ കുംഭമേളയും ഔറംഗസീബ് ആക്രമിച്ചു. മുഗൾ സൈന്യത്തിനെതിരെ സന്യാസിമാർ സംഘടിച്ച് യുദ്ധം ചെയ്തു പരാജയപ്പെടുത്തി.


1748 ലും 1757 ലും മഥുരയേയും വൃന്ദാവനത്തേയും തകർത്ത് ആയിരങ്ങളെ കൊന്നൊടുക്കി മുന്നേറിയ അഹ്മദ്ഷാ ആബാദലിയുടെ ഇസ്ലാമിക ആക്രമണത്തെ ഗോകുലത്തിൽ വെച്ചു തടഞ്ഞത് നഗ്‌നദേഹത്തോടെ ചിതാഭസ്മമണിഞ്ഞ് ത്രിശൂലം കൈയ്യിലേന്തി നിൽക്കുന്ന നാഗാ സാധുകളായിരുന്നു. നഗ്നദേഹികളായ ഇവർ എന്ത് ചെയ്യുമെന്ന് ഇസ്ലാമിക ആക്രമണകാരികൾ ചിന്തിച്ച് നിൽക്കുമ്പോഴേക്കും കാലഭൈരവന്റെ പടയാളികൾ അഫ്ഗാൻ പടയുടെ തലയരിഞ്ഞിട്ടു.


1751 മുതൽ 1753 വരെ നാഗ സന്യാസിയായ രാജേന്ദ്ര ഗിരിയുടെ നേതൃത്വത്തിൽ 32 ഗ്രാമങ്ങളിൽ നിന്ന് മുഗൾ ഭരണം തൂത്തെറിഞ്ഞു.


1751 ൽ അഹമ്മദ് ഖാൻ പ്രയാഗ് അക്രമിച്ച് വൻ കൊള്ള നടത്തുകയും നാലായിരത്തോളം സ്ത്രീകളെ തട്ടിക്കൊണ്ടുപോവുകയും ചെയ്തു. അന്ന് ത്രിവേണി സംഗമത്തിൽ തടിച്ചു കൂടിയ ആറായിരത്തിലേറെ നാഗ സന്യാസിമാർ അഫ്ഗാൻ സൈന്യത്തെ ആക്രമിക്കുകയും സ്ത്രീകളെ മോചിപ്പിക്കുകയും  ചെയ്തു.


1855 ൽ ഹരിദ്വാർ കുംഭമേളയിൽ വച്ചാണ് ഓമാന്ദ്‌ ജിയും അദ്ദേഹത്തിന്റെ ഗുരു പൂർണാനന്ദ്‌ ജിയും ചേർന്ന് ബ്രിട്ടീഷ് ഭരണത്തിനെതിരെ സ്വാതന്ത്ര്യ സമരത്തിനായ് ഒരു പദ്ധതി തയ്യാറാക്കിയത്. രാജ്യമെമ്പാടും ഒത്തുകൂടിയ സന്ന്യാസി സംഗമത്തിലൂടെ പദ്ധതി ഭാരതത്തിലുടനീളം പ്രചരിപ്പിക്കുകയും ചെയ്തു. ഇതാണ് 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരം. ബ്രിട്ടീഷ് ഭരണ നേതൃത്വം കുംഭമേള നഗരിയെ ഇല്ലാതാക്കാൻ ശ്രമിച്ചിരുന്നു.


1858 ൽ പ്രയാഗ് കുംഭമേളയിൽ ദശാനാമി സന്യാസി ക്യാമ്പിൽ വച്ച് നാനാസാഹേബ്, ധുന്ധു പന്ത്, ബാലസഹെബ് പേഷ്വ, അജ്മുള്ള ഖാൻ, കുൻവർസിംഗ് എന്നിവർ വൈദേശിക ശക്തിയെ ഭാരതത്തിൽ നിന്ന് ഉന്മൂലനം ചെയ്യുമെന്ന് പ്രതിജ്ഞ ചെയ്തു. ഇതിൽ നൂറുകണക്കിന് സന്ന്യാസിമാരും പങ്കെടുത്തു.


ദക്ഷിണാഫ്രിക്കയിൽ നിന്ന് മടങ്ങിയെത്തിയ മഹാത്മാ ഗാന്ധിജി പങ്കെടുത്ത ആദ്യ പൊതു പരിപാടി കുംഭമേള ആയിരുന്നു.


അയോധ്യയിലെ ക്ഷേത്രം തകർത്ത് അതിനുമുകളിൽ വിദേശ അക്രമിയായ ബാബർ പണിത കെട്ടിടം പൊളിച്ച് വീണ്ടും പഴയ ആ ക്ഷേത്രം തന്നെ അവിടെ വരണം എന്ന് തീരുമാനിച്ചതും പ്രക്ഷോഭം നയിച്ചതും നിയമവഴികളിൽ സഞ്ചരിച്ചതും അഘാഡകൾ ആയിരുന്നു.


ബ്രിട്ടീഷുകാർക്കെതിരെ സംഘടിതമായ ആദ്യത്തെ സമരം നടന്നത് 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിനും മുൻപ് 1700 ൽ ബംഗാളിലെ സന്ന്യാസികളുടെ നേതൃത്വത്തിലായിരുന്നു. ബംഗാളിലെ സന്യാസിമാർ 18 ആം നൂറ്റാണ്ടിൻ്റെ അവസാനത്തിൽ പണ്ഡിറ്റ് ഭാബാനി ചരൺ പഥക്കിൻ്റെ നേതൃത്വത്തിൽ ജൽപായ്ഗുരിയിലെ മുർഷിദാബാദ് , ബൈകുന്തപൂർ വനാന്തരങ്ങളിൽ സ്വാതത്ര്യ പ്രക്ഷോഭങ്ങൾ നടത്തിയിരുന്നു. 1799 ലെ ചുവാർ കലാപവും 1855-56 ലെ സന്താൽ കലാപവും ഉത്തമ സമരങ്ങളായിരുന്നു. ബങ്കിം ചന്ദ്ര ചാറ്റർജി എഴുതിയ ആനന്ദമഠം (1882), ദേവി ചൗധുരാനി (1884) എന്നീ ബംഗാളി നോവലുകളിലാണ് കലാപത്തെക്കുറിച്ചുള്ള ഏറ്റവും നല്ല ഓർമ്മപ്പെടുത്തൽ ഉണ്ടായത്. സുപ്രസിദ്ധമായ വന്ദേമാതരം എന്ന ഗാനം ആനന്ദമഠം എന്ന നോവലിൽ നിന്നും വന്നതാണ്.


ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ നികുതി ചുമത്തൽ മൂലം കഷ്ടത്തിലായ ബംഗാളിലെ കർഷകരെ സംഘടിപ്പിച്ചായിരുന്നു സന്ന്യാസികൾ കമ്പനിക്കെതിരെ യുദ്ധത്തിനിറങ്ങിയത്.


1770 ലും 1771 ലും 1784 ലും ഗംഭീരയുദ്ധങ്ങൾ നടന്നു. 1763 മുതൽ 1802 വരെ തുടർച്ചയായ യുദ്ധങ്ങൾ. ലക്ഷക്കണക്കിന് സന്ന്യാസികളും ഗ്രാമീണരും ഈ യുദ്ധങ്ങളിൽ ഭാരതാംബയ്ക്ക് വേണ്ടി ജീവത്യാഗം ചെയ്തിട്ടുണ്ട്. 1770-71 ൽ ആരംഭിച്ച സന്ന്യാസി കലാപമാണ് ഇന്ത്യൻ സ്വാതന്ത്ര്യ സമരങ്ങളുടെ തുടക്കം.


നാഗസന്ന്യാസിമാരുടെ ഒത്തുകൂടലും ആയുധ പരിശീലനവും വസ്ത്രമുപേക്ഷിച്ചുള്ള സമ്പ്രദായവും ബ്രിട്ടീഷുകാരെ ഏറെ ചൊടിപ്പിച്ചു. 1771-ൽ വാറൽ ഹേസ്റ്റിങ്സ് ഒരു കാരണവുമില്ലാതെ, നൂറ്റമ്പത് സന്ന്യാസിമാരെ കൊല്ലാൻ ഉത്തരവിട്ടു.


അകാരണമായി കൂട്ടക്കൊല നടത്തിയ ഭരണകൂടത്തിനെതിരെ 1500 ഓളം വരുന്ന സന്ന്യാസികൾ നേരിട്ട് യുദ്ധത്തിനിറങ്ങി. അമ്പും വില്ലും കുന്തവും വാളും കഠാരയുമായിരുന്നു സന്ന്യാസി സൈന്യത്തിൻ്റെ ആയുധങ്ങൾ. തോക്കും പീരങ്കികളുമായി ഇവരെ ബ്രിട്ടീഷ് സൈന്യം, ക്യാപ്റ്റൻ തോമസിൻ്റെ നേതൃത്വത്തിൽ നേരിട്ടപ്പോൾ തുടക്കത്തിൽ, സന്ന്യാസിസൈന്യം ചിതറിപ്പോയെങ്കിലും ഒളിത്താവളങ്ങളിൽ ഒത്തുകൂടി ഗറില്ലാ യുദ്ധമുറകളിലൂടെ ബ്രിട്ടനെ നേരിട്ടു. ബംഗാളിൽ ജായ്പായ് ഗുരിയിലെ മൂർഷിദാബാദ്, ബൈകുന്ത് പുർ തുടങ്ങിയ ഇടങ്ങളിലെ വനങ്ങളിൽ തമ്പടിച്ച സന്ന്യാസിസൈന്യം ബ്രിട്ടീഷ് സൈന്യത്തിനെതിരെ യുദ്ധം ചെയ്തു. ഗംഗാ ബ്രഹ്മപുത്രാ നദീതടങ്ങളിലെ ഒളിത്താവളങ്ങളിൽ നിന്നും പുറത്തുവന്ന് ആക്രമണങ്ങൾ നടത്തി തോക്കും പീരങ്കികളും പിടിച്ചെടുത്തു, ബ്രിട്ടീഷ് ഭരണകൂടം കൈവശം വെച്ച മില്ലുകളും ഫാക്ടറികളും ആക്രമിച്ച് കീഴടക്കി, അവിടെനിന്ന് കിട്ടിയതെല്ലാം ഗ്രാമീണർക്ക് വിതരണം ചെയ്തു. യുദ്ധത്തിൽ വിജയം സന്ന്യാസിസമൂഹത്തിനായിരുന്നു. തങ്ങളെ ആക്രമിക്കാൻ നേതൃത്വം നൽകിയ ക്യാപ്റ്റൻ തോമസിനെ സന്ന്യാസികൾ പിടികൂടി വധിച്ചു. പണ്ഡിറ്റ് ഭവാനിചരൺ പഥക്കിൻ്റെ നേതൃത്വത്തിലായിരുന്നു പ്രധാന യുദ്ധങ്ങൾ. 1791ലെ യുദ്ധത്തിൽ അദ്ദേഹം ജീവത്യാഗം ചെയ്തപ്പോൾ ദേവി ചൗധുറാണി എന്ന ധീരവനിത യുദ്ധത്തിൻ്റെ നേതൃത്വം ഏറ്റെടുത്തു.


ഇളകിമറിഞ്ഞൊഴുകുന്ന കൊളേറിയ തീസ്ത നദിയിൽ, പാതിരാവിൽ തോണിയും ബോട്ടുമിറക്കി വന്ന്, അപ്രതീക്ഷിത ആക്രമണങ്ങളിലൂടെ സന്ന്യാസികൾ ബ്രിട്ടനെ വശംകെടുത്തി. തിരിച്ചടിക്കാനാവും മുമ്പ് ഇവർ കോൾകൊണ്ട നദിയിൽ ബോട്ടിലേറി കാട്ടിൽ അപ്രത്യക്ഷമാകും. സാധനകളിലൂടെ നേടിയ മറ്റ് പല സിദ്ധികളും സന്ന്യാസികൾ യുദ്ധത്തിൽ ഫലപ്രദമായി ഉപയോഗിച്ചു.


1773 ൽ നടന്ന കലാപങ്ങൾക്കിടയിൽ വാറൽ ഹേസ്റ്റിങ്‌സ്, ബംഗാളിലേയും ബീഹാറിലേയും എല്ലാ സന്ന്യാസിമാരേയും പുറത്താക്കാൻ ഉത്തരവിട്ടു. തുടർന്നു നടന്ന കലാപത്തിൽ, സന്ന്യാസിമാർ ബോഗ്റ, മിമൻസിങ് എന്നീ സ്വതന്ത്ര പ്രവിശ്യകൾ സ്ഥാപിച്ച് ബ്രിട്ടീഷ് സൈന്യത്തെ വെല്ലുവിളിച്ചു. മിമൻസിങ്ങും ധാക്കയും രംഗ്പൂരും ബോഗ്റയും അടങ്ങുന്ന ഇടങ്ങളിൽ ഉറച്ചു നിന്ന് പോരാടിയ സന്ന്യാസികൾ ബ്രിട്ടൻ്റെ ഉറക്കം കെടുത്തി.


1764 ലെ ബക്സർ യുദ്ധമാണ് നമ്മളെ പഠിപ്പിച്ച ചരിത്രകാരൻമാർ അംഗീകരിച്ച ആദ്യയുദ്ധമെങ്കിലും, യഥാർത്ഥ യുദ്ധം 1700 ൽ തുടങ്ങിയിരുന്നു. 1757 ലെ പ്ലാസി യുദ്ധത്തിനു ശേഷം സന്ന്യാസി - ഈസ്റ്റിന്ത്യാ കമ്പനിയുദ്ധങ്ങൾ അതിൻ്റെ പാരമ്യത്തിലെത്തി. 1799 ൽ നടന്ന ചുവാർ കലാപവും 1855-ൽ നടന്ന സന്താൾ കലാപവും സന്ന്യാസിമാർ നടത്തിയ യുദ്ധത്തിൽനിന്നും പ്രചോദനം ഉൾക്കൊണ്ടായിരുന്നു. 1820 വരെ സന്ന്യാസികൾ കോളനിവത്ക്കരണത്തിനെതിരെ ചെറുത്തുനിൽപ് തുടർന്നു.


ഇന്ന്, ഭാരതത്തിൽ ജനിച്ച് ജീവിച്ച്, പിറന്ന നാടിനെ കുറ്റം പറയുന്ന അനേകരെപ്പോലെ, അന്നും രാജ്യത്തെ ഒറ്റുന്ന അനേകർ ഉണ്ടായിരുന്നു. ഈ ദേശദ്രോഹികളെ കൂട്ടുപിടിച്ച് സന്ന്യാസികൾക്കെതിരെ താത്ക്കാലിക വിജയം ബ്രിട്ടൻ നേടി.


മുഗൾ കാലഘട്ടത്തിൽമാത്രം, യുദ്ധങ്ങളിൽ, ഏതാണ്ട് ഇരുപത് ലക്ഷത്തോളം സന്ന്യാസികൾ മുഗള ക്രൂരതയ്ക്ക് ഇരയായി ജീവത്യാഗം ചെയ്തിട്ടുണ്ട്. ബ്രിട്ടീഷുകാർക്ക് ജയിൽ, അറസ്റ്റ് തുടങ്ങിയ രീതികളായിരുന്നെങ്കിലും അഞ്ച് ലക്ഷത്തോളം സന്ന്യാസികൾ ഈ കാലത്തും ജീവൻ വെടിഞ്ഞിട്ടുണ്ട്.


ഭാരതത്തിൻ്റെ ആത്മാഭിമാനം രക്ഷിക്കാൻ ഇരുപത് ലക്ഷത്തോളം സന്ന്യാസിമാരാണ് വീരചരമം പ്രാപിച്ചിരിക്കുന്നത്.


ഓരോ കുംഭമേളയിലും 'എങ്ങനെ ഭാരതാംബയെ മോചിപ്പിക്കാം' എന്ന ചർച്ചയായിരുന്നു നടന്നത്. ഭഗത് സിംഗിനേയും രാജ്ഗുരുവിനെയും സുഖ്ദേവിനെയും മറ്റനേകം നേതാക്കളേയും സന്ന്യാസികൾ പ്രത്യേകം ക്ഷണിച്ച് വരുത്തി കുംഭമേളയിൽവെച്ച് പദ്ധതികൾ ആസൂത്രണം ചെയ്തതായും പറയപ്പെടുന്നു. 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിൻ്റെ വിത്ത് വീണതുപോലും ഒരു കുംഭമേളയിലാണ്.


ധർമ്മത്തേക്കുറിച്ച് കൃത്യമായ ധാരണയുള്ള ജ്ഞാനികളാണ് കുംഭമേള നടത്തിപ്പിലെ അഘാഡകളുടെ തലപ്പത്ത് ഇരിക്കുന്നത്. മഹന്ത്, മണ്ഡലേശ്വർ, മഹാമണ്ഡലേശ്വർ തുടങ്ങി ജ്ഞാനികളുടെ വലിയൊരു നിരതന്നെയാണ് ഈ സൈന്യത്തെ നയിക്കാനും ദിശാബോധം നൽകാനും സദാ ജാഗരൂകരായി ഇരിക്കുന്നത്.


പണ്ഡിതന്മാരാണെങ്കിലും, നിരായുധരും സമാധാനപ്രിയരുമായ ഭാരത സമൂഹത്തിന് ശൈവ വൈഷ്ണവ അഖാഢകളിലെ സായുധ സന്ന്യാസിമാർ വലിയ സംരക്ഷണമാണ് നൽകിയത്. 


ഈ അഖാഡകൾ കാരണം ഇസ്‌ലാമിന്റെ ആക്രമണം സിന്ധിന്റെ അതിർത്തിയിൽ നിർത്താൻ കഴിഞ്ഞെന്നത് ചരിത്രപരമായ വസ്തുതയാണ്.


അഖാഡകളുമായി ബന്ധപ്പെട്ട മിക്കവാറും എല്ലാ സന്ന്യാസിമാരും വിശുദ്ധ വേദങ്ങളിലും ആയുധങ്ങളിലും ഒരേ പോലെ വിദഗ്ധരാണ്.


അഖിൽ ഭാരതീയ അഖാഡ പരിഷത്ത് ABAP ഹിന്ദു സമൂഹത്തിലെ അഖാഡ സമ്പ്രദായത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഭാരതത്തിലെ സന്യാസികളുടെ ഐക്യ സംഘടനകളിലൊന്നാണ്. നിർമോഹി അഖാഡയും (അയോധ്യയിലെ രാമജന്മഭൂമി തർക്കത്തിൽ ഉൾപ്പെട്ടിട്ടുണ്ട്) ശ്രീ ദത്താത്രേയ അഖാഡയും അതിന്റെ ഭാഗമായ രണ്ട് അഖാഡകളാണ്. കേരളത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ട ആദിശങ്കര അദ്വൈത അഖാഡയും ഇപ്പോൾ അഖാഡ പരിഷത്തിൻ്റെ ഭാഗമാണ്.


ഒരു അഖാഡയുമായി ബന്ധപ്പെട്ട എല്ലാ സന്ന്യാസിമാരും കുംഭമേളയിലെ ഒരിടത്ത് താമസിക്കുന്നു, അവിടെ അവർ പരസ്പരം ചർച്ചകൾ നടത്തി ഭാവി കാര്യങ്ങൾ ആസൂത്രണം ചെയ്യുന്നു.


2025 ലെ കുംഭമേളയിലും സർവ്വ മേഖലയിലും ഭാരതത്തെ കുറിച്ച് നിരവധി ചർച്ചകളും സംവാദങ്ങളും നടന്നു കഴിഞ്ഞു. 


നമ്മുക്ക് കാണാം... രാഷ്ട്ര ധർമ്മ സംരക്ഷണത്തിന്റെ ആ വരും നാളുകൾ..

Sunday, 26 January 2025

Ashta Vishesham

 _*അഷ്ട വിശേഷങ്ങൾ*_ 



*അഷ്ട കരണങ്ങൾ*


1. മനസ്സ്

2. ബുദ്ധി

3. ചിത്തം

4. അഹങ്കാരം

5. സങ്കൽപം (മനസ്സിൽ)

6. നിശ്ചയം (ബുദ്ധിയിൽ)

7. അഭിമാനം (അഹങ്കാരത്തിൽ)

8. അവധാരണം (ചിത്തത്തിൽ)


*അഷ്ട കഷ്ടങ്ങൾ* 


1. കാമം

2. ക്രോധം

3. ലോഭം

4. മോഹം

5. മദം

6. മാത്സര്യം

7. ഡംഭം

8. അസൂയ


*അഷ്ട കുംഭങ്ങൾ*


1. സൂര്യഭേദം

2. ഉജ്ജായി

3. സീൽക്കാരി

4. ശീതളി

5. ഭസ്രതിക

6. ഭ്രാമരി

7. മൂർച്ഛ

8. പ്ലാവിനി

(ഇവ യോഗാഭ്യാസികൾ ശീലിക്കേണ്ടതാകുന്നു)


*അഷ്ട കോപവ്യസനങ്ങൾ* 


1. പൈശൂന്യം

2. സാഹസം

3. ദ്രോഹം

4. ഈർഷ്യ

5. അസൂയ

6. അർത്ഥദൂഷണം

7. വാഗ്ദണ്ഡം

8. പാരുഷ്യം 


*അഷ്ട ഗന്ധം* 


1. അകിൽ

2. ചന്ദനം

3. ഗുൽഗ്ഗുലു

4. മാഞ്ചി

5. കുങ്കുമം

6. കൊട്ടം

7. രാമച്ചം

8. ഇരുവേലി

(ആയുർവ്വേദം)


*അഷ്ട ഗുണങ്ങൾ* *[1]* 


1. ഭൂതദമ

2. ക്ഷമ

3. അനസൂയ

4. ഗൗരവം

5. അനായാസം

6. മംഗളം

7. അകാർപ്പണ്യം (കൃപണത്വമില്ലായ്മ)

8. അസ്പൃഹ (ഇച്ഛയില്ലായ്മ)


*അഷ്ട ഗുണങ്ങൾ [2]*


1. ബുദ്ധിബലം

2. കുലശുദ്ധി

3. ദമം

4. പഠിത്തം

5. പരാക്രമം

6. മിതഭാഷണം

7. ദാനം

8. കൃതജ്ഞത


*അഷ്ട ഗുണങ്ങൾ [3]* 


1. അസൂയയില്ലായ്മ

2. ഋജുത്വം

3. ശുചിത്വം

4. സന്തോഷം

5. ഭാഷണഭംഗി

6. ദമം

7. സത്യം

8. ഇളക്കമില്ലായ്മ


*അഷ്ട ചൂർണ്ണം* 


1. ചുക്ക്

2. മുളക്

3. തിപ്പലി

4. അയമോദകം

5. ജീരകം

6. കരിംജീരകം

7. ഇന്തുപ്പ്

8. കായം

(അഷ്ടാംഗഹൃദയം)


*അഷ്ട താരിണി* 


1. താര

2. ഉഗ്ര

3. മഹോഗ്ര

4. വജ്ര

5. കാളി

6. സരസ്വതി

7. കാമേശ്വരി

8. ചാവുണ്ഡ

(തിരിണി ദേവിയുടെ എട്ടു രൂപങ്ങൾ)


*അഷ്ട ദിക്കുകൾ* 


1. കിഴക്ക്

2. തെക്കുകിഴക്ക്

3. തെക്ക്

4. തെക്കുപടിഞ്ഞാറ്

5. പടിഞ്ഞാറ്

6. വടക്കുപടിഞ്ഞാറ്

7. വടക്ക്

8. വടക്കുകിഴക്ക്


*അഷ്ടദിക്പാലകന്മാർ* 


1. ഇന്ദ്രൻ

2. അഗ്നി

3. യമൻ

4. നിരൃതി

5. വരുണൻ

6. വായു

7. കുബേരൻ

8. ശിവൻ


*അഷ്ട ദിഗ്ഗജങ്ങൾ (കൊമ്പനാന)* 


1. കിഴക്ക് - ഐരാവതം

2. തെക്കുകിഴക്ക് - പുണ്ഡരീകൻ

3. തെക്ക് - വാമനൻ

4. തെക്കുപടിഞ്ഞാറ് - കുമുദൻ

5. പടിഞ്ഞാറ് - അഞ്ജനൻ 

6. വടക്കുപടിഞ്ഞാറ് - പുഷ്പദന്തൻ

7. വടക്ക് - സാർവ്വഭൗമൻ

8. വടക്കുകിഴക്ക് - സുപ്രതീകൻ


*അഷ്ട ദിഗ്ഗജങ്ങൾ (പിടിയാന)*


1. കിഴക്ക് - അഭ്രമു

2. തെക്കുകിഴക്ക് - കപില

3. തെക്ക് - പിംഗല

4. തെക്കുപടിഞ്ഞാറ് - അനുപമ

5. പടിഞ്ഞാറ് - താമ്രകർണ്ണി

6. വടക്കുപടിഞ്ഞാറ് - ശുഭ്രദന്തി

7. വടക്ക് - അംഗന

8. വടക്കുകിഴക്ക് - അഞ്ജനാവതി

9. 

*അഷ്ട ദ്രവ്യങ്ങൾ [1]* 


1. അരയാൽ

2. അത്തി

3. പ്ലാശ്

4. പേരാൽ

5. ചമത

6. എള്ള്

7. പായസം

8. നെയ്യ്

(യാഗത്തിനാവശ്യമുള്ള എട്ടു സാധനങ്ങള്‍)


*അഷ്ട ദ്രവ്യങ്ങൾ 2*


1. തേങ്ങ

2. ശര്‍ക്കര

3. തേന്‍

4. കരിമ്പ്

5. അപ്പം

6. അട

7. എള്ള്

8. പഴം

(ഹോമത്തിന് ആവശ്യമുള്ള എട്ടു സാധനങ്ങള്‍)


*അഷ്ട ദ്രവ്യങ്ങൾ [3]* 


1. കരിമ്പ്

2. മലര്‍പ്പൊടി

3. പഴം

4. അവല്‍

5. എള്ള്

6. മോദകം

7. നാളികേരം

8. മലര്‍

(ഗണപതി ഹോമത്തിന് ആവശ്യമുള്ള എട്ടു സാധനങ്ങള്‍)


*അഷ്ട ധാതുക്കൾ* 


1. സ്വർണ്ണം

2. വെള്ളി

3. ചെമ്പ്

4. വെള്ളിയം

5. നാകം

6. കാരീയം

7. ഇരുമ്പ്

8. രസം


*അഷ്ട നാഗങ്ങൾ*


1. വാസുകി

2. തക്ഷകൻ

3. കാർക്കോടകൻ

4. ശംഖൻ

5. ഗുളികൻ

6. പത്മൻ

7. മഹാപത്മൻ

8. അനന്തൻ


*അഷ്ട പ്രമാണങ്ങൾ*


1. പ്രത്യക്ഷം

2. അനുമാനം

3. ഉപമാനം

4. ശബ്ദം (ആഗമം)

5. അർത്ഥാപത്തി

6. അനുപലബ്ധി (അഭാവം)

7. സംഭവം

8. ഐതിഹ്യം


*അഷ്ട ബന്ധം*


1. ശംഖുപൊടി

2. കടുക്കാപ്പൊടി

3. ചെഞ്ചല്യേപ്പൊടി

4. കോഴിപ്പരത് (ഒരു തരം പാറ)

5. ആറ്റുമണൽ

6. നെല്ലിക്കാപ്പൊടി

7. കോലരക്ക്

8. നൂൽപ്പഞ്ഞി


*അഷ്ട ബുദ്ധി ഗുണങ്ങൾ* 


1. ശുശ്രൂഷ

2. ശ്രവണം

3. ഗ്രഹണം

4. ധാരണം

5. ഊഹം

6. അപോഹം

7. അർത്ഥവിജ്ഞാനം

8. തത്വജ്ഞാനം


*അഷ്ട ഭാര്യമാർ*


1. രുക്മിണി

2. ജാംബവതി

3. സത്യഭാമ

4. കാളിന്ദി

5. മിത്രവിന്ദാ

6. സത്യ

7. ഭദ്ര

8. ലക്ഷണ

(ശ്രീകൃഷ്ണന്റെ എട്ട് പത്നിമാർ)


*അഷ്ട മനോഗുണങ്ങൾ* 


1. പരത്വം

2. അപരത്വം

3. സംഖ്യ

4. പരിമാണം

5. പൃഥക്ത്വം

6. സംയോഗം

7. വിഭാഗം

8. വേഗം


*അഷ്ട മംഗലം* 


1. ബ്രാഹ്മണൻ

2. പശു

3. അഗ്നി

4. സ്വർണ്ണം

5. നെയ്യ്

6. ആദിത്യൻ

7. ജലം

8. രാജാവ്


*അഷ്ട മംഗല്യം* 


1. കുരവ

2. ദർപ്പണം

3. ദീപം

4. കലശം

5. വസ്ത്രം

6. അക്ഷതം

7. അംഗന

8. സ്വർണ്ണം


*അഷ്ട മന്ത്രിമാർ* 


1. ജയന്തൻ

2. ധൃഷ്ടി

3. വിജയൻ

4. സിദ്ധാർത്ഥൻ

5. അർത്ഥസാധകൻ

6. അശോകൻ

7. മന്ത്രപാലൻ

8. സുമന്ത്രൻ

(ഇക്ഷ്വാകു വംശരാജാക്കന്മാരുടെ എട്ടു മന്ത്രിമാരാകുന്നു)


*അഷ്ട മാർഗ്ഗങ്ങൾ* 


1. സമ്യഗ്ദൃഷ്ടി

2. സമ്യക്ക് സങ്കൽപം

3. സമ്യഗ്വാക്ക്

4. സമ്യക്കർമ്മം

5. സമ്യഗാജീവം

6. സമ്യഗ്വായാമം

7. സമ്യക്ക്സ്മൃതി

8. സമ്യക്ക്സമാധി

(ബുദ്ധസന്യാസിമാർ അനുഷ്ഠിക്കേണ അവസ്ഥകൾ)


*അഷ്ട മൂർത്തികൾ*


1. ഭൂമി

2. ജലം

3. വായു

4. അഗ്നി

5. ആകാശം

6. യജമാനൻ (ഹോതാവ്)

7. സൂര്യൻ

8. ചന്ദ്രൻ


*അഷ്ട യോഗിനികൾ* 


1. മാർജ്ജതി

2. കർപ്പൂരതിലകാ

3. മലയഗന്ധിനി

4. കൗമുദിക

5. ഭേരുണ്ഡ

6. മാതാലീ

7. നായകീ

8. ജയാ (ശുഭാചാരാ)

(ദുർഗ്ഗയുടെ പരിചാരികമാർ)


*അഷ്ട രാഗാദികൾ* 


1. രാഗം

2. ദ്വേഷം

3. കാമം

4. ക്രോധം

5. ലോഭം

6. മോഹം

7. മദം

8. മാഝര്യം


*അഷ്ട ലോഹങ്ങൾ*


1. സുവർണ്ണം

2. രജതം

3. താമ്രം

4. സീസകം

5. കാന്തികം

6. വംശം

7. ലൗഹം

8. തീക്ഷ്ണലൗഹം


*അഷ്ട വർഗ്ഗം* 


1. മേദ

2. മഹാമേദ

3. കാകോളി

4. ക്ഷീരകാകോളി

5. ജീവകം

6. ഇടവകം

7. ഋദ്ധി

8. വൃദ്ധി

(ഇവ ചേർന്ന കഷായം വാതശമനത്തിന്ന് നന്ന്)


*അഷ്ട വസുക്കൾ*


1. ധരൻ

2. ധ്രുവൻ

3. സോമൻ

4. അഹസ്സ്

5. അനിലൻ

6. അനലൻ

7. പ്രത്യൂഷൻ

8. പ്രഭാസൻ


*അഷ്ടവിധ കുഷ്ഠങ്ങൾ*


1. വിമർച്ചിക

2. ഭദ്രു

3. മണ്ഡലം

4. ശുക്തി

5. സിദ്ധ്മകം

6. കൃഷ്ണം

7. ശുക്ലം

8. തരുണം

(അഷ്ടാംഗഹൃദയം)


*അഷ്ട വിധ പ്രകൃത്യവസ്ഥകൾ*


1. ഭൂമി

2. വെള്ളം

3. അഗ്നി

4. വായു

5. ആകാശം

6. മനസ്സ്

7. ബുദ്ധി

8. അഹങ്കാരം


*അഷ്ട വിധ പ്രതിമകൾ*


1. ശിലാമയി

2. ധാതുമയി

3. ലോഹമയി

4. ലേപ്യ

5. ലേഖ്യ

6. മൃൺമയി

7. മണിമയി

8. മനൊമയി


*അഷ്ട വിവാഹങ്ങൾ*


1. ബ്രാഹ്മം

2. ദൈവം

3. ആർഷം

4. പ്രാജാപത്യം

5. ഗാന്ധർവ്വം

6. ആസുരം

7. രാക്ഷസം

8. പൈശാചം


*അഷ്ട വിധനായികമാർ*


1. സ്വാധീനപതിക

2. വാസകസജ്ജിക

3. വിരഹോൽക്കണ്ഠിത

4. വിപ്രലബ്ധ

5. ഖണ്ഡിത

6. കലഹാന്തരിത

7. പ്രോഷിതഭർത്തൃക

8. അഭിസാരിക


*അഷ്ടാംഗയോഗങ്ങൾ*


1. യമം

2. നിയമം

3. ആസനം

4. പ്രാണായാമം

5. പ്രത്യാഹാരം

6. ധ്യാനം

7. ധാരണ

8. സമാധി


*അഷ്ടാംഗഹൃദയം*


1. ശരീരം

2. ബാലം

3. ഗ്രഹം

4. ഊർദ്ധ്യാംഗം

5. ശല്യം

6. ദംഷ്ട്രം

7. ജരാ

8. വൃഷം

(ചികിത്സാവിധി)


*അഷ്ട ലക്ഷ്മി*


1. ആദിലക്ഷ്മി

2. ധനലക്ഷ്മി

3. ധന്യലക്ഷ്മി

4. സന്ദാനലക്ഷ്മി

5. വിജയലക്ഷ്മി

6. വിദ്യാലക്ഷ്മി

7. ധൈര്യലക്ഷ്മി

8. ഗജലക്ഷ്മി


*അഷ്ടോപായങ്ങൾ*


1. യജ്ഞം

2. ദാനം

3. വേദാദ്ധ്യയനം

4. തപസ്സ്

5. ദമം

6. സത്യം

7. ഋജുശീലം

8. ദുഷ്ടതയില്ലായ്മ

(സ്വർഗ്ഗപ്രാപ്തിക്കുള്ള ഗുണങ്ങൾ)


*​അഷ്ട ഗോപാലം*


1. ആയുര്‍ ഗോപാലം

2. സന്താന ഗോപാലം

3. രാജ ഗോപാലം

4. ദാശാക്ഷരീ ഗോപാലം

5. വിദ്യാ ഗോപാലം

6. ഹയഗ്രീവ ഗോപാലം

7. മഹാബല ഗോപാലം

8. ദ്വാദശാക്ഷര ഗോപാലം



(ശ്രീകൃഷ്ണന്‍റെ എട്ടു ഗോപാലങ്ങൾ)


കടപ്പാട്

Sunday, 12 January 2025

Sringeri Vidyashankara Temple

 🙏🙏🙏🙏🙏


ശ്രീ വിദ്യാശങ്കര ക്ഷേത്രം // ആസ്ട്രോളജി ടെമ്പിൾ...!


രാശിചക്രത്തിൻ്റെ പന്ത്രണ്ട് രാശികളുടെ രൂപങ്ങളുള്ള മണ്ഡപത്തിന് ചുറ്റും പന്ത്രണ്ട് തൂണുകൾ. ഹിന്ദു കലണ്ടറിലെ പന്ത്രണ്ട് മാസങ്ങളുടെ കാലക്രമത്തിൽ ഓരോ തൂണിലും സൂര്യൻ്റെ കിരണങ്ങൾ പതിക്കുന്ന തരത്തിലാണ് അവ നിർമ്മിച്ചിരിക്കുന്നത്. ഓരോ നിരയ്ക്കും മുകളിൽ ഒരു യാലി അതിൻ്റെ വായിൽ ഉരുളുന്ന ഒരു കല്ല് പന്ത് വച്ചിരിക്കുന്നു.


എ ഡി 1338 ലാണ് വിദ്യാശങ്കര ക്ഷേത്രം പണികഴിപ്പിച്ചത്. വിദ്യാതീർത്ഥൻ്റെ സമാധിക്ക് ചുറ്റും പണിതിരിക്കുന്ന ഈ ക്ഷേത്രം പഴയ രഥത്തോട് സാമ്യമുള്ള മനോഹരവും രസകരവുമായ ഒരു ക്ഷേത്രമാണ്. ദ്രാവിഡ ശൈലിയുടെ പൊതുവായ സവിശേഷതകളും വിജയനഗര ശൈലിയും ഇത് സമന്വയിപ്പിക്കുന്നു. സമൃദ്ധമായ ശിൽപങ്ങളുള്ള ഒരു സ്തംഭത്തിൽ നിൽക്കുന്ന ഈ ക്ഷേത്രത്തിന് ആറ് വാതിലുകളാണുള്ളത്.


ക്ഷേത്രത്തിനുള്ളിൽ, തറയിൽ, ഓരോ തൂണും ഇട്ടിരിക്കുന്ന നിഴലുകൾക്ക് അനുയോജ്യമായ വരകളാൽ ഒരു വൃത്തം വരച്ചിരിക്കുന്നു. ഇവിടെ അഞ്ച് ആരാധനാലയങ്ങളുണ്ട്. പ്രധാന ശ്രീകോവിലിൽ ശ്രീ വിദ്യാശങ്കരൻ്റെ സമാധിക്ക് മുകളിൽ ഒരു ശിവലിംഗമുണ്ട്, അത് വിദ്യാശങ്കര ലിംഗം എന്നാണ് അറിയപ്പെടുന്നത്. ബ്രഹ്മാവ്, വിഷ്ണു, ശിവൻ, ദുർഗ്ഗ എന്നിവർക്കുള്ളതാണ് മറ്റ് ആരാധനാലയങ്ങൾ. ഗാംഭീര്യമുള്ള ചതുരാകൃതിയിലുള്ള വിമാനമാണ് ഗർഭഗ്രഹത്തിൻ്റെ മുകളിൽ.


ശങ്കരാചാര്യർ തന്നെ ശാരദാംബ ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചതെന്നു വിശ്വസിക്കപ്പെടുന്ന ശാരദാംബയുടെ ചന്ദനമരത്തിൻ്റെ ഒരു വിഗ്രഹവും ഈ ക്ഷേത്രത്തിലുണ്ട്. ഈ വിഗ്രഹം, മുസ്ലീം ആക്രമണസമയത്ത് കേടുപാടുകൾ സംഭവിച്ചതായി വിശ്വസിക്കപ്പെടുന്നു, ശ്രീ വിദ്യാരണ്യൻ ശാരദാംബയുടെ നിലവിലെ സ്വർണ്ണ പ്രതിമ സ്ഥാപിച്ചു.


തുംഗ നദിയുടെ തീരത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്ര പടികളിൽ ഭക്തർക്ക് ചോറ് നൽകുന്നതിനായി കാത്തിരിക്കുന്നിടത്താണ് മത്സ്യങ്ങൾ പലപ്പോഴും കാണപ്പെടുന്നത്. ഈ മത്സ്യങ്ങളെ പവിത്രമായി കണക്കാക്കുന്നു.


കർണാടകയിലെ ചിക്കമംഗളൂരു ജില്ലയിൽ വിശുദ്ധ നഗരമായ ശൃംഗേരിയിലാണ് വിദ്യാശങ്കര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മതപരമായ പ്രാധാന്യം കൂടാതെ, ഹൊയ്‌സാല, ദ്രാവിഡ കാലഘട്ടത്തിലെ വാസ്തുവിദ്യാ ശൈലി സമന്വയിപ്പിച്ചിരിക്കുന്നതിനാൽ വാസ്തുവിദ്യ പ്രേമികൾക്ക് ക്ഷേത്രം ഒരു കണ്ണ് തുറന്നിരിക്കുന്നു.

Monday, 16 December 2024

Armenian Massacre

 തുർക്കിയിലെ ഓട്ടോമൻ മുസ്ലിം ഭരണകൂടം തങ്ങളുടെ സാമ്രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായിരുന്ന ക്രിസ്‌ത്യാനികളെ ഇല്ലായ്മ‌ ചെയ്യാൻ ആസൂത്രിതവും സംഘടിതവുമായി നടത്തിയ വംശഹത്യകൾ ലോകചരിത്രത്തിൽ കറുത്ത ഏടുകളിൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. പ്രധാനമായും മൂന്നു വംശഹത്യകളാണ് തുർക്കി നടപ്പിലാക്കിയത്: അർമേനിയൻ വംശഹത്യ, അസീറിയൻ വംശഹത്യ, ഗ്രീക്ക് വംശഹത്യ, ബൾഗേറിയൻ കൂട്ടക്കൊലയും മൗണ്ട് ലെബനോനിലെ കൃത്രിമക്ഷാമം സൃഷ്‌ടിച്ച മരണങ്ങളും വംശഹത്യയെന്നു വിശേഷിപ്പിക്കാവുന്ന ചരിത്രസംഭവങ്ങളാണ്. ക്രിസ്‌ത്യാനികളെ തങ്ങളുടെ സാമ്രാജ്യത്തിൽനിന്ന് ഉന്മൂലനം ചെയ്യാൻ തുർക്കി നടത്തിയ വംശഹത്യകളുടെ വിശദാംശങ്ങളിലേക്ക് കടക്കാം.


1. *അർമേനിയൻ വംശഹത്യ (1914-1923) ‍* 


തുർക്കിയിലെ ഇസ്ലാമിക ഭരണകൂടം, അവരുടെ രാജ്യത്തുണ്ടായിരുന്ന 15 ലക്ഷത്തിലധികം അർമേനിയൻ ക്രിസ്‌ത്യാനികളെ 1914-നും 1923-നുമിടയിൽ നിഷ്‌ഠൂരമായ രീതിയിൽ കൊന്നൊടുക്കിയതിനെയാണ് അർമേനിയൻ വംശഹത്യ എന്നു വിളിക്കുന്നത്. ആസൂത്രിതമായ ഈ വംശഹത്യയ്ക്കു മുമ്പുതന്നെ തുർക്കി, ക്രിസ്ത്യാനികളുടെ മേലുള്ള പീഡനം ആരംഭിച്ചിരുന്നു. പതിനാറാം നൂറ്റാണ്ടിൽ ഓട്ടോമൻ തുർക്കികൾ അർമേനിയൻ ക്രിസ്ത്യാനികളുടെ പ്രദേശം കീഴടക്കിയതോടെയാണ് പീഡനങ്ങളുടെ തുടക്കം. ആദ്യ കാലങ്ങളിൽ ചെറിയ തോതിൽ സ്വാതന്ത്ര്യം അനുവദിച്ചിരുന്നെങ്കിലും 'അവിശ്വാസികൾ' (infidels) ആയിട്ടാണ് ക്രിസ്‌ത്യാനികളെ അവർ കണക്കാക്കിയിരുന്നത്. പത്തൊൻപതാം നൂറ്റാണ്ടായപ്പോൾ പീഡനങ്ങളുടെ അളവ് വർദ്ധിച്ചു. അതിനെതുടർന്നാണ് 1894 മുതൽ 1896 വരെ ക്രൂരമായ ഹമീദിയൻ കൂട്ടക്കൊല അരങ്ങേറിയത്. അതിനാൽ അർമേനിയൻ വംശഹത്യയെക്കുറിച്ച് അറിയും മുമ്പേ ഹമീദിയൻ കൂട്ടക്കൊലയെക്കുറിച്ച് അറിയേണ്ടതുണ്ട്.


 *ഹമീദിയൻ വംശഹത്യ (1894-1896) ‍* 


തുർക്കികളും കുർദ്ദുകളും ചേർന്ന് ഓട്ടോമൻ സാമ്രാജ്യത്തിലെ അർമേനിയൻ ക്രിസ്‌ത്യാനികൾക്കെതിരെ 1894-നും 1896-നും ഇടയ്ക്ക് നടത്തിയ വിവിധ കൂട്ടക്കൊലകളാണ് ഹമീദിയൻ കൂട്ടക്കൊല എന്ന് അറിയപ്പെടുന്നത്. അന്നത്തെ ഓട്ടോമൻ സുൽത്താനായിരുന്ന അബ്ദുൾ ഹമീദ് രണ്ടാമന്റെ ഉത്തരവിൻ പ്രകാരം ഇതു നടത്തിയതിനാലാണ് ഹമീദിയൻ കൂട്ടക്കൊല എന്ന് ഇതിനു പേരു വന്നത്.


ജന്മനാട്ടിൽ അടിമകളെപ്പോലെ കഴിയേണ്ടിവന്ന അർമേനിയക്കാരുടെ ദേശീയബോധം ഉടലെടുത്ത പശ്ചാത്തലത്തിലായിരുന്നു ഈ ആക്രമണങ്ങൾ. ആദ്യം അർമേനിയക്കാരുടെമേൽ ചില പ്രത്യേക നികുതികൾ ഏർപ്പെടുത്തി. പക്ഷേ, അത് അടയ്ക്കാൻ സാസുൺ പ്രദേശത്തെ അർമേനിയക്കാർ വിസമ്മതിച്ചതോടെ തുർക്കികളും കുർദ്ദുകളും അവരുടെമേൽ ക്രൂരമായ ആക്രമണം അഴിച്ചുവിട്ടു. അവരുടെ ഗ്രാമങ്ങൾ കത്തിക്കുകയും ആയിരക്കണക്കിന് അർമേനിയക്കാരെ കൊല്ലുകയും ചെയ്‌തു. 1894-ലാണ് ഇത് നടന്നത്.


1895 സെപ്റ്റംബറിൽ, ഇസ്‌താംബൂളിൽ നടന്ന ഒരു പ്രതിഷേധ പ്രകടനത്തെ തുടർന്ന് നിരവധി കൂട്ടക്കൊലകൾ അരങ്ങേറി. 1895 ഡിസംബറിൽ അതു മൂർദ്ധന്യാവസ്ഥയിലെത്തി. ഉർഫാ കത്തീഡ്രലിൽ അഭയം തേടിയ 3,000 അർമേനിയൻ ക്രിസ്ത്യാനികളെ മുസ്ലീം ഭരണകൂടം ജീവനോടെ ചുട്ടെരിച്ചതാണ് അവയിൽ ഏറ്റവും ഭീകരമായത്.


ഉർഫാ (സർലിഉർഫാ) നഗരത്തിൻ്റെ പഴയ പേര് ഏദേസ എന്നായിരുന്നു; സുറിയാനി ക്രിസ്‌ത്യാനികളുടെ ഏറ്റവും പ്രധാനപ്പെട്ട നഗരങ്ങളിലൊന്ന്. അർമേനിയൻ അക്ഷരമാല കണ്ടുപിടിച്ചത് ഈ നഗരത്തിലാണ് എന്നു കരുതപ്പെടുന്നു. അവിടുത്തെ പ്രസിദ്ധമായ വി. പത്രോസിന്റെയും വി. പൗലോസിൻ്റെയും പേരിലുള്ള അസീറിയൻ ദൈവാലയം ഇപ്പോൾ ഇസ്ലാമിൻ്റെ ഹാരാൻ യൂണിവേഴ്സിറ്റിയാണ്. ഒരു കാലത്ത് ഉർഫാ നഗരത്തിൽ ഏകദേശം മുന്നൂറോളം ക്രിസ്ത‌്യൻ ദേവാലയങ്ങളും ആശ്രമങ്ങളും ഉണ്ടായിരുന്നു. ഇന്ന് അവയിൽ ഒന്നുമില്ല; എല്ലാം നശിപ്പിക്കപ്പെട്ടിരിക്കുന്നു. പകരം എല്ലായിടത്തും മോസ്‌കുകളാണ്. കൊറീണ ഷട്ടക് (Corinna Shattuck) എന്ന അമേരിക്കൻ വിദ്യാഭ്യാസ മിഷനറി പ്രവർത്തക, അക്രമാസക്തരായ മുസ്ലീം ജനക്കൂട്ടത്തിനു മുമ്പിൽനിന്ന് അമേരിക്കൻ പതാക ഉയർത്തിപ്പിടിച്ച്, അന്നത്തെ ആക്രമണങ്ങൾക്കിടയിൽ അർമേനിയൻ സ്ത്രീകളെയും കുട്ടികളെയും രക്ഷപ്പെടുത്തിയ ചരിത്രം പ്രസിദ്ധമാണ്.


 *അർമേനിയൻ വംശഹത്യയുടെ തുടക്കം ‍* 


വംശഹത്യ നേരിടുന്നതിനുമുമ്പ് സാമ്പത്തികമായി വളരെയധികം ഉയർന്ന നിലയിലായിരുന്നു അർമേനിയക്കാർ. അർമേനിയൻ പാർലമെൻ്റേറിയനും എഴുത്തുകാരനുമായ ക്രിക്കോർ സൊഹാറബ് 1913-ൽ ഇങ്ങനെ എഴുതിയിരിക്കുന്നു: “തുർക്കിയിൽനിന്ന് ഇറക്കുമതി ചെയ്യുന്നവരിലെ 166 പേരിൽ 141 പേരും അർമേനിയക്കാരാണ്. തുർക്കികൾ 13 മാത്രം. 9800 വ്യാപാരശാലകളിൽ 6,800 അർമേനിയക്കാരുടേതും 2550 എണ്ണം തുർക്കികളുടേതും. 150 കയറ്റുമതിക്കാരിൽ 127 അർമേനിയക്കാരും 23 തുർക്കികളും. 153 വ്യവസായികളിൽ 130 അർമേനിയക്കാരും 20 തുർക്കികളും. 37 ബാങ്കുകാരിൽ 32 പേർ അർമേനിയക്കാർ''. ഇത്രയും സാമ്പത്തിക ഭദ്രതയുള്ളവരായിരുന്നു അർമേനിയക്കാർ. ഇതിനിടയിൽ സംഭവിച്ച മൂന്നു പ്രധാന സംഭവങ്ങൾ അർമേനിയൻ വംശഹത്യയിലേക്കു നയിച്ചു.


 1. 1912-1913    കാലഘട്ടത്തിൽ നടന്ന ബാൽക്കൺ യുദ്ധത്തിലെ തുർക്കിയുടെ   പരാജയവും ഭൂപ്രദേശം     നഷ്ടപ്പെടലും.


2. യുവതുർക്കികൾ നടത്തിയ പട്ടാളഭരണ അട്ടിമറി.


3. ഒന്നാം ലോകമഹായുദ്ധത്തിന്റെ ആരംഭം. ‍


അർമേനിയക്കാർ ബാൽക്കൺ യുദ്ധത്തിൽ ശത്രുപക്ഷത്തിൻ്റെ ഒപ്പമായിരുന്നു എന്നു യുവതുർക്കികൾ പ്രചരിപ്പിക്കുകയും അത് അർമേനിയക്കാരോടുള്ള വലിയ വിദ്വേഷത്തിൽ കലാശിക്കുകയും ചെയ്തു. താലാത്ത്, എൻവർ എന്നീ രണ്ടുപേരുടെ നേതൃത്വത്തിൽ 50 പേരുടെ ഒരു ഗ്രൂപ്പായിരുന്നു യുവതുർക്കികളുടെ ഭരണം നിയന്ത്രിച്ചിരുന്നത്. അവർക്കിടയിലുള്ള വൈരാഗ്യവും അവർ ക്രിസ്‌ത്യാനികളുടെമേൽ തീർത്തു. ബാൽക്കൺ യുദ്ധത്തിൽ നഷ്ടപ്പെട്ടതെല്ലാം ഒന്നാം ലോകമഹായുദ്ധത്തിൽ തിരിച്ചുപിടിക്കാമെന്നു തുർക്കികൾ വ്യാമോഹിച്ചു. യുദ്ധത്തിന്റെ മറവിൽ രാജ്യത്തിനുള്ളിലെ ക്രിസ്‌ത്യാനികളെ ഇല്ലാതാക്കാനും അവർ പദ്ധതിയിട്ടു.


 *വംശഹത്യയുടെ രീതി ‍*


വർഷങ്ങളോളം നീണ്ടു നിന്ന ആസൂത്രിതമായ കൂട്ടക്കൊലപാതകങ്ങളും നശിപ്പിക്കലുകളും സ്വത്തു തട്ടിയെടുക്കലുകളും നാടുകടത്തലുകളും ക്രൂരമർദ്ദനങ്ങളും ചുട്ടെരിക്കലുകളും കലാപം അഴിച്ചു വിടലും കൃത്രിമക്ഷാമം സൃഷ്ടിക്കലുകളുമെല്ലാം ചേർന്നതായിരുന്നു അർമേനിയൻ വംശഹത്യ.


 *1. ബൗദ്ധിക-സാംസ്‌കാരിക നേതാക്കന്മാരെ ഇല്ലായ്‌മ ചെയ്യൽ ‍* 


തുർക്കിയിലെ മുസ്ലീം നേതൃത്വം ആദ്യം ചെയ്തത് അർമേനിയൻ ബൗദ്ധിക-സാംസ്‌കാരിക നേതാക്കന്മാരെ അറസ്റ്റ് ചെയ്യുക എന്നതായിരുന്നു. 1915 ഏപ്രിൽ 24-ന് തുർക്കിയുടെ വിശാല സാമ്രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നുമുള്ള 'ഇന്റലക്‌ചൽസിനെയും' അറസ്റ്റ് ചെയ്തു. മെയ് 30-നു നടന്ന 'ദിയാർബെകിർ കൂട്ടക്കൊല' അത്തരം അറസ്റ്റുകൾക്കുശേഷം നടന്നതാണ്. 636 അർമേനിയൻ സാംസ്ക്കാരിക-ബൗദ്ധിക -രാഷ്ട്രീയനായകരെ ദിയാർബെകിർ പട്ടണത്തിൽ കൊണ്ടുവന്നു. ആ കൂട്ടത്തിൽ ഒരു മെത്രാനും ഉണ്ടായിരുന്നു.


അവിടെനിന്നു ടൈഗ്രിസ് നദി വഴി അവരെ കൊണ്ടുപോകും വഴി പട്ടാളക്കാർ അവരുടെ കയ്യിലുണ്ടായിരുന്ന പണം തട്ടിയെടുത്തു. ആറു പേരുള്ള ഗ്രൂപ്പുകളായി തിരിച്ച്, വസ്ത്രങ്ങൾ ഉരിഞ്ഞെടുത്ത്, കോടാലി, കഠാര, തോക്ക് എന്നിവ ഉപയോഗിച്ച് അവരെല്ലാവരെയും കൊന്നു. ശവശരീരങ്ങൾ നദിയിൽ തള്ളി. ബൗദ്ധിക സാംസ്കാരിക-രാഷ്ട്രീയ നേതാക്കളെ കൂട്ടത്തോടെ കൊന്നൊടുക്കി അർമേനിയക്കാർക്കിടയിൽ നേതാക്കന്മാരെ ഇല്ലാതാക്കുകയായിരുന്നു തുർക്കികളുടെ ലക്ഷ്യം.


 *2. ചതിയിലൂടെ സമ്പത്ത് കൈക്കലാക്കൽ* ‍


ആധുനികകാലത്ത് നടന്ന ഏറ്റവും വലിയ സാമ്പത്തിക കൊള്ള നടന്നത് തുർക്കിയിലാണ്. അർമേനിയക്കാരുടെ സമ്പത്ത്, ഭവനങ്ങൾ, വ്യാപാരസ്ഥാപനങ്ങൾ തുടങ്ങിയവയെല്ലാം തുർക്കികൾ നിയമംവഴി തട്ടിയെടുത്തു. 1915 ജൂൺ 10-ന് തുർക്കി ഗവണ്മെന്റ് പാസ്സാക്കിയ 'Abandoned Property Commission' ലൂടെ അർമേനിയാക്കാരുടെ എല്ലാ സ്വത്തുക്കളും ഗവൺമെൻ്റിൻ്റേതായി മാറി. ജൂൺ 15-ന് ഇറങ്ങിയ ഗവൺമെൻ്റ് കുറിപ്പ് ഇപ്രകാരമായിരുന്നു;


"നിങ്ങളുടെ എല്ലാ സ്വത്തുക്കളും ഉപേക്ഷിക്കുക; ഫർണീച്ചറുകളും മറ്റു വസ്തുക്കളുമെല്ലാം. നിങ്ങളുടെ വ്യവസായ സ്ഥാപനങ്ങളും കടകളുമെല്ലാം, എല്ലാ സാധനങ്ങളും ഉള്ളിൽവച്ച് അടച്ചുപൂട്ടുക. പ്രത്യേക അടയാളത്താൽ നിങ്ങളുടെ വാതിലുകൾ മുദ്ര ചെയ്യപ്പെടും. നിങ്ങൾ തിരിച്ചുവരുമ്പോൾ നിങ്ങൾക്ക് എല്ലാം ലഭിക്കും. വസ്‌തുക്കളൊന്നും വില്ക്കാൻ പാടില്ല. നിങ്ങളുടെ കയ്യിലുള്ള പണം, വിദേശത്തുള്ള നിങ്ങളുടെ ബന്ധുവിൻ്റെ പേരിൽ ബാങ്കിൽ നിക്ഷേപിക്കും. ഇത് എല്ലാം നടപ്പിലാക്കാൻ 10 ദിവസങ്ങൾ നിങ്ങൾക്കു നല്‌കുന്നു". ഇതെത്തുടർന്ന് നിർബന്ധിത പലായനം ചെയ്യിക്കൽ ആയിരുന്നു.


 *3. നിർബന്ധിത പലായനം ‍*


അർമേനിയക്കാർ മുഴുവനെയും അവർ സിറിയൻ മരുഭൂമിയിലേക്ക് കൊണ്ടുപോയി. പോകാനുള്ള ഒരുക്കത്തിന് ഭൂരിഭാഗം അർമേനിയക്കാർക്കും ഒട്ടും സമയം ലഭിച്ചില്ല. എർസുരും എന്ന പട്ടണത്തിൽ നിന്നുള്ള ഒരു ദൃശ്യം ഇങ്ങനെയാണ്: "40,000 അർമേനിയക്കാരാണ് ഇവിടെനിന്നു നിർബന്ധിത പലായനത്തിന് വിധേയരാക്കപ്പെട്ടത്. എന്തിനുവേണ്ടിയാണ് തങ്ങളെ കൊണ്ടു പോകുന്നതെന്ന് അവർക്ക് അറിയില്ലായിരുന്നു. അതിർത്തിയിൽ എത്തുംമുമ്പേ പലരും തളർന്നു വീണു മരിച്ചു. ക്രെമാ എന്ന പട്ടണത്തിലെത്തിയപ്പോൾ നിരവധിപ്പേരെ വാളിനിരയാക്കി, യൂഫ്രട്ടീസ് നദിയിൽ തള്ളി. ദെർ-എ-സാർ പട്ടണത്തിലെത്തിയപ്പോൾ കേവലം 200 പേർ മാത്രമേ അവശേഷിച്ചിരുന്നുള്ളൂ. 99.30 ശതമാനം മരണം!"


സിറിയൻ മരുഭൂമിയിൽ അർമേനിയക്കാരെ ഉപേക്ഷിക്കാനായിരുന്നു തുർക്കിയുടെ നീക്കം. അതിനായി, ചുട്ടു പൊള്ളുന്ന വെയിലിൽ ആയിരത്തിലധികം കിലോമീറ്ററുകൾ അർമേനിയക്കാരെ കാല്‍ നടയായി കൊണ്ടുപോയി. കുതിരപ്പുറത്ത് തുർക്കി പട്ടാളക്കാർ അവരെ അനുഗമിച്ചു. യാത്രക്കിടയിൽ പെൺകുഞ്ഞുങ്ങളെയടക്കം അവർ ലൈംഗികപീഡനത്തിന് ഇരയാക്കി. പല സ്ത്രീകളും കുട്ടികളെയുംകൊണ്ട് പാലങ്ങളിൽനിന്നു ചാടി മരിച്ചു. മരുഭൂമിയുടെ നടുക്കെത്തിയപ്പോൾ പട്ടാളക്കാർ തിരിച്ചുപോയി. വിശപ്പും ദാഹവും സഹിക്കാനാവാതെ ചുട്ടു പൊള്ളുന്ന സിറിയൻ മരുഭൂമിയിൽ ആ അർമേനിയൻ ക്രിസ്ത്യാനികൾ പിടഞ്ഞുവീണു മരിച്ചു.


 *4. അർമേനിയൻ സ്വത്വം നശിപ്പിക്കൽ ‍* 


അർമേനിയൻ സ്വത്വം നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ബോധപൂർവകമായ നടപടികൾ തുർക്കി ആരംഭിച്ചു. സ്ത്രീകളെയും കുട്ടികളെയും നിർബന്ധപൂർവം ഇസ്ലാംമതത്തിലേക്ക് പരിവർത്തനം ചെയ്തത് ഇതിന്റെ ഭാഗമായായിരുന്നു. പതിനായിരക്കണക്കിനു സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടു പോയി മതപരിവർത്തനം നടത്തിച്ചിട്ടുണ്ട്. കൊൻയാ, ബെയ്റൂട്ട് എന്നീ പട്ടണങ്ങളിലെ വലിയ മുസ്ലീം അനാഥാലയങ്ങളിലേക്ക് അനേകായിരം അർമേനിയൻ കുട്ടികൾ മാറ്റപ്പെട്ടു. അവിടെ അവർ മുസ്ലീംകുട്ടികളായി വളർന്നുവന്നു. അവർക്ക് തുർക്കിഷ് പേരുകൾ നല്‌കുകയും തുർക്കിഷ് ഭാഷ മാത്രം പഠിപ്പിക്കുകയും ചെയ്തു. അർമേനിയൻ പൊതുബോധം നശിപ്പിക്കുന്ന പ്രക്രിയയായിരുന്നു ഇത്. സ്ത്രീകളെ അടിമകളാക്കി, അവരിൽനിന്നു ജനിച്ച കുട്ടികൾ പിന്നീ മുസ്ലീങ്ങളായി വളർത്തപ്പെട്ടു.


 *5. സാംസ്ക‌ാരിക പൈതൃകം നശിപ്പിക്കൽ ‍* 


അർമേനിയക്കാരുടേതായിരുന്ന സാംസ്‌കാരിക പൈതൃക നിർമ്മിതികൾ ഇല്ലാതാക്കുകയായിരുന്നു അടുത്ത പടി. തുർക്കി മുസ്ലീങ്ങൾ അർമേനിയൻ ദൈവാലയങ്ങൾ നശിപ്പിച്ചു. പുസ്‌തകങ്ങൾക്ക് തീയിട്ടു. കെട്ടിടങ്ങളിലെ അർമേനിയൻ ബോർഡുകൾ നീക്കം ചെയ്തു. അർമേനിയൻ മതത്തിൻ്റെയോ സംസ്കാരത്തിന്റെയോ ഒരു തരിപോലും അവശേഷിപ്പിക്കില്ല എന്നതായിരുന്നു അവരുടെ തീരുമാനം. അർമേനിയൻ ദേവാലയങ്ങളും ആശ്രമങ്ങളും ലൈബ്രറികളും പൂർണമായി നശിപ്പിക്കപ്പെട്ടു.


1914-ൽ അർമേനിയൻ സമൂഹത്തിന് 2,600 പള്ളികളും 450 ആശ്രമങ്ങളും 2,000 സ്‌കൂളുകളും ഉണ്ടായിരുന്നു. വംശഹത്യയുടെ അവസാനമെത്തിയപ്പോഴേക്കും ഏകദേശം 3,000 അർമേനിയൻ വാസസ്ഥലങ്ങളിൽ (ഗ്രാമങ്ങൾ, പട്ടണങ്ങൾ) ഒരു അർമേനിയക്കാരൻപോലും ഇല്ലാതായി. ഇന്ന്, ഇസ്‌താംബൂളിലൊഴിച്ച് തുർക്കിയിൽ മറ്റൊരിടത്തും അർമേനിയക്കാർ ഇല്ല. ഇപ്പോൾ അർമേനിയൻ സമൂഹത്തിന് തുർക്കിയിൽ 35 പള്ളികൾ മാത്രമാണുള്ളത്; ഒരൊറ്റ സ്കൂളും ആശ്രമവും പൂർണമായി സ്വതന്ത്രമല്ല.


 *6. ദൃക്സാക്ഷിയുടെ വിവരണം ‍* 


അർമേനിയൻ വംശഹത്യയ്ക്കു നേർസാക്ഷ്യം വഹിച്ച പലരും അവരുടെ അനുഭവം ഭാവിതലമുറയ്ക്കായി രേഖപ്പെടുത്തി വച്ചിട്ടുണ്ട്. അവരുടെയും വംശഹത്യയെ അതിജീവിച്ചവരുടെയും വിവരണങ്ങൾ വഴിയാണ് അർമേനിയൻ ജനത അനുഭവിച്ച ക്രൂരതയുടെ ഒരംശമെങ്കിലും പുറംലോകം അറിയാനിടയായത്.


അതിൽ മരിയ ജോക്കോബ്സൺ (1882-1960) എന്ന ഡാനിഷ് മിഷ്ണറിയുടെ 'ഒരു ഡാനിഷ് മിഷ്ണറിയുടെ ഡയറിക്കുറിപ്പുകൾ" എന്ന പുസ്‌തകം പ്രസിദ്ധമാണ്. 1915 ജൂൺ 26-ന് അർമേനിയക്കാരുടെ നിർബന്ധിത പലായനം ആരംഭിച്ചപ്പോൾ അവർ ഡയറിയിൽ എഴുതി: “ഈ നിർബന്ധിത പലായനത്തിൻ്റെ ലക്ഷ്യം അർമേനിയക്കാരെ ഉന്മൂലനം ചെയ്യുക എന്നതാണ്. 20 വർഷങ്ങൾക്കുമുമ്പു നടന്ന കൂട്ടക്കൊലയുടെ (ഹമീദിയൻ കൂട്ടക്കൊല) സമയത്തുണ്ടായിരുന്ന സാഹചര്യങ്ങൾ ഇപ്പോൾ പൂർണമായും മാറിയിരിക്കുന്നു. അന്നു തുർക്കികൾക്ക് അസാധ്യമായത് ഇന്നു സാധ്യമാണ്.


യൂറോപ്പിൽ ഉയരുന്ന യുദ്ധത്തിൻ്റെ ഭീകരത തുർക്കിക്ക് നന്നായി അറിയാം. അർമേനിയക്കാരെ രക്ഷിക്കാൻ പറ്റാത്തത്ര തിരക്കിലാണ് യൂറോപ്യൻ ക്രിസ്‌ത്യൻ രാജ്യങ്ങൾ. ആയതിനാൽ തുർക്കി അവരുടെ 'ശത്രുക്കളെ' ഉന്മൂലനം ചെയ്യാൻ ഈ അവസരം നന്നായി ഉപയോഗിക്കുകയാണ്."


തുർക്കി പട്ടാളക്കാർ ഒരിക്കൽ തന്നോടു ചോദിച്ച ചോദ്യവും മരിയ ഡയറിയിൽ എഴുതിയിരിക്കുന്നു: “നിങ്ങളെന്തിനാണ് ഈ ജനങ്ങൾക്ക് പണവും ഭക്ഷണവും നൽകുന്നത്? അവർ കൊല്ലപ്പെടാൻവേണ്ടി മാത്രമാണ് മലമുകളിലേക്കു പോകുന്നത്."


ജൂലൈ 6-ന് മരിയ ജാക്കോബ്സണും മറ്റൊരു ഡാനിഷ് മിഷ്ണറിയായ റ്റാസി അറ്റ്കിൻസണും (Tacy Atkinson) മലയിടുക്കിൽ വച്ചു കൂട്ടക്കൊലചെയ്യപ്പെട്ട 800 പുരുഷന്മാരെക്കുറിച്ച് വിവരിക്കുന്നുണ്ട്. 13 വയസ്സിനു മുകളിൽ പ്രായമുള്ള ആണുങ്ങളെയാണ് അറസ്റ്റ് ചെയ്തതും പിന്നീട് വധിച്ചതും. ഒമ്പതു വയസ്സിനു മുകളിൽ പ്രായമുള്ള ആൺകുട്ടികളെ കുർദ്ദുകളും ഒരു പട്ടാളവിഭാഗവും ചേർന്ന് മോസ്കിലേക്കു കയറ്റി. 'രക്തത്തിൽ കുതിർന്ന വസ്ത്രവുമായിട്ടായിരുന്നു അവർ തിരിച്ചിറങ്ങിയത്.'


പുരുഷന്മാരെ കൊന്നൊടുക്കുകയും സ്ത്രീകളെ പിടിച്ചുകൊണ്ടു പോവുകയും ചെയ്‌തപ്പോൾ പതിനായിരക്കണക്കിന് കുട്ടികൾ അനാഥരാക്കപ്പെട്ടു. താമസിക്കാൻ ഇടവും ഭക്ഷണവും ഇല്ലാതിരുന്ന അവരെയും അവർ ക്രമേണ ഇല്ലാതാക്കി.


മരിയ വിവരണം തുടരുന്നു: 'ഇവിടെയുള്ള എല്ലാ കുട്ടികളും വിശന്ന് മരിച്ചുപോകുമെന്നു ഞങ്ങൾ ഭയന്നു. ഓരോ ദിവസവും വിശന്നു വലഞ്ഞ കുട്ടികളുടെ കൂട്ടങ്ങൾ ഞങ്ങളുടെ കെട്ടിടത്തിന്റെ മുമ്പിൽ വന്നു ഭക്ഷണത്തിനും പാർപ്പിട സൗകര്യത്തിനുമായി കെഞ്ചി. പക്ഷേ, എനിക്കെന്തു നല്‌കാനാകും? എൻ്റെ കയ്യിലുള്ളതെല്ലാം കൊടുത്തിരുന്നു. അവർക്കായി നൽകാൻ പുതുതായി ഒന്നുമില്ലായിരുന്നു.


ഒരു ദിവസം പുതുതായി വന്നെത്തിയ കുട്ടികളുടെ കൂട്ടത്തിൽ ഒരു പതിമൂന്നു വയസ്സുകാരൻ ഉണ്ടായിരുന്നു. ഞാൻ നോക്കിയപ്പോൾ അവന് മറ്റു കുട്ടികളുടെ ഒപ്പം ക്ഷീണമുള്ളതായി തോന്നിയില്ല. അതിനാൽ ഞാൻ അവനോട് പറഞ്ഞു: “നിന്നേക്കാളും മോശം അവസ്ഥയിലുള്ള നിരവധി കുട്ടികൾ ഉള്ളതിനാൽ നിന്നെ ഇവിടെ എടുക്കാൻ പറ്റില്ല.' അന്നു വൈകിട്ട് ഞാൻ അടുക്കളയിൽ ചെന്നപ്പോൾ അടുപ്പിലെ ചാരത്തിൽ പൊതിഞ്ഞ് ഒരു കുട്ടി മരിച്ചുകിടക്കുന്നതാണു കണ്ടത്! ജീവിതത്തിൽ പിന്നീടൊരിക്കലും എനിക്ക് ചിരിക്കാൻ കഴിയില്ലായെന്ന് അന്നെനിക്കു തോന്നി. ഓരോ ദിവസവും വിശപ്പുമൂലം പത്തും പതിനഞ്ചും കുട്ടികൾ മരിച്ചുവീണിരുന്നു.


നിർബന്ധിത പലായനത്തിനു വിധിക്കപ്പെട്ടവരെക്കുറിച്ച് മരിയ ഇങ്ങനെയാണ് എഴുതിയത്: “അവരെ കണ്ടാൽ മനുഷ്യരാണെന്നു പോലും പറയില്ല. മൃഗങ്ങളെപ്പോലും ഈ അവസ്ഥയിൽ നമ്മൾ കണ്ടിട്ടുണ്ടാവില്ല. ഈ സ്ഥിതിയിൽ മരണം എന്നത് അവരോട് കാണിക്കാവുന്ന ദയയാണ്."


അക്കാലത്തെ ഓട്ടോമൻ സാമ്രാജ്യത്തിലെ അമേരിക്കൻ അംബാസഡർ ഹെൻറി മോർഗെൻ (Henry Morgenthanu 18 1946) തുർക്കി നടത്തുന്ന വംശഹത്യയെക്കുറിച്ച് സംബന്ധിച്ചു റിപ്പോർട്ടുകൾ വാഷിംഗ്‌ടണിലേക്ക് അയച്ചിരുന്നു. 'ഒരു വംശത്തെ ഇല്ലാതാക്കാനുള്ള ശ്രമമാണ് പുരോഗമിക്കുന്നത്' എന്നാണ് അദ്ദേഹം എഴുതിയിരുന്നത്. 1918-ൽ അദ്ദേഹം 'അംബാസഡർ മോർഗെൻതുവിന്റെ കഥ' (Ambassador Morgenthau's Story) എന്ന പേരിൽ പ്രസിദ്ധീകരിച്ച ഓർമ്മക്കുറിപ്പിലെ 'ഒരു രാജ്യത്തിന്റെ കൊലപാതകം' (The Murder of a Nation) എന്ന പേരിലുള്ള അധ്യായം അർമേനിയൻ വംശഹത്യയെക്കുറിച്ചാണ്. 'മനുഷ്യചരിത്രത്തിലിന്നോളം ഇത്രമാത്രം ഭീകരമായ സംഭവങ്ങൾ അരങ്ങേറിയിട്ടില്ല എന്ന് എനിക്കുറപ്പുണ്ട്' എന്നാണ് അദ്ദേഹം അതിൽ എഴുതിയിരിക്കുന്നത്.


ഹൃദയത്തെ പിളർക്കുന്നതും കണ്ണുകളെ ഈറനണിയിക്കുന്നതുമാണ് വംശഹത്യയെ അതിജീവിച്ചവരുടെയും ദൃക്‌സാക്ഷികളുടെയും വിവരണങ്ങൾ. ഈ ഭൂമിയിൽ തങ്ങളുടെ മതം മാത്രം മതി എന്ന ചിന്തയിൽ മറ്റു മനുഷ്യരെ കൊന്നൊടുക്കുന്നവർ മനുഷ്യരാണോ എന്നു നമുക്കു സംശയം തോന്നാം. തീർച്ചയായും അവർ മനുഷ്യർ തന്നെയാണ്; കാരണം, മൃഗങ്ങൾ ഇത്രമാത്രം ക്രൂരത സ്വന്തം ഗണത്തിൽപെട്ടവരോടും ശത്രുക്കളോടുപോലും കാണിക്കില്ല. 1997-ൽ ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് ജീനോസൈഡ് സ്കോളേഴ്‌സ് (IAGS) ഓട്ടോമൻ മുസ്ലീംഭരണകൂടം അർമേനിയൻ ക്രിസ്‌ത്യാനികളോടു ചെയ്‌ത മനുഷ്യത്വരഹിതമായ ക്രൂരത വംശഹത്യയാണെന്ന് അംഗീകരിച്ചു."